മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവുമാണ് സുരേഷ് ഗോപി. കഴിഞ്ഞ ഓണക്കാലത്ത് മിമിക്രി കലാകാരൻമാരുടെ സംഘനടയായ മാ സംഘടിപ്പിച്ച ടിവി ഷോയിൽ വെച്ച് ഇനി താൻ അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രികാരുടെ സംഘടനയായ മായ്ക്ക് കൈമാറുമെന്ന് സുരേഷ് ഗോപി വാക്ക് നൽകിയിരുന്നു.
ഇപ്പോഴിതാ ആ വാഗ്ദാനവും പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. വാർധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെ യാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശിൽ നിന്നും ഇത്ര തരാമെന്ന് പറയുന്നതിൽ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാൻ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയിൽ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇപ്പോൾ താൻ അഭിനയിക്കുന്ന ചിത്രം ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുക ലഭിച്ചുവെന്നും വാഗ്ദാനം ചെയ്തതുപോലെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് തന്നെ മാ സംഘടനയ്ക്ക് കൈമാറുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. നേരത്തേയും സിനിമയുടെ അഡ്വൻസ് തുക ലഭിച്ചപ്പോൾ രണ്ട് ലക്ഷം രൂപ സുരേഷ് ഗോപി കൈമാറിയിരുന്നു.
മിമിക്രി താരങ്ങൾക്കൊപ്പമുള്ള മാ മാമാങ്കം എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് സുരേഷ് ഗോപി ഈ വാഗ്ദാനം നൽകിയത്. കൊറോണ കാലത്ത് ഏറെ പ്രതിസന്ധിയിലായവരാണ് മിമിക്രി കലാകാരൻമാർ. മിമിക്രി കലാകാരൻമാർക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയിൽ നിന്നും രണ്ടു ലക്ഷം നൽകുമെന്ന് പ്രഖ്യാപിച്ചത്.
നേരത്തെയും പുതിയ ചിത്രത്തിന്റെ അഡ്വാൻസ് തുക ലഭിച്ചപ്പോൾ അതിൽ നിന്നും രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് കൈമാറിയിരുന്നു. രമേശ് പിഷാരടിയാണ് അന്ന് ഇക്കാര്യം അറിയിച്ചത്. 2021 ലെ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെ എത്തിയാണ് സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും തമാശകൾ പറഞ്ഞും, അനുകരിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ചിലവിട്ടത്.