ഞാൻ ആദ്യമൊക്കെ ഭയങ്കര പൊട്ടത്തി ആയിരുന്നു, എഴുന്നേറ്റ് നിൽക്കണം, നിന്ന് കാണിക്കണമെന്ന് വിചാരിച്ചാൽ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം: മേഘ്‌ന വിൻസെന്റ്

1549

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ആയിരുന്നു ചന്ദനമഴ എന്ന സീരിയൽ. നിരവധി ആരാധകർ ഉണ്ടായിരുന്ന ഈ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് നടി മേഘ്‌ന വിൻസെന്റ് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കുന്നത്.

സീരിയൽ ഹിറ്റ് ആയതും മേഘ്നയുടെ വേഷത്തിലൂടെ ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ സീരിയൽ പാതി വഴിയിൽ ഉപേക്ഷിച്ച് മേഘ്ന പോയി. വിവാഹമോചിത ആയതിന് ശേഷം തമിഴിലായിരുന്നു മേഘ്‌ന അഭിനയിച്ചത്. ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലൂടെ തിരിച്ച് വന്നിരിക്കുകയാണ് നടി.

Advertisements

തന്റെ പുതിയ സീരിയലിന്റെ വിശേഷങ്ങളും ചന്ദനമഴയിലെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മേഘ്‌ന ഇപ്പോൾ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുനനു മേഘ്നയുടെ വെളിപ്പെടുത്തൽ.

മേഘ്‌നയുടെ വെളിപ്പെടുത്തൽ ഇങ്ങനെ:

ഞാൻ ആദ്യം ഭയങ്കര പൊട്ടത്തി ആയിരുന്നു. നിങ്ങളെന്റെ അരുവിക്കര പ്രസംഗം കേട്ടിട്ടില്ലേ. ആരെയും പെട്ടെന്ന് വിശ്വസിക്കും. നമ്മുടെ ജീവിതത്തിലെ ഏത് നിമിഷവും എന്തും സംഭവിക്കും. ആ സമയത്ത് വൈകാരികമായി വീണ് പോകും. അപ്പോൾ രണ്ട് തിരഞ്ഞെടുപ്പുകളേ നമ്മുടെ മുന്നിലുള്ളു. ഒന്നുകിൽ എഴുന്നേൽക്കാം, അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് പോകും.

Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ

എഴുന്നേറ്റ് നിൽക്കണം, നിന്ന് കാണിക്കണമെന്ന് വിചാരിച്ചാൽ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. മുന്നേറി കാണിക്കാം. ജീവിക്കണം എന്ന മനസുണ്ടെങ്കിൽ എവിടെ വേണമെങ്കിലും നിൽക്കാം. ജയിക്കാൻ കഴിയും. വലിയ കാര്യങ്ങൾ നടക്കുമ്പോൾ പാഠമായി എടുത്ത് മുന്നോട്ട് പോകണം. ഇത് തീരുമാനിക്കേണ്ടത് മനസാണ്.

മഴവില്ല് പോലെ ജീവിതത്തിൽ നിറങ്ങൾ വേണമെന്ന് തീരുമാനിക്കുന്നതും ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കുന്നതും എല്ലാം നമ്മളാണ്. മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിലേക്ക് അവസരം വന്നപ്പോൾ വലിയ ചലഞ്ചിംഗ് ആയിരുന്നു. കാരണം ഇതുവരെ ഇങ്ങനൊരു വേഷം എന്നെ തേടി എത്തിയിട്ടില്ല. സാധാരണ നമ്മൾ കാണുന്ന നായികയല്ല ജ്യോതി.

അതാണ് എന്നെ കൂടുതൽ ആകർഷിച്ചതെന്ന് പറയാം. ജീവിതത്തിലെ വിവിധ വശങ്ങൾ കലർന്നൊരു പെൺകുട്ടിയാണ് അവൾ. അതായത് ഒരു പെൺകുട്ടിയുടെ അകത്ത് എന്തൊക്കെ കാര്യങ്ങളുണ്ടോ അതെല്ലാം അവളുടെ മനസിലുണ്ട്. തമാശ ഉണ്ട്, കുസൃതിയുണ്ട്, സ്നേഹമുണ്ട്, സങ്കടങ്ങളുണ്ട്. നേടണമെന്ന ആഗ്രഹവുമുണ്ട് പ്രണയമുണ്ട്.

എനിക്ക് കഴിയുന്നതിന്റെ പരമാവധി ആ വേഷം ഭംഗിയാക്കാൻ സാധിക്കുന്നുണ്ട്. ചന്ദനമഴയിലെ അമൃതയായിട്ടാണ് പ്രേക്ഷകർ എന്നെ ഇപ്പോഴും കാണുന്നത്. ആളുകൾ മാത്രമല്ല ഞാനും അമൃതയുമായി മാനസികമായി അത്ര അടുപ്പത്തിലായിരുന്നു. എന്ന് തന്നെ പറയാം. നാല് നാലര വർഷം മലയാളത്തിലും തമിഴിലും ഞാൻ ഒരുപോലെ ചെയ്ത കഥാപാത്രമായിരുന്നു അത്.

പതിനഞ്ച് ദിവസം മലയാളത്തിലും പതിനഞ്ച് ദിവസം തമിഴിലുമായിരുന്നു ഷൂട്ട്. അപ്പോൾ തന്നെ അറിയാമല്ലോ അമൃത എന്റെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്ന്. ഇപ്പോഴും അമൃതേ എന്ന് ആരെങ്കിലും വിളിച്ചാൽ അന്നേരം ഞാൻ തിരിഞ്ഞ് നോക്കും.

പിന്നെയാണ് എന്നെ തന്നെയാണോ വിളിച്ചതെന്ന് ഓർക്കുക. അത്രയധികം അടുപ്പമുള്ള കഥാപത്രമാണത്. ഒരിക്കലും മറക്കാൻ കഴിയില്ല. ഇത്രയും വർഷമായിട്ടും ആളുകൾ അമൃതയെ ഓർക്കുന്നു എന്ന് തന്നെ പറയുമ്പോൾ എത്ര സന്തോഷവും അഭിമാനവുമാണത്. അവളുടെ നിഷ്‌കളങ്കതയാവാം ആളുകളുടെ മനസിലുണ്ടാവുക.

Also Read
കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

അമൃതയ്ക്ക് പ്രാർഥിക്കാനും സങ്കടപ്പെടാനും മറ്റുള്ളവരെ കരുതാനും മാത്രമേ അറിയു. അമൃത എനിക്ക് ബ്രേക്കായ കഥാപാത്രത്തിന് അപ്പുറത്ത് എന്റെ തൊട്ടടുത്തുള്ള ആളാണ്. കഥാപാത്രം എന്ന് പോലും പറയാൻ തോന്നുന്നില്ല. അതാണ് സത്യം. സീരിയലിൽ എത്തിയിട്ട് പത്ത് വർഷമായി.

അഞ്ചാമത്തെ വയസിൽ തുടങ്ങിയതാണ് ആദ്യത്തെ അഭിനയം. പോപ്പി കുടയുടെ പരസ്യം. സിനിമകളും ചെയ്തിട്ടുണ്ട്. ബ്രേക്ക് കിട്ടിയത് അമൃത എന്ന കഥാപാത്രമായിരുന്നു. സിനിമ എല്ലാവരുടെയും സ്വപ്നമാണ്. നല്ല വേഷം കിട്ടിയാൽ ഇനിയും സിനിമ ചെയ്യും.

Advertisement