അഡ്ജസ്റ്റ്‌മെന്റിന് താൽപര്യമുണ്ടോ എന്ന് ചിലരൊക്കെ ചോദിച്ചിട്ടുണ്ട്, ശാരീരി ബന്ധങ്ങളെ കുറിച്ചൊന്നും ഇന്നേവരെ ചിന്തിച്ചിട്ടില്ല: ഗായത്രി സുരേഷ് പറയുന്നു

149

മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനിയ രംഗത്തെത്തിയ താരമാണ്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളിയുടെ മനസിൽ ഗായത്രി സുരേഷ് സ്ഥാനം പിടിക്കുകയായിരുന്നു.

ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. അടുത്തിടെ താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാ റ പ ക ടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്‌നങ്ങൾക്ക് കാരണം.

Advertisements

Also Read
അഡ്മിനിസ്‌ട്രേഷൻ ഓഫീസറായി ജോലി, ഐടി എഞ്ചിനീയർമാരായ മക്കൾ, ഇതിനോടകം വേഷമിട്ടിട്ടുള്ളത് എട്ടോളം സിനിമകളിലും 13 സീരിയലുകളിലും: കുടുംബവിളക്കിലെ സരസ്വതിയുടെ യാതാർത്ഥ ജീവിതം

തുടർന്ന് ചില വിശദീകരണവുമായി ഗായത്രി എത്തിയിരുന്നു. ഇതെല്ലാം വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ
ഒരേ അഭിപ്രായമുള്ള ആളുകൾ ചേർന്നാലെ സെ ക് സ് ഈ സ് നോട്ട് എ പ്രോമിസ് എന്ന ചിന്ത വർക്കാവൂ എന്ന് തുറന്ന് പറയുകയാണ് ഗായത്രി സുരേഷ്.

നടിയുടെ വാക്കുകൾ ഇങ്ങനെ:

ഒരാൾക്ക് ദീർഘകാലത്തേക്കുള്ള ബന്ധം ആയിരിക്കും ആവശ്യം. മറ്റൊൾക്ക് അതിനോട് താൽപര്യം ഉണ്ടായി കൊള്ളണം എന്നില്ല. അതിനാൽ ഒരേ ചിന്തിഗതിയുള്ള ആളുകൾ ധാരണയിലെത്തിയ ശേഷം അത്തരം പ്രവൃത്തികൾ ചെയ്യുന്നതാകും നല്ലത്.

ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാൻ ഇന്നേവരെ ചിന്തിച്ചിട്ടില്ല. മീടു പോലുള്ള അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല അതേസമയം ചിലരൊക്കെ അഡ്ജസ്റ്റ്‌മെന്റിന് താൽപര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോൾ തന്നെ താൽപര്യമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ടാണ് ഞാൻ തിരികെ വരാറുള്ളത്.

മീടു ആരോപണം ഉന്നയിക്കുമ്പോൾ ബലപ്രയോഗത്തിലൂടെ വന്നിട്ടുള്ള ശാരീരിക ഉപദ്രവമാണെങ്കിൽ വെളിപ്പെടുത്തുന്നത് ശരിയാണ്. പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോൾ മറ്റെയാളെ തകർക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ല.

Also Read
എത്ര പേരെ നീ സീരിയലിൽ വിവാഹം ചെയ്തു അപ്പോഴൊന്നും എനിക്കൊരു പ്രശ്‌നവും ഇല്ലായിരുന്നല്ലോ, ഇപ്പോ നിനക്ക് കുശുമ്പ് ആയോ: അമൃതയോട് ഭർത്താവ് പ്രശാന്ത്

ഹൃദയത്തിലെ വെറ്റിലേം പാമ്പും പാടുമ്പോൾ അക്ഷര തെറ്റ് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ വന്ന് അഭിമുഖവും ട്രോളും കണ്ടപ്പോഴാണ് ഞാൻ ഇങ്ങനെ മണ്ടത്തരമാണ് പാടിയത് എന്ന് തിരിച്ചറിയുന്നത്. ഞാൻ എന്തേ അത് ശ്രദ്ധിച്ചില്ല.. എന്ന് ഞാൻ കുറെ നേരം ചിന്തിച്ചു.

ജ്യോത്സനെ വിളിച്ച് പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് പുറത്തുവന്ന ഫോൺ കോൾ എന്റെയല്ല. ഞാൻ അങ്ങനെ പറഞ്ഞിട്ടുമില്ല. ആ ഫോൺ കോൾ കേട്ടവർക്കും അത് ഞാനല്ലെന്ന് മനസിലായിക്കാണു എന്നും ഗായത്രി സുരേഷ് പറയുന്നു.

Advertisement