അവൻ കൊറോണ വന്നോ ബസ് കയറിയോ മരിക്കും: പൊട്ടിത്തെറിച്ച് നടി കസ്തൂരി

23

രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികൾക്ക് എട്ടു വർഷങ്ങൾക്ക് ശേഷം അർഹമായ ശിക്ഷ ലഭിച്ചതിൽ സന്തോഷത്തിലാണ് സമൂഹം. എന്നാൽ ആ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെയുള്ള രോക്ഷം പങ്കുവച്ച് നടി കസ്തൂരി.

അവൻ കൊറോണ വന്നോ ബസ് കയറിയോ മരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് കസ്തൂരി ട്വീറ്റ് ചെയ്തത്.
അവസാനം നിർഭയ കേസിലെ നാല് മൃഗങ്ങളും തൂക്കിലേറ്റപ്പെട്ടു. ഒരുത്തൻ മാത്രം ജുവനൈൽ നിയമത്തിൽ പഴുതിൽ രക്ഷപ്പെട്ടു.

Advertisements

ഞാനാഗ്രഹിക്കുന്നത് കൊറോണ വന്നോ ബസ് കയറിയോ അവൻ മരിക്കണമെന്നാണ്,’ കസ്തൂരി ട്വിറ്ററിൽ കുറിച്ചു. മാർച്ച് 20 വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചരയ്ക്കായിരുന്നു നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയത്. എട്ടു വർഷത്തെ നിയമനടപടികൾക്കു ശേഷമായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.

കേസിൽ ആകെയുണ്ടായിരുന്ന ആറു പ്രതികളിൽ നാലുപേരെയാണ് തൂക്കിലേറ്റിയത്. മുഖ്യപ്രതിയായിരുന്ന രാം സിംഗ് വിചാരണ വേളയിൽ തിഹാർ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു.

Advertisement