നിഷ്‌കളങ്കമായ ഹൃദയത്തിൽ നിന്ന് വരുന്ന സംഗീതമാണ് നഞ്ചിയമ്മയുടേത്, മനുഷ്യരായിട്ടുള്ളവർ എല്ലാം നഞ്ചിയമ്മയെ അംഗീകരിച്ചു, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെ; സച്ചിയുടെ ഭാര്യ സിജി

180

മലയാളത്തിന് അഭിമാനിക്കാൻ ഒരുപാട് പുരസ്‌കാരങ്ങളുമായാണ് അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുഅവാർഡുകൾ പ്രഖ്യാപിച്ചത്. മലയാളികൾക്കും മലയാളത്തിനുമാണ് പതിനഞ്ചോളം പുരസ്‌കാരങ്ങൾ ലഭിച്ചത്. അക്കൂട്ടത്തിൽ അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.

മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിൽ ഗാനം ആലപിച്ച നഞ്ചിയമ്മയ്ക്കാണ് ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചില വിവാദങ്ങളും പൊട്ടിപുറപ്പെട്ടിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്ന് സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ലിനു ലാൽ എന്ന ഒരാൾ പറഞ്ഞതോടെയാണ് വിവാദം ആരംഭിച്ചത്.

Advertisements

ശേഷം നിരവധി പേർ നഞ്ചിയമ്മയെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. നഞ്ചിയമ്മയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ച് കുറിപ്പുമായാണ് ഗായിക സിതാര കൃഷ്ണകുമാർ രംഗത്ത് എത്തിയത്. ഈ അവാർഡ് ഒരു തെളിച്ചമാണ്. പാട്ട് അത് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത് നെഞ്ചിൽ തട്ടി തെറിച്ച് വരേണ്ടതാണ്. എങ്കിൽ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നുകൊള്ളും എന്നായിരുന്നു സിത്താര കുറിച്ചത്.

Aso Read
‘തിയേറ്ററില്‍ പോയി കണ്ടാല്‍ നഷ്ടമാവില്ലെന്ന് ഉറപ്പ്, ഇത്രയും തള്ളിയിട്ട് പാപ്പന്‍ പടം കാണുമ്പോള്‍ കൊള്ളില്ലെന്ന് തോന്നിയാല്‍ പേജില്‍ കയറി തെറി വിളിച്ചോ’; ഗോകുല്‍ സുരേഷ് ഗോപി

അനശ്വര ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിൽ അതിയായ സന്തോഷം എന്നാണ് സുജാത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇപ്പോൾ അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകൻ സച്ചിയുടെ ഭാര്യ സിജി വിവാദത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷം. പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം സച്ചിയെ അറിയാവുന്ന നിരവധി പേർ അഭിനന്ദനം അറിയിക്കാനും സന്തോഷം അറിയിക്കാനും വിളിച്ചിരുന്നു. ഈ സന്തോഷം അനുഭവിക്കാൻ സച്ചിയില്ലല്ലോയെന്ന് ഓർക്കുമ്പോൾ വിളിച്ച പലരും കരയുകയായിരുന്നു.

സച്ചിയുണ്ടായിരുന്നെങ്കിൽ ഇവിടെ ഉത്സവമായിരുന്നേനെ. എല്ലാവർക്കും സച്ചിയെ കുറിച്ച് അഭിമാനമാണ്. സച്ചി ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ സച്ചിക്ക് കിട്ടിയ അവാർഡിനേക്കാൾ അദ്ദേഹത്തെ സന്തോഷിപ്പിക്കുക നഞ്ചിയമ്മയ്ക്ക് കിട്ടിയ പുരസ്‌കാരമായിരിക്കും. നഞ്ചിയമ്മയുടെ പാട്ട് ഹൃദയത്തിന്റെ താളമാണ്. അത് കരള് പൊടിഞ്ഞ് പോകുന്ന പോലെയാണ് കേൾക്കുമ്പോൾ.

നിഷ്‌കളങ്കമായ ഹൃദയത്തിൽ നിന്ന് വരുന്ന സംഗീതമാണ് നഞ്ചിയമ്മയുടേത്. ആ ഒരു സംഗീതം മനുഷ്യരായിട്ടുള്ള എല്ലാവരും അംഗീകരിച്ചു. ഭാഷയുടെ അതിർവരമ്പില്ലാതെ ആ ഗാനം ലോകം മുഴുവൻ കേട്ടു. നഞ്ചിയമ്മയ്ക്ക് കിട്ടിയത് അർഹതപ്പെട്ട അംഗീകാരമാണ്. മാത്രമല്ല ഇതൊരു ചരിത്ര സംഭവം കൂടിയാണ്.

നഞ്ചിയമ്മയുടെ ഗോത്രവർഗത്തിന്റെ സംഗീതം ലോകം മുഴുവൻ അയ്യപ്പനും കോശിയിലൂടെ കേട്ടു എന്നുമാണ് സിജി പറയുന്നത്. ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സിജി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേ സമയം അട്ടപ്പാടിയെ വെളിച്ചം കാണിച്ചത് സച്ചിയെന്ന വലിയ മനുഷ്യനാണെന്നാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ നഞ്ചിയമ്മ പറഞ്ഞത്.

Aso Read
ഭിക്ഷ യാചിച്ചും ആക്രിപെറുക്കി വിറ്റും ജീവിച്ചു, ഒടുവില്‍ 15ാം വയസ്സില്‍ കലാരംഗത്ത്, ഇന്നത്തെ ജീവിതം തന്റെ സ്വപ്‌നങ്ങളില്‍ പോലുമില്ലാത്തതെന്ന് നസീര്‍ സംക്രാന്തി, അറിയണം കണ്ണീരില്‍ കുതിര്‍ന്ന നടന്റെ ആ പഴയ കാലം

ആടുമാടുകളെ മേച്ച് നടന്ന എന്നെ ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്തത് സച്ചി സാറാണ്. സച്ചി സാറിന് വേണ്ടിയാണ് ഈ അവാർഡ് വാങ്ങുന്നത്. അത് കാണാൻ സച്ചി സാറില്ലല്ലോ എന്ന സങ്കടം മാത്രമെ ഉള്ളൂ. ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ട് മക്കളെല്ലാവരും എല്ലാവിധ പ്രോത്സാഹനവുമായി കൂടെയുണ്ട് എന്നായിരുന്നു നഞ്ചിയമ്മ പറഞ്ഞത്.

Advertisement