നാലാം ക്ലാസ് മുതൽ പ്രണയമുണ്ടായിരുന്നു, ഇഷ്ടം പോലെ തേപ്പ് കിട്ടിയിട്ടുണ്ട്, കൊടുത്തിട്ടുമുണ്ട്: തുറന്ന് പറഞ്ഞ് ‘ലച്ചു’ ജൂഹി റസ്തഗി

34

സ്വകാര്യ ചാനലിലെ ഉപ്പും മുകളും എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയായ താരമാണ് ലച്ചുവെന്ന ജൂഹി റസ്തഗി. ലച്ചുവെന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ ഇഷ്ടം നേടിയ താരം ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

അഭിമുഖത്തിൽ താൻ അഭിനയത്തിലേക്ക് എങ്ങനെ എത്തിയെന്നതിനെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചുമൊക്കെ ജൂഹി തുറന്നു പറയുന്നു. ജൂഹിയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

കേരളത്തേയും മലയാളികളേയും അച്ഛന് പ്രത്യേക ഇഷ്ടമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം മലയാളിയെ വിവാഹം ചെയ്തത്. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുമ്പോഴൊക്കെ ചേട്ടനാണ് തനിക്കൊപ്പം വരുന്നത്. സുഹൃത്ത് വഴിയായാണ് താൻ ഈ പരിപാടിയിലേക്ക് എത്തിയത്.

തുടക്കത്തിലൊക്കെ ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ പേടിയായിരുന്നു. സിങ്ക് സൗണ്ടായതിന്റെ പ്രശ്‌നവുമുണ്ടായിരുന്നു. ഡയലോഗുകൾ കാണാപ്പാഠം പഠിച്ചാണ് പറയാറുള്ളത്. 40 നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിർത്തി പോവുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. സംവിധായകൻ ശക്തമായ പിന്തുണയായിരുന്നു നൽകിയത്.

പപ്പയ്ക്ക് താൻ അഭിനേത്രിയാവുന്നതിനോട് താൽപര്യമായിരുന്നു. എന്നാൽ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഞാൻ ആലോചിച്ച് പോലുമില്ലായിരുന്നു. പിന്നീട് പപ്പയുടെ ആഗ്രഹം പോലെ ആർടിസ്റ്റായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നല്ല പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

കുടുംബത്തിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനോടാണ് കൂടുതൽ താൽപര്യം പാവം കഥാപാത്രങ്ങളൊന്നും എന്റെ മുഖത്തിന് ചേരില്ലെന്നും ജൂഹി പറയുന്നു.

തന്റെ പ്രണയത്തെ കുറിച്ചും ജൂഹി തുറന്ന് പറഞ്ഞു. നാലാം ക്ലാസ് മുതൽ പ്രണയമുണ്ടായിരുന്നു. ഇഷ്ടം പോലെ തേപ്പ് കിട്ടിയിട്ടുണ്ട്, കൊടുത്തിട്ടുമുണ്ട്. പ്രണയത്തിന്റെ ഫീൽ എന്താണെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാം. ഇപ്പോൾ പ്രണയത്തിൽ അല്ല. പഠനവും കരിയറുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും ജൂഹി പറഞ്ഞു.

Advertisement