അയ്യപ്പനും കോശിയിലും അയ്യപ്പൻ നായർ ആയി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ; പിന്നീട് മാറ്റാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തലുമായി സച്ചിയുടെ ഭാര്യ

40

മലയാളികളുടെ പ്രിയപ്പെട്ട രചയിതാവും സംവിധായകനും ആയിരുന്നു അകാലത്തിൽ വിടപറഞ്ഞ സച്ചി എന്ന കലാകാരൻ. സംവിധാനം ചെയ്ത രണ്ടും ചിത്രങ്ങളും വമ്പൻ വിജയങ്ങളാക്കി മാറ്റിയ സച്ചി നരിവധി സൂപ്പർ ഹിറ്റ് സിനിമകൾ രചിക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ വർഷം പുറത്തിറങ്ങി സൂപ്പർ വിജയം നേടിയ സച്ചിയുടെ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് കോശിയും ബിജു മേനോൻ അയ്യപ്പൻ നായരുമായി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഈ ചിത്രം റിലീസ് ചെയ്തു നാലു മാസങ്ങൾക്കു ശേഷം ആയിരുന്നു സച്ചിയുടെ പെട്ടെന്നുള്ള വിയോഗം.

Advertisements

ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചും സച്ചിയെ കുറിച്ചും തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സിജി. മനോരമാ ന്യൂസിനോടായിരുന്നു സിജിയുടെ വെളിപ്പെടുത്തൽ. ഈ ചിത്രം രചിച്ചു കഴിഞ്ഞപ്പോൾ അയ്യപ്പൻ നായർ ആയി മമ്മൂട്ടിയും കോശി ആയി ബിജു മേനോനും ആയിരുന്നു സച്ചിയുടെ മനസ്സിൽ എന്ന് വെളിപ്പെടുത്തുകയാണ് സിജി.

അതിനു ശേഷം മമ്മൂട്ടി എന്ന ആ ചിന്ത മാറ്റാൻ ഉണ്ടായ കാരണവും സിജി പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള സംഘട്ടനം വളരെ റിയലിസ്റ്റിക് ആയ ഒന്നാണെന്നും അതുകൊണ്ട് ഡ്യൂപ് ഇല്ലാതെ തന്നെ അത് ചിത്രീകരിക്കണം എന്ന വാശി സച്ചിക്കു ഉണ്ടായിരുന്നു എന്നും സിജി പറയുന്നു. അത് കൊണ്ടാണ് മമ്മൂട്ടി എന്ന താരത്തെ കഥയിലേക്ക് പരിഗണിക്കാതെ ഇരുന്നത്.

അതിനു ശേഷമാണ് പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരിലേക്കു സച്ചി പോയതെന്നും സിജി പറയുന്നു. ഈ തിരക്കഥ വായിച്ചു ഇഷ്ടമുള്ള വേഷം തിരഞ്ഞെടുക്കാൻ പൃഥ്വിരാജ് സുകുമാരനോട് സച്ചി പറഞ്ഞപ്പോൾ പൃഥ്വിരാജ് തിരഞ്ഞെടുത്തത് കോശി എന്ന കഥാപാത്രം ആയിരുന്നു. പൃഥ്വിരാജ് അത് തന്നെ തിരഞ്ഞെടുക്കും എന്ന് സച്ചിക്കു അറിയാമായിരുന്നു എന്നും സിജി പറയുന്നു.

അങ്ങനെ അയ്യപ്പൻ നായർ ആയി ബിജു മേനോൻ എത്തുകയും കോശി ആയി പൃഥ്വിരാജ് സുകുമാരനെ തീരുമാനിക്കുകയും ചെയ്തു. ഇത് കൂടാതെ മമ്മൂട്ടി പ്രൊജക്റ്റ്, മോഹൻലാൽ പ്രൊജക്റ്റ്, അജിത് പ്രൊജക്റ്റ് എന്നിവയും സച്ചിയുടെ വരാനിരിക്കുന്ന പ്ലാനുകൾ ആയിരുന്നു എന്നും സിജി വെളിപ്പെടുത്തുന്നു.

അതേ സമയം നേരത്തെ സച്ചി സംവിധാനം ചെയ്തത് അനാർക്കലി എന്ന സിനിമയായിരുന്നു. ആ ചിത്രത്തിലും പ്രധാന വേഷത്തിലെത്തയിത് പൃഥിരാജും ബിജുമേനോനും ആയിരുന്നു. സച്ചി സേതുവുമായി ചേർന്ന് സച്ചി സേതു കൂട്ടുകെട്ടിലും നിരവധി സിനിമകൾക്ക് രചന നിർവ്വഹിച്ചിരുന്നു.

Advertisement