അന്ന് എന്നെ ദിലീപ് ഒതുക്കി, പക്ഷേ ഷെയിൻ അത്രയും വളർന്നിട്ടില്ലല്ലോ: തുറന്ന് പറഞ്ഞ് വിനയൻ

30

യുവനടൻ ഷെയ്ൻ നിഗത്തെ വെയിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കൊടുവിൽ വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ പിന്തുണച്ച് സംവിധായകൻ വിനയൻ. ഷെയിൻ കാണിച്ചത് ശരിയായില്ലെന്ന് വിനയൻ ഒരു ചാനലിനോട് വ്യക്തമാക്കി.

നേരത്ത എനിക്ക് വിലക്കേർപ്പെടുത്തിയത് ഇത്തരമൊരു ഇഷ്യൂവിലായിരുന്നു. ദിലീപ് എന്ന നടൻ അന്ന് പ്രൊഡ്യൂസറുടെ കൈയ്യിൽ നിന്നും അഡ്വാൻസ് വാങ്ങിയിട്ട് രണ്ട് വർഷമായി സഹകരിക്കാത്തതിന്റെ പേരിൽ ശക്തമായ നടപടിയെടുക്കണമെന്ന് മാക്ട ഫെഡറേഷൻ സെക്രട്ടറിയായിരിക്കെ പറഞ്ഞിരുന്നു.

Advertisements

അതിന്റെ പേരിൽ അന്ന് സൂപ്പർ സ്റ്റാറായി നിൽക്കുന്ന ദിലീപ് വിനയനെ പാഠം പഠിപ്പിക്കാം എന്ന തീരുമാനത്തിൽ എല്ലാവരെയും കൂട്ട് പിടിച്ച് എന്നെ പുറത്താക്കി. പക്ഷേ ഷെയിന് എന്തായാലും അത് കഴിഞ്ഞില്ല. ഷെയ്ൻ ദിലീപിന്റെ അത്ര വളർന്നിട്ടില്ലല്ലോ എന്നായിരുന്നു വിനയന്റെ പ്രതികരണം.

ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

അതേ സമയം സിനിമാ വിലക്കുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഷെയ്ൻ നിഗം രംഗത്തെത്തി. ബുധാനാഴ്ച രാത്രി വരെ തനിക്കെതിരെ സിനിമാ വിലക്കുണ്ടാവില്ല എന്ന് നിർമാതാക്കളുടെ സംഘടനയിലുള്ളവർ പറഞ്ഞതായി ഷെയ്ൻ വ്യക്തമാക്കി. ആന്റോ ജോസഫ്, സുബൈർ, സിയാദ് കോക്കർ എന്നിവർ പ്രശ്നങ്ങൾ തീർക്കാമെന്ന് ഉറപ്പു തന്നിരുന്നതായും ഷെയ്ൻ പറഞ്ഞു. ദ ക്യൂ വിനോടായിരുന്നു ഷെയ്നിന്റെ പ്രതികരണം.

സംവിധായകൻ സലാം ബാപ്പു പറയുമ്‌ബോഴാണ് തന്നെ നിർമാതാക്കൾ വിലക്കാൻ പോകുന്ന കാര്യം അറിഞ്ഞതെന്നും ഷെയ്ൻ പറഞ്ഞു. ‘സലാം ബാപ്പുവിനോട് നിർമാതാക്കൾ പറഞ്ഞത് ഇനി ഷെയ്ൻ നിഗമിനെ ഇൻഡസ്ട്രിയിൽ ആവശ്യമില്ല എന്നാണ്.’ ഷെയ്ൻ പറഞ്ഞുമാധ്യമങ്ങളോട് ഒന്നും പറയരുതെന്നും ഇൻസ്റ്റഗ്രാം ഉപയോഗിക്കരുതെന്നും നിർമാതാക്കൾ പറഞ്ഞതായും ഷെയ്ൻ പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നൽകിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയ്ൻ പറഞ്ഞു. വെയിൽ പൂർത്തിയാക്കാൻ ചൊവ്വാഴ്ച ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയതാണെന്നും ഷെയ്ൻ വ്യക്തമാക്കി.

അസോസിയേഷൻ പറഞ്ഞത് വിശ്വസിച്ചു. ആസോസിയേഷനെന്ന് പറയുന്നത് കുറച്ച് ആൾക്കാരാണല്ലോ. സിയാദ് കോക്കറും ആന്റോ ജോസഫും സുബൈറും പറഞ്ഞത് വിശ്വസിച്ചു. അവർ പറഞ്ഞതല്ലാത്ത വേറൊരു കാര്യം നിങ്ങളുടെ മുമ്ബിൽ അവർ കാണിച്ചുതന്നു.തന്നോട് നിർമാതാക്കളുടെ സംഘടന ഒന്നും ചോദിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേട്ടിട്ടില്ലെന്നും ഷെയ്ൻ പറഞ്ഞു. ‘എന്റെ അടുത്തു ആരും ഒരു കാര്യവും ചോദിച്ചിട്ടില്ല. ഞാൻ ഈ പടങ്ങൾ ചെയ്യില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാൻ ഈ പടങ്ങൾ ചെയ്യുന്നില്ലെങ്കിലല്ലേ ഏഴു കോടി കൊടുക്കേണ്ടതുള്ളൂ.’, ഷെയ്ൻ പറഞ്ഞു.

രാത്രിയും പകലും വെയിലിനു വേണ്ടി ജോലിയെടുത്തു. എന്നിട്ടും അത്രയും അപമാനമാണ് എനിക്കു സഹിക്കേണ്ടി വന്നത്. സാമാന്യം ഒമ്ബത് മണിക്കൂർ വരെയല്ലേ ഒരാൾ ജോലി ചെയ്യുകയുള്ളൂ. ഞാൻ 18 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി പ്രൊഡക്ഷൻ ഇല്ലാത്ത എല്ലാവരും ഇങ്ങനെ ജോലിചെയ്യുന്നുണ്ട്.

ഞാൻ പ്രതിനിധീകരിക്കുന്നത് എന്നെ മാത്രമല്ല. മിണ്ടാൻ പറ്റാത്ത ഒരുപാട് പേരുണ്ടിവിടെ. അവർക്കു വേണ്ടി കൂടിയാണ് ഞാൻ ഇതു പറയുന്നത്.ഇന്നേവരെ എന്റെ ജോലിയിൽ ഒന്നും കാണിച്ചിട്ടില്ല. കാണിക്കുകയുമില്ല. എല്ലാവർക്കും വന്നു കൊട്ടാനുള്ളൊരു ചെണ്ടയാണ് ഞാൻ. മുടി മുറിച്ചത് എന്റെ പ്രതിഷേധമാണ്. ഇതെങ്കിലും ചെയ്യേണ്ടേ.’

മൂന്നു സിനിമകളും പുറത്തുവരണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. ഈ മുടി വളരും. ഈ മുടിയുടെ ഗെറ്റപ്പിൽ തന്നെ കുർബാനിയുടെ സംവിധായകൻ സിനിമ എടുക്കാൻ തയ്യാറാണെന്നു പറഞ്ഞിട്ടുണ്ട്. ഇതേ ലുക്കിൽ തന്നെ വെയിലിലെ പ്ലസ് ടൂ പോഷൻ എടുത്തോളാമെന്ന് ശരത് മേനോനും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട്. സംവിധായകരുടെ പ്രശ്നത്തിലല്ലല്ലോ തീരുമാനം വന്നിരിക്കുന്നത്.

നിർമാതാക്കളുടെ അല്ലേ. അവർ തന്നെ തീരുമാനങ്ങളെടുത്തു.വലിയപെരുന്നാൾ തിയേറ്ററിൽ കാണിക്കില്ലെന്ന് കുറച്ചാളുകൾ പറഞ്ഞു. ഞാൻ എന്തു തെറ്റാണ് ചെയ്തത്. എനിക്കിത്തിരി ചൂട് കൂടുതലാണ്. ഞാൻ ഇങ്ങനെ ആയിപ്പോയി. എന്റെ നേച്ചർ ഇങ്ങനെയാണ്. അല്ലാതെ ആരോടും ദേഷ്യവും വൈര്യാഗ്യവും വെച്ചല്ല സംസാരിക്കുന്നത്.’, ഷെയ്ൻ വ്യക്തമാക്കി.

അഭിനേതാക്കളുടെ സംഘടനായ അമ്മ തനിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ൻ പറഞ്ഞു. നിർമാതാക്കൾ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്കു പോകാൻ തയ്യാറാണെന്നും ഷെയ്ൻ വ്യക്തമാക്കി.
എനിക്കു വേറെ പണി അറിയില്ല. അതുകൊണ്ട് അഭിനയം തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

രാജീവ് രവി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ബി.അജിത് കുമാർ, ഷാജി എൻ കരുൺ.. ഇവരുടെ കൂടെയൊക്കെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവരോടൊന്നു ചോദിച്ചു നോക്ക് സിനിമയ്ക്ക് വേണ്ടി ഞാൻ എങ്ങനെയാണ് നിൽക്കുന്നതെന്ന്. ഇതു സിനിമയുടെ പ്രശ്നമല്ല. വേറെ പോളിറ്റിക്സാണ്. അത് കാലം തെളിയിച്ചോളും.’, ഷെയ്ൻ വ്യക്തമാക്കി.

Advertisement