വർഷങ്ങളായി മലയാളികളുടെ മുന്നിൽ ഗായികയായും, അവതാരകയായും നടിയായും യൂടൂബർ ആയും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. ദിലീപ് നായകനായ മീശമാധവൻ എന്ന ലാൽ ജോസ് ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ടു പാടിയാണ് റിമിടോമി ഗാനാലാപന രംഗത്തേക്ക് എത്തിയത്.
പിന്നീടിങ്ങോട്ട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളാണ് റിമി ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഗായിക എന്നതിന് പിന്നാലെ മിനിസ്‌ക്രീൻ അവതാരകയായും റിയാലിറ്റി ഷോ ജഡ്ജായും താരം തിളങ്ങി. സിനിമയിൽ നായികയായും താരം എത്തി.
ഇപ്പോൾ ഇതാ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുന്നിലേക്ക് മറ്റൊരു ചുവടുവയ്പ് കൂടി നടത്തിയിരിക്കുകയാണ് റിമി ടോമി. തുമ്പപ്പൂ എന്ന ടിവി സീരിയലിലേക്ക് എത്തുകയാണ് റിമി ടോമി ഇപ്പോൾ. അതാദ്യമായിട്ടാണ് ഒരു ടെലിവിഷൻ സീരയലിന്റെ ഭാഗമായി റിമി എത്തുന്നത്.
അടുത്തിടെ സിനിമ താരങ്ങളായ ശ്വേത മേനോൻ, അജു വർഗീസ്, അനുശ്രീ, വിജയ് മാധവ് എന്നിവർ മിനിസ്‌ക്രീൻ പരമ്പരകളിൽ അതിഥികളായി എത്തിയിരുന്നു. ഇവർക്ക് പിന്നാലെയാണ് റിമിയിലും എത്തുന്നത്. പരമ്പരയിൽ റിമി എന്ന പേരിൽ തന്നെയാണ് താരം എത്തുന്നത്.
ഇതിന്റെ പ്രൊമോ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സാർ അകത്തുന്നുണ്ട് മാഡം വരൂ എന്ന് പറഞ്ഞുകൊണ്ട് വീണയായി എത്തുന്ന മൃദുല വിജയ് റിമി ടോമിയെ അകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
നിയമോപദേശം തേടിയാണ് റിമി എത്തുന്നത്. തുടർന്ന് തന്റെ വണ്ടിക്ക് സംഭവിച്ച നാശനഷ്ടത്തെ കുറിച്ച് പറയുന്നു. ആക്ച്വലി ആ വഴിതടയൽ സമരം നടക്കുമ്പോൾ ഞാൻ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയിൽ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റൽ കേസാണ്.
അതും ഗർഭിണിയായ ഒരു സ്ത്രീ. അവർക്ക് വേണ്ടിയാണു ഞാൻ സംസാരിച്ചത്. പക്ഷെ നമ്മുടെ നാട്ടുകാരും പാർട്ടിക്കാരും ഒക്കെ കാര്യങ്ങൾ ഒരു മുൻ വിധിയോടെയല്ലേ കാണുന്നത്. അവർ നോക്കിയപ്പോൾ ഇറങ്ങി നിന്ന് ചോദ്യം ചെയ്യുന്നത് ഒരു സ്ത്രീ അതും സെലിബ്രിറ്റി. അതുകൊണ്ട് തന്നെ അടിച്ചാക്ഷേപിക്കുകയും, അടിച്ചു ഒതുക്കയും മാത്രമാണ് ചെയ്യാൻ കഴിയുക എന്നവർ തീരുമാനിച്ചു അതാണ് ഉണ്ടായത്.
വണ്ടി അത്യാവശ്യം നല്ല രീതിയിൽ തകർത്തു കളഞ്ഞു. അവർക്ക് എന്തും ആകാം എന്ന ഒരു തോന്നലാണ്, അതുകൊണ്ടു തന്നെയാണ് കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചത്. ഇത് അങ്ങനെ അങ്ങ് വിട്ടാൽ ആകില്ലല്ലോ. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും എന്റെ കാർ തല്ലി തകർക്കാൻ അണികൾക്ക് നിർദ്ദേശം നൽകിയ ആൾക്കെതിരെയാണ് എന്റെ പരാതി എന്നുമാണ് പ്രൊമോയിൽ കാണിക്കുന്ന ഡയലോഗിൽ റിമി ടോമി പറയുന്നത്.