താമസിക്കുന്നത് വാടകവീട്ടില്‍, സ്വന്തമായി ഒരു വീടാണ് ഇപ്പോള്‍ ഞങ്ങളുടെ വലിയ സ്വപ്നം, സിനിമയില്‍ നിന്നും കൂടുതല്‍ സഹായിച്ചത് ദിലീപ് മാത്രം, കൊച്ചിന്‍ ഹനീഫയുടെ കുടുംബം പറയുന്നു

1229

തെന്നിന്ത്യന്‍ സിനിമയില്‍ നടനായും സംവിധായകനായും തിളങ്ങിയ താരമായിരുന്നു കൊച്ചിന്‍ ഹനീഫ. തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള കൊച്ചിന്‍ ഹനീഫ മലയാള സിനിമയുടേയും മലയാളി പ്രേക്ഷകരുടേയും എക്കാലത്തേയും പ്രിയപ്പെട്ട താരമാണ്. ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും വില്ലനായി വിറപ്പിക്കാനും കൊച്ചിന്‍ ഫനീഫയ്ക്ക് കഴിഞ്ഞിരുന്നു.

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനായിരുന്നു കൊച്ചിന്‍ ഹനീഫ. മലയളത്തിലെ പോലെ തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകരുടേയും ഹൃദയ കീഴടക്കാന്‍ കൊച്ചിന്‍ ഹനീഫയ്ക്ക് കഴിഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടൊണ് തെന്നിന്ത്യയില്‍ താരം ചുവട് ഉറപ്പിച്ചത്. മികച്ചഒരു പിടി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബാക്കിയാക്കിയാണ് താരം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്.

Advertisements

ഇന്നും താരത്തിന്റെ വേര്‍പാട് മലയാള സിനിമയ്ക്കും ആരാധകര്‍ക്കും ഇന്നും വേദനയാണ്. 2010 ഫെബ്രുവരി 2ന് ആണ് കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഈ ലോകത്തു നിന്നും വിടവാങ്ങിയത്. അതേ സമയം കൊച്ചിന്‍ ഹനീഫ എന്ന പ്രതിഭയുടെ വിയോഗം പലര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിയാത്തത് തന്നെയാണ്.

Also Read: മമ്മൂട്ടിയെ കണ്ടാൽ തന്നെ ഞാൻ വിറ തുടങ്ങും; ഊർമ്മിള തമ്പുരാട്ടി ഇങ്ങനെയൊന്നും പറയരുതെന്നാണ് കൊച്ചിൻ ഹനീഫ പറയാറുള്ളത്; മനസ്സ് തുറന്ന് ഊർമ്മിള ഉണ്ണി

ഇപ്പോഴിതാ കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഭാര്യ ഫാസിലയും മക്കളായ സഫയും മര്‍വയും. വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മക്കളുണ്ടായതെന്നും ഒത്തിരി കാത്തിരുന്ന് കിട്ടിയ മക്കളെ കണ്ട് കൊതി തീരും മുമ്പായിരുന്നു ഇക്ക പോയതെന്നും ഫാസില പറയുന്നു.

തങ്ങള്‍ക്ക് ബാപ്പച്ചിയെ കണ്ട ഓര്‍മ്മയില്ല. സിനിമകളിലൂടെയാണ് അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നതെന്നും ബാപ്പച്ചി ഇപ്പോഴും കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാറുണ്ടെന്നും മക്കള്‍ പറയുന്നു. ഇക്ക പോയതിന് ശേഷം താനും മക്കളും കുറേ സങ്കടങ്ങള്‍ നേരിട്ടുവെന്നും ആരെയും കുറ്റപ്പെടുത്താന്‍ ഞങ്ങളില്ലെന്നും ഫാസില കൂട്ടിച്ചേര്‍ത്തു.

Also Read: ഇരുണ്ടിട്ടാണ്, തടിച്ചവളാണ്, എല്ലായ്‌പ്പോഴും കണ്ണട ധരിക്കുന്നു; നേരിട്ടത് ക്രൂരമായ ബോഡിഷെയ്മിങ്; 30 വയസ് കഴിഞ്ഞാണ് കണ്ണാടിയിൽ നോക്കാൻ ധൈര്യം കിട്ടിയത്: കാജോൾ

തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സ്വന്തമായി ഒരു അടച്ചുറപ്പുള്ള ഒരു വീട്. ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നതെന്നും സിനിമയില്‍ നിന്നും ഏറെ സഹായിച്ചത് നടന്‍ ദിലീപ് മാത്രമാണെന്നും ഫാസില പറയുന്നു.

Advertisement