ചാൻസ് ചോദിച്ചെത്തിയ ആ മെലിഞ്ഞു നീണ്ടൊരാൾ, മുഹമ്മദ് കുട്ടി; മമ്മൂട്ടിയെ കുറിച്ച് വൈറൽ കുറിപ്പ്, ചിത്രം

32

മമ്മൂട്ടിയെന്ന പ്രിയനടൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് . താനൊരു ആഗ്രഹ നടനാണ്. ചാൻസ് ചോദിക്കുന്നതിൽ ഒരു ബുദ്ധമുട്ടും ഇപ്പോഴുമില്ലെന്നും താരം തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
നടനാകാനുള്ള തീവ്രമായ ആഗ്രഹവുമായി തുടക്ക കാലത്ത് മമ്മൂട്ടി തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ കഥ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് സഹസംവിധായകനായ ശ്രീനിവാസൻ രാമചന്ദ്രൻ.

ഐവി ശശിയുടെ അസോസിയേറ്റ് ആയിരുന്ന ഉമാകാന്തിന്റെ(സുഹൃത്ത് അഖിലേഷിന്റെ അച്ഛൻ) വീട്ടിലേക്കാണ് ഒരു കൊച്ചുവെളുപ്പാൻ കാലത്ത് താരം എത്തിയത്. മുറ്റമടിക്കാനായി വാതിൽ തുറന്നപ്പോൾ മെലിഞ്ഞ് നീണ്ടൊരാളെയാണ് ഉമാകാന്തിന്റെ ഭാര്യ കണികണ്ടതെന്ന് കുറിപ്പിൽ പറയുന്നു. താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കാൻ കഠിനമായി യത്നിച്ച താരത്തെ കുറിച്ചുള്ള കുറിപ്പിങ്ങനെ…

Advertisements

‘ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ…

കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ.

വാശിയല്ല, പിടിവാശി..

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.

Advertisement