ഒരുപാട് പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും ഞങ്ങൾ തമ്മിൽ ഉണ്ട്; നവാസുദ്ദീൻ സിദ്ദിഖിയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഭാര്യ ആലിയ എന്ന അഞ്ജലി കിഷോർ

49

ബോളിവുഡ് സിനിമാ മേഖലയിൽ ഈ ലോക്‌ഡൌണിൽ നടന്ന ചർച്ച നടൻ നവാസുദ്ദീൻ സിദ്ദിഖിക്ക് ഭാര്യ ആലിയ സിദ്ദിഖി അയച്ച വിവാഹമോചന നോട്ടീസ് ആണ്. വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ട് ഇ മെയിലായും വാട്‌സാപ്പ് വഴിയുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇതിനു പിന്നിലെ കാരണം പങ്കുവയ്ക്കുകയാണ് അഞ്ജലി എന്ന ആലിയ. ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഇങ്ങനെ തന്നെയാണ്. അതൊന്നും പൊതുജനങ്ങളോട് പറയാൻ എനിക്ക് താൽപര്യമില്ല.

Advertisements

പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാൻ ആലിയയല്ല, എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു എന്നും ആലിയ എന്ന അഞ്ജലി കിഷോർ പറഞ്ഞു

അതേ സമയം നോട്ടീസിന്റെ ഉള്ളടക്കം, ആരോപണങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ അഞ്ജലി വാസുദ്ദീൻ സിദ്ദിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. നോട്ടീസ് സംബന്ധിച്ച് അദ്ദേഹം മൗനം പാലിക്കുകയും അത് അത് അവഗണിക്കുകയും ചെയ്യുന്നുവെന്നും അഞ്ജലി പറഞ്ഞു.

കുറേ നാളുകളായി താൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുകയാണെന്നും ഈ ബന്ധമിനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും ആലിയ പറയുന്നു. ലോക്ക്ഡൗൺ മൂലം ഇ-മെയൽ ആയും വാട്ട്സ്ആപ്പും വഴിയുമായി വിവാഹമോചനത്തിനുള്ള നോട്ടീസ് അഭിഭാഷകൻ മുഖേന നവാസുദ്ദീന് ആലിയ അയച്ചിരുന്നു. എന്നാൽ നോട്ടീസിനോട് ഇതുവരെ നവാസുദ്ദീൻ പ്രതികരിച്ചിട്ടില്ല.

അതേസമയം തന്റെ തീരുമാനം ഉറച്ചതാണെന്നും ഇനി മുതൽ താൻ ആലിയ സിദ്ദിഖി അല്ല മറിച്ച് അഞ്ജലി കിഷോർ സിംഗ് ആയിരിക്കുമെന്നും അവർ വ്യക്തമാക്കി. മേയ് എഴിനാണ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചത്. ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്.

അതൊന്നും പൊതുജനങ്ങളോട് പറയാൻ എനിക്ക് താൽപര്യമില്ല. പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാൻ ആലിയയല്ല, എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു എന്ന് അഞ്ജലി കിഷോർ സിംഗ് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisement