13 വയസു മുതൽ ആറു വർഷം തുടർച്ചയായി എന്നെ ലൈ ഗി ക മായി പീഡിപ്പിച്ചു, രക്തം വരുന്ന രീതിയിൽ ക്രൂരമായിരുന്നു പീഡനം; ഒരാൾ മാത്രമല്ല പലരും ഉണ്ടായിരുന്നു: ബിബി 5ൽ ലെച്ചു നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

76366

ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയ ആയ മൽസരാർത്ഥി ആയിരുന്നു ലെച്ചു എന്ന ഐശ്വര്യ സുരേഷ്. ഷോയിൽ നിന്നും പുറത്തായെങ്കിലും ഇപ്പോഴും ഷോയിൽ വെച്ച് താരം പറഞ്ഞ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറൽ ആണ്.

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥികൾക്ക് അവരുടെ ജീവിതാനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമായിരുന്നു എൻറെ കഥ എന്ന സെഗ്മെന്റ്. ഇതിൽ വെച്ച് പൊതുവെ ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ലെച്ചു തന്റെ കഥ പറഞ്ഞത്‌കേട്ട ഏവരും ഞെട്ടിയിരുന്നു.

Advertisements

സഹോദരനുമായി വളരെ അടുത്ത ബന്ധമായിരുന്നു ലെച്ചുവിന്. എന്നാൽ ഒരു വാഹനാപകടത്തിൽ ലെച്ചുവിന് സഹോദരനെ നഷ്ടമായി. ഇതോടെ നാട്ടിൽ നിൽക്കാൻ പറ്റാതെ വരികയായിരുന്നു. തുടർന്ന് ലച്ചു ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു. എന്നാൽ ജീവിതം ലച്ചുവിനെ വീണ്ടും വേട്ടയാടിക്കൊണ്ടിരുന്നു.

Also Read
പാലും തൈരും മഞ്ഞളും കടലമാവും ഈണ് ഉപയോഗിക്കുന്നത്: തന്റെ മനംമയക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് നടി അനിഖ

അന്ന് തനിക്ക് പതിമൂന്ന് വയസ്സ മാത്രമായിരുന്നു പ്രായം എന്നും ലച്ചു പറയുന്നു. ദക്ഷിണാഫ്രിക്കയിൽ വച്ച് തന്റെ ജീവിതത്തിലെ വലിയൊരു ദുരിതത്തിലൂടെയാണ് ലച്ചു കടന്നു പോയത്. അടുത്തൊരു ബന്ധുവിൽ നിന്നും തന്റെ പതിമൂന്നാം വയസിൽ തനിക്ക് ലൈം ഗി ക പീഡനമുണ്ടായെന്നാണ് ലച്ചു പറയുന്നത്. ആറ് വർഷത്തോളം തന്നെ അയാൾ പീഡിപ്പിച്ചുവെന്നും ലച്ചു പറയുന്നു.

ഇതോടെ ജീവിതത്തിൽ താനാകെ തളർന്നു പോയെന്നും താരം പറയുന്നു. ഞാൻ ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതും വളർന്നതും. എനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നു. എനിക്ക് 13 വയസുള്ളപ്പോൾ മാതാപിതാക്കളെക്കാൾ എന്നെ സ്‌നേഹിച്ച ആ സഹോദരൻ ഒരു അപകടത്തിൽ മരിച്ചു. തുടർന്ന് 13ാമത്തെ വയസ് മുതൽ ആറു വർഷത്തോളം ഞാൻ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു.

പലപ്പോഴും രക്തം പോലും വരുന്ന രീതിയിൽ ക്രൂരമായി ഞാൻ പീഡിപ്പിക്കപ്പെട്ടു. അത് ഒരാളിൽ നിന്നല്ല പലരിൽ നിന്നും നേരിട്ടു. പതിനെട്ട് വയസായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ഇന്ത്യയിലേക്ക് വന്നു. ഈ സമയത്ത് എനിക്കൊരു കാമുകൻ ഉണ്ടായിരുന്നു. എന്നാൽ മദ്യത്തിന് അടിമയായ അയാളും എന്നെ ഏറെ ഉപദ്രവിച്ചു. ഒരിക്കൽ കാറിൽ വച്ച് എന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ട്.

എങ്കിലും ഞാൻ സ്വന്തം കാലിൽ തന്നെയാണ് നിന്നത്. എന്നാൽ ഒരു ദിവസം എന്റെ വീട്ടിന് അടുത്തുള്ള രണ്ടുപേർ എന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി എന്നെ ക്രൂരമായി മർദ്ദിച്ചു. എന്റെ കൈ ലാപ്‌ടോപ്പിന്റെ കേബിൾ വച്ച് കെട്ടി എന്നെ ചവുട്ടി അതിന്റെ പരിക്കിൽ നിന്നും മോചിതയാകാൻ എനിക്ക് രണ്ട് മാസത്തോളം എടുത്തു.

Also Read
അങ്ങനെ ചെയ്യാൻ ആ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടു, പക്ഷേ രക്ഷപെട്ടത് ആ സഹനടൻ മൂലം: സായ് പല്ലവിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

എന്നെ ക്രൂരമായി മർദ്ദിക്കാൻ ഉണ്ടായ കാരണമാണ് എന്നെ ഞെട്ടിച്ചത്. എൻറെ വീട്ടിൽ ഞാൻ ഫാൻസി ലൈറ്റുകളും മറ്റും തൂക്കിയിരുന്നു. അത് കണ്ട് ഞാൻ എൻറെ വീട്ടിൽ വേശ്യാലയം നടത്തുകയാണ് എന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഒപ്പം മോഡലിംഗും മറ്റും ചെയ്യുന്ന എൻറെ വസ്ത്രം കണ്ട് ഞാൻ ഒരു അഭിസാരികയായി തോന്നിയത്രെ.

ഇനിയിപ്പോ അങ്ങനെയാണെങ്കിൽ തന്നെ എന്നെ എൻറെ വീട്ടിൽ കയറി തല്ലാൻ അവർക്കെന്ത് അധികാരം. അവർ പൊലീസിൽ അറിയിക്കുകയല്ലെ വേണ്ടത്. ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നാൽ 24 മണിക്കൂറിനുള്ളിൽ നടപടി വേണം എന്നാണ് നിയമം പറയുന്നത്. എന്നാൽ എന്നെ ആക്രമിച്ചവരെ ഇതുവരെ തൊട്ടിട്ടില്ല.

ഞാൻ ഇപ്പോഴും പരാതിയുമായി നീതി നേടി അലയുന്നു. ശരിക്കും അവരുടെ പ്രശ്‌നം 21 വയസുള്ള ഞാൻ സ്വതന്ത്ര്യയായി ജീവിക്കുന്നു എന്നതാണെന്നാണ് എനിക്ക് മനസിലായത്. പക്ഷെ അവർ ശിക്ഷിക്കപ്പെട്ടില്ല. ഈ വേദിയിൽ ഇത് തുറന്ന് പറഞ്ഞാലെങ്കിലും അവർക്കെതിരെ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

എന്നെ ഇതിൽ നിന്നെല്ലാം മുക്തയാക്കി ഇത്തരം ഒരു വേദിയിലേക്ക് ഊർജ്ജം നൽകിയത് എന്റെ ഇപ്പോഴത്തെ പാർട്ണർ ആണ്. എന്നോട് ചെയ്ത അക്രമങ്ങളുടെ പേരിൽ ലോകത്തിലെ എല്ലാ പുരുഷന്മാരെയും ഞാൻ കുറ്റം പറയുന്നില്ല. എന്നെ ആക്രമിച്ചത് എല്ലാം ആൽഫ മെയിൽ ആണ്. അവർ അവരുടെ തെറ്റ് പോലും ഇതുവരെ മനസിലാക്കിയിട്ടില്ല.

ഇത്തരം ആക്രമണങ്ങൾക്കെതിരായ നിയമങ്ങളും പ്രതിരോധവും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തന്നെ കൊണ്ടുവരണം. എത്ര തകർക്കാൻ നോക്കിയാലും ഞാൻ തകരില്ലെന്നും ലച്ചു പറഞ്ഞിരുന്നു.

Also Read
അന്ന് എനിക്കിട്ട് പാരപണിഞ്ഞ എന്റെ ആ ശത്രുവിനെ ആദ്യം കാണിച്ചു തന്നത് മമ്മൂക്കയുടെ ഭാര്യയാണ്; ലാൽ ജോസ്

Advertisement