പന്ത്രണ്ട് ദിവസത്തെ ഷൂട്ടിംഗ് മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കി ജോഷി മാജിക്ക്; മമ്മൂട്ടിയുടെ ബംബർഹിറ്റ് ചിത്രത്തിന് പിന്നിലെ രഹസ്യം

31

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ജോഷി എസ്എൻ സ്വാമി കൂട്ടുകെട്ടിൽ പിറന്ന ധ്രുവം. മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി, ടൈഗർ പ്രഭാകർ തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രം പുറത്തിറങ്ങി 27 വർഷം പിന്നിടുമ്പോൾ ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്ത് എസ്എൻ സ്വാമി.

ജയിലിനുള്ളിൽ ഷൂട്ട് ചെയ്യുമ്പോൾ നേരിട്ട അവിചാരിത സംഭവത്തെ കുറിച്ചും, ജോഷി എന്ന സംവിധായകന്റെ കഴിവ് കൊണ്ട് അതിനെ തരണം ചെയ്തതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് എസ്എൻ സ്വാമി.

Advertisements

ഒരുപാട് സീനുകൾ ജയിലിന് ഉള്ളിൽ എടുക്കേണ്ടതായിരുന്നു. അന്ന് മുഖ്യമന്ത്രി കരുണാകരനാണ്.
ഞങ്ങൾ ചെന്ന് കണ്ട് അനുമതിയൊക്കെ വാങ്ങി. 12 ദിവസത്തേക്കാണ് പൂജപ്പുര ജയിലിൽ ഷൂട്ടിംഗിന് അനുമതി തന്നത്. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോൾ ചില പത്രങ്ങളിൽ ജയിലിൽ സിനിമാ ഷൂട്ടിങ്ങുകൾ സജീവമാണ് എന്നുള്ള തരത്തിൽ വാർത്ത വന്നു. ഇതോടെ സർക്കാർ അനുമതി പിൻവലിച്ചു.

‘അന്നും ഇന്നും ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നത് എന്താണെന്ന് വെച്ചാൽ പ്രധാന സീനുകളിൽ പലതും ഈ കിട്ടിയ മൂന്നു ദിവസം കൊണ്ട് ജോഷി ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ജയിലിന് പുറത്ത് സെറ്റിട്ടാണ് ബാക്കി സീനുകൾ തീർത്തത്.

അങ്ങനെയൊരു നിർമ്മാതാവിനെ കിട്ടിയതും ഞങ്ങൾക്ക് അനുഗ്രഹമായി. ഒരു പരിധിയുമില്ലാതെ എം.മണി ഞങ്ങൾക്കൊപ്പം നിന്നുവെന്നും മനോരമയുമായുള്ള അഭിമുഖത്തിൽ എസ്എൻ സ്വാമി പറഞ്ഞു.

Advertisement