അവസാന നാളുകളിൽ സത്താറിനെ ശുശ്രൂഷിച്ചത് രണ്ടാം ഭാര്യ; തടയാൻ ശ്രമിച്ച് ജയഭാരതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

105

നടൻ സത്താറിനെ അവസാന നാളുകളിൽ ശുശ്രൂഷിച്ചിരുന്നത് രണ്ടാം ഭാര്യ നസീം ബീനയാണെന്ന് സഹോദരൻ ഷമീർ ഒറ്റത്തൈക്കൽ. എന്നാൽ, മുൻ ഭാര്യയും നടിയുമായ ജയഭാരതി സത്താർ ചികിത്സയിലായിരുന്ന ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയും ചെയ്തതായി ഷമീർ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.

2011 സെപ്തംബർ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. കുറേക്കാലം സത്താർ നസീം ബീനയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സത്താറിന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതും നസീം ബീനയായിരുന്നുവെന്ന് ഷമീർ പറഞ്ഞു. അടുത്തിടെ ആലുവയിൽ ഫ്ളാറ്റും കാറും വാങ്ങിക്കാനും നസീം ബീന സഹായിച്ചു.

Advertisements

കരൾമാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തിൽ ജയഭാരതിയെ അടുത്തിടെ സത്താർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, പലതും പറഞ്ഞു തർക്കിച്ച് അവർ ഫോൺ വച്ചതായി സത്താർ പറഞ്ഞുവെന്ന് നസീം ബീന ഷമീറിനെ അറിയിച്ചിരുന്നു. ഏകദേശം ഒരാഴ്ച മുൻപ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയിൽ സന്ദർശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തുവെന്നും ഷമീർ ആരോപിക്കുന്നു.

തുടർന്ന് നസീം ബീന സത്താറിനെ ആശുപത്രിയിൽ ചെന്ന് പരിചരിക്കുന്നത് നിർത്തുകയായിരുന്നു. സത്താർ പുനർവിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയിൽ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീർ ആരോപിച്ചു.

നിയമപരമായി നിലവിലുള്ള ഭാര്യ എന്ന നിലയ്ക്കുള്ള എല്ലാ ആദരവുകളും തന്റെ സഹോദരിക്ക് ലഭിക്കണമെന്നും മരണാനന്തര ചടങ്ങുകളിൽ അവരെ പങ്കെടുപ്പിക്കണമെന്നും ഷമീർ ആവശ്യപ്പെട്ടു.

Advertisement