സിബിമലയിലിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമാ മലയാളികൾ എന്നെന്നും നെഞ്ചേറ്റിയ ചിത്രങ്ങളിലൊന്നാണ്. ഇന്നും ടെലിവിഷൻ റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സിനിമ.
സൂപ്പർതാരങ്ങളായ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, എന്നിവർക്കൊപ്പം താരരാജാവ് മോഹൻലാലും പ്രധാന വേഷങ്ങത്തിലെത്തിയ ഈ ചിത്രം ഒരു വലിയ വിജയമായിരുന്നു. ചിത്രത്തിലെ അഞ്ചു നായികമാരിൽ അപർണ എന്ന നടിയെ അവതരിപ്പിച്ചത് മഞ്ജുള ഖാട്ടമേനി എന്ന തെലുങ്ക് നടിയാണ്.
തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരിയാണ് മഞ്ജുള. അടുത്തിടെ തന്റെ യു ട്യൂബ് ചാനലിലൂടെ മഞ്ജുള നടത്തിയ ചില വെളിപ്പെടുത്തലുകൾ ചർച്ചയായിരുന്നു. ഒരു സിനിമ നായികയാകാൻ ആഗ്രഹിച്ചിരുന്ന തന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ചായിരുന്ന ആ വെളിപ്പെടുത്തൽ.
സിനിമ കുടുംബമായിട്ട് പോലും ഒരു നായികയാകണം എന്ന തന്റെ ആഗ്രഹത്തിന് തന്റെ വില നൽകിയില്ല എന്നും അത് കൊണ്ടാണ് നടി എന്ന നിലയിലെ തന്റെ കരിയർ നശിച്ചതെന്നും മഞ്ജുള പറഞ്ഞു. സമ്മർ ഇൻ ബത്‌ലഹേമിനു ശേഷം മഞ്ജുള വേറെ ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിരുന്നില്ല.
പിൽക്കാലത്തു തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകൾ നിർമ്മിച്ച ഇന്ദിര പ്രൊഡക്ഷൻസിന്റെ സാരഥിയായി മഞ്ജുള മാറി. ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാൽ എന്റെ അച്ഛന്റെ ആരാധകർക്ക് അതിഷ്ടമായിരുന്നില്ല.
കാരണം അവർ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകൾ മറ്റു ഹീറോകൾക്കൊപ്പം റൊമാൻസ് ചെയ്തു നടക്കുന്നത് അവർക്ക് സ്വീകാര്യമായിരുന്നില്ല. അവർക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു.
ആർക്കും ഞാനൊരു നടിയാവുന്നത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ഇരയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. തുടർന്ന് മെഡിറ്റേഷനാണ് തന്നെ അതിൽ നിന്നും മറികടക്കാൻ സഹായിച്ചത്.
ഇരുപതു വർഷത്തോളം മെഡിറ്റേറ്റ് ചെയ്തു. ഇതുവരെ നോക്കിയാൽ പതിനായിരം മണിക്കൂറുകളൊക്കെ പൂർത്തീകരിച്ചു. ജീവിതത്തിലെ മുപ്പതു വർഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞത്.
ആ യാത്രയിൽ നിരവധി ഗുരുക്കളെ കണ്ടുമുട്ടി, അവർ ജീവിതത്തിന്റെ വലിയ സത്യം എന്താണെന്നു പഠിപ്പിച്ചു.
ഇത്രയും നാളും കൃഷ്ണയുടെ മകൾ, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്‌കാര ജേതാവ് എന്ന നിലയിലൊക്കെയാണ് ഞാൻ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി എന്റേതായ ഇടമുണ്ടെനിക്ക് എന്നും മഞ്ജുള പറയുന്നു.