ആ സീനിൽ ലാലിനെ ചവിട്ടാൻ നെപ്പോളിയന് വല്ലാത്ത പേടിയായിരുന്നു: വെളിപ്പെടുത്തൽ

12

മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാൽ സൂപ്പർ സംവിധായകൻ ഐവി ശശി രഞ്ജിത്ത് ടീമിന്റെ എവർഗ്രീൻ ക്ലാസ് ചിത്രമാണ് ദേവാസുരം. ക്ലാസ് ടച്ചിനൊപ്പം മാസ് ശൈലിയിലെക്കും പ്രേക്ഷകർ എടുത്തിയർത്തിയ അത്ഭുത സിനിമയായിരുന്നു 1993ൽ പുറത്തിറങ്ങിയ ദേവാസുരം.

Advertisements

മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രമായി മോഹൻലാൽ അഭിനയ പെരുമ നിറച്ച ചിത്രം പുതു തലമുറയും നെഞ്ചോട് ചേർക്കുന്ന അതിശയ സിനിമയാണ്. വർഷങ്ങൾക്കിപ്പുറം വീണ്ടും ദേവാസുരത്തിലെ അറിയാക്കഥകൾ പ്രേക്ഷകർക്കായി പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്ത്.

അന്ന് മുഖ്യധാര സിനിമയിലേക്ക് ഇങ്ങനെയൊരു കഥ വന്നപ്പോൾ പലർക്കും സംശയമുണ്ടായിരുന്നു. കാരണം ഇതിലെ നായകൻ രണ്ടാം പകുതി മുഴുവൻ വീണു കിടക്കുകയാണ്. പലരും സംശയം പ്രകടിപ്പിച്ചപോൾ ശശിയേട്ടൻ നൽകിയ ധൈര്യമാണ് എന്നെ മുന്നോട്ടു നയിച്ചത്. അത് പോലെ മോഹൻലാലും.

ഇവർ രണ്ടുപേർക്കും ആത്മവിശ്വാസമുണ്ടായിരുന്നതിനാൽ എനിക്ക് ധൈര്യക്കുറവ് തോന്നിയില്ല. ലാലിന്റെ അന്നത്തെ മനസ്സും ആ സിനിമ ആ രീതിയിലെടുക്കാൻ സാധിച്ചതിന്റെ പിന്നിലുണ്ട്. സിനിമയിൽ വില്ലനായ നെപ്പോളിയൻ ലാലിനെ ചവിട്ടുന്ന സീനുണ്ട്. ആ ചവിട്ടിൽ മുഖത്തെ മുറിവുകളുടെ തുന്നിക്കെട്ടലുകളിൽ നിന്ന് ചോരയൊഴുകണം.

ആ സീനിൽ അഭിനയിക്കുമ്പോൾ ലാലിനെ ചവിട്ടാൻ നെപ്പോളിയന് വല്ലാത്ത പേടി. അപ്പോൾ പ്രോത്സാഹിപ്പിച്ചത് ലാലാണ്. അത്തരം നിസ്സാരത്വമൊന്നും ലാലിനെ ബാധിച്ചിരുന്നില്ല. നെപ്പോളിയനെ ആ സിനിമയിലേക്ക് നിർദ്ദേശിച്ചത് തന്നെ ലാലായിരുന്നു.

ശേഖരന്റെ വേഷത്തിൽ പതിവ് ആളുകളെ ഒഴിവാക്കിയാൽ നന്നായിരിക്കുമെന്ന് ഞാൻ ശശിയേട്ടനോട് പറഞ്ഞു. ഒരാളുണ്ട് മദ്രാസിൽ പൂജയുടെ സമയത്ത് വരും എന്ന് ലാലാണ് പറഞ്ഞത്. അങ്ങനെ നെപ്പോളിയൻ സിനിമയിലേക്ക് എത്തിയെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ചിത് വ്യക്തമാക്കുന്നു.

Advertisement