ആശുപത്രിയിൽ വേദനയെടുത്ത് കരയുമ്പോഴും സെൽഫി എടുക്കാൻ ആളുകൾ വന്നിട്ടുണ്ട്, പ്രസവ വേദനയേക്കാളും വിഷമിച്ചത് ആ സമയത്ത്: നവ്യാ നായർ പറയുന്നു

161

ദിലീപിനെ നായകനാക്കി സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നായികയാണ് നവ്യാ നായർ. സ്‌കൂൾ കലോൽസവ വേദിയിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാ നായർ.

ഇഷ്ടത്തിന് പിന്നാലെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനടിയായി താരം മാറി. വിവാഹ ശേഷം സിനിമയിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. അതേ സമയം നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി നവ്യ നായർ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ ശക്തമായ തിരിച്ചു വരവ്.

Advertisements

Also Read
എന്തിന്റെ സൂക്കേടാണെന്ന് ഞാൻ ചോദിച്ചു, രഞ്ജിയേട്ടന് വിഷമമായി, പിന്നെ ഞാൻ അതങ്ങ് സമ്മതിച്ചു കൊടുത്തു: നവ്യാ നായർ

തിരിച്ചുവരവിനെ കുറിച്ചും ഒരുത്തി സിനിമയെ കുറിച്ചുമൊക്കെ പറഞ്ഞ് പൊതുപരിപാടികളിലും ചാനൽ ഷോയിലുമെല്ലാം നവ്യാ നായര്ഡ പങ്കെടുത്തിരുന്നു. ഒരുത്തിയെന്ന ചിത്രത്തെ സിനിമാ ലോകവും പ്രേക്ഷകരും ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നവ്യ പറഞ്ഞിരുന്നു.ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയിലും താരം പങ്കെടുത്തിരുന്നു.

കരിയറിലേയും ജീവിതത്തിലേയും അനുഭവങ്ങളെക്കുറിച്ചും ഒരുപാട് വിഷമിപ്പിച്ച കാര്യങ്ങളെക്കുറിച്ചുമെല്ലാം നവ്യ സംസാരിച്ചിരുന്നു. ഒരു ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ലീഗലി കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. മാനസികമായി വല്ലാതെ തളർന്നുപോയിരുന്ന സമയമായിരുന്നു അത്. അന്ന് ഗുരുവായൂരിൽ ഒരു ഡാൻസ് പെർഫോമൻസ് ഉണ്ടായിരുന്നു. മേക്കപ്പിട്ടിരുന്ന സമയത്തെല്ലാം നല്ല വിഷമമായിരുന്നു.

പെർഫോം ചെയ്യാൻ കേറിയപ്പോൾ എന്തോ ഒരു എനർജി എന്നിൽ പ്രവേശിക്കുന്നതായി തോന്നിയിരുന്നു. ആ പെർഫോമൻസിന് മുൻപെങ്ങും കിട്ടാത്ത കൈയ്യടിയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. അന്ന് മനസ് വിഷമിപ്പിച്ച പ്രശ്നം പിന്നീടൊരിക്കലും ഉണ്ടായിട്ടുമില്ല.

കലാകാരൻമാരുടെ മനസ് വിഷമിക്കുന്നതൊന്നും പ്രേക്ഷകർക്ക് അറിയേണ്ടതില്ലല്ലോ, മുൻപൊരിക്കൽ അപ്പൻഡിസൈറ്റിസ് വേദന കൂടി ആശുപത്രിയിൽ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലർ സെൽഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.

ജീവിതത്തിൽ ഏറ്റവും വലിയ ശക്തയായി തോന്നുന്നത് ഗുരുവായൂരപ്പനാണ്. ഞാൻ തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ലെന്നും നവ്യ പറഞ്ഞിരുന്നു. വീട്ടിലേക്ക് തിരിച്ചുവരുന്ന ഫീലായിരുന്നു വീണ്ടും അഭിനയിക്കുമ്പോൾ തോന്നിയത്. പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു.

Also Read
പർദ്ദയും ലവ് ജിഹാദും; വിവാദങ്ങൾക്ക് മറുപടിയുമായി നടി ലെന, കാത്തിരുന്നു കാണാമെന്നും നടി

തിയേറ്റർ വിസിറ്റിനൊക്കെ പോയപ്പോൾ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. എല്ലാവരും അവരുടെ സ്നേഹം എന്നെ നേരിൽ അറിയിച്ചിരുന്നു. അതൊക്കെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.വിനായകന്റെ വിവാദ പരാമർശം കേട്ടപ്പോൾ പ്രതികരിക്കാതെ പോയതിനെക്കുറിച്ചും നവ്യ ഷോയിൽ സംസാരിച്ചിരുന്നു.

ഒരുത്തിയുടെ രണ്ടാം ഭാഗം അനൗൺസ് ചെയ്യുന്നതിന് വേണ്ടിയാണ് അന്ന് എല്ലാവരും ഒത്തുകൂടിയത്. ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയും പ്രശ്നമായിരുന്നു. അന്ന് ഞാനെന്തെങ്കിലും പ്രതികരിച്ചിരുന്നു എങ്കിൽ അത് സിനിമയെക്കൂടി ബാധിച്ചേനെ.

പിന്നീട് അതേക്കുറിച്ച് ചോദ്യം വന്നപ്പോൾ പ്രതികരിച്ചിരുന്നു എന്നുമായിരുന്നു നവ്യാ നായർ പറഞ്ഞത്.
എനിക്കും സന്തോഷേട്ടനും പനിയായിരുന്നു അന്ന്. കാവടിയുടെ സമയത്തായിരുന്നു. അത് കളറാക്കണം എങ്കിൽ ചേച്ചി ഉഷാറാവണം എന്നായിരുന്ന എല്ലാവരും പറഞ്ഞത്. പനി മാറാൻ തുമ്പപ്പൂവിന്റെ നീര് പിഴിഞ്ഞ് മൂക്കിലൊഴിച്ചാൽ മതി.

അവര് തന്നെ പോയി തുമ്പയൊക്കെ പറിച്ച് നീരൊക്കെ എടുത്തു. രണ്ട് തുള്ളി വെച്ച് രണ്ടുമൂക്കിലും ഒഴിച്ചു, വേദന തലയിലേക്ക് അരിച്ച് കയറുകയായിരുന്നു. അപ്പോഴേക്കും ഛർദ്ദിയും തുടങ്ങിയിരുന്നു. പ്രസവ വേദനയേക്കാളും വല്യ വേദനയായിരുന്നു. ഇപ്പോഴും അത് വിശദീകരിക്കാനാവില്ല. തുമ്പപ്പൂച്ചാർ എന്ന് പറഞ്ഞാൽ ഇപ്പോഴും ഞാനോടിക്കും എന്നും നവ്യാ നായർ പറയുന്നു.

Also Read
വെല്ലുവിളി നിറഞ്ഞതായിരുന്നു ആ സിനിമ, സഹായിച്ചത് കാർത്തിക, 36 വർഷങ്ങൾക്ക് ഇപ്പുറവും തുടരുന്നത് കാർത്തികയുമായുള്ള ബന്ധം മാത്രം: തുറന്നു പറഞ്ഞ് നടി ശാരി

Advertisement