മഴവിൽ മനോരമയിലെ ജനപ്രിയ ഹാസ്യ പരമ്പരയാണ് തട്ടീം മുട്ടീം. ഇതിലെ കോകില എന്ന കാഥാപാത്രത്തിലൂടെ തിളങ്ങിയ താരമാണ് നടി വീണ നായർ. ഈ പരമ്പരയിലൂടെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വീണാ നാടർ മലയാളികളുടെ മലസ്സിലേക്കെത്തിയത്. ഇപ്പോൾ ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങുന്ന വീണയുടെ അഭിനയവും വാക്ചാതുര്യവും തന്നെയാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. കോകില അൽപം കുശുമ്പുള്ള കഥാപാത്രമാണെങ്കിലും വീണ ആളൊരു പാവമാണ്. അതേ സമയം സിനിമയിൽ കോമഡി വേഷങ്ങളിലൂടെയിം വീണ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു.
ബിജുമേനോൻ നായകനായ സൂപ്പർഹിറ്റ് സിനിമ വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അവതരിപ്പിച്ചാണ് വീണ ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. വെള്ളിമൂങ്ങയെ തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ വീണ അവതരിപ്പിച്ചിരുന്നു. അതേ സമയം തന്റെ നാലാമത്തെ വയസ്സിൽ ഡാൻസ് അഭ്യസിച്ചു തുടങ്ങിയ ഈ കലാകാരി ഭരത നാട്യത്തിലും കേരള നടനത്തിലും തന്റെ മികവ് തെളിയിച്ച വ്യക്തികൂടിയാണ്.
കലോത്സവവേദികളിൽ സ്ഥിരസാന്നിധ്യമായിരുന്നു വീണ. ബിഗ് ബോസിൽ താരം എത്തിയതോടെ വലിയ ഞെട്ടലാണ് ആരാധകർക്ക് ഉണ്ടായത്. ബിഗ് ബോസിലൂടെ വീണാ നായരെ പ്രേക്ഷകർ അടുത്തറിയുകയായിരുന്നു. ദൈവത്തെ നെഞ്ചിൽ കൊണ്ടു നടക്കുന്ന, താലിയും സിന്ദൂരവും കുറിയും മുടങ്ങാതെ അണിയുന്ന വീണ. കരഞ്ഞും ദേഷ്യപ്പെട്ടും തർക്കിച്ചുമൊക്കെ വീണയെ പ്രേക്ഷകർ കൂടുതലറിയുന്നത്.
സ്‌ക്രീനിനപ്പുറത്തെ നെഞ്ചുനീറുന്ന തന്റെ കഥ വീണ ബിഗ് ബോസിൽ പങ്കുവച്ചിരുന്നു. 1989 മെയ് 21 ന് കോട്ടയത്താണ് വീണ ജനിച്ചത്. രതി ദേവി, ഭുവനേന്ദ്രൻ എന്നിവരാണ് താരത്തിന് മാതാപിതാക്കൾ. വീണയുടെ പിതാവിന് ബിസിനസ് ആയിരുന്നു എന്നാൽ ബിസിനസ് നഷ്ടമായതോടെ ആകെ കഷ്ടത്തിലായി വീണയുടെ കുടുംബം.
പ്ലസ് ടു വിന് പഠിക്കുമ്പോഴായിരുന്നു കലാരംഗത്ത് വീണ തന്റെ കരിയർ ആരംഭിക്കുന്നത്. 2005 ലായിരുന്നു വീണ സീരിയലിൽ അഭിനയിച്ചു തുടങ്ങിയത്. അന്ന് മുതൽ വീണയും കുടുംബം നോക്കി തുടങ്ങി. ഡ്രിഗ്രിയ്ക്ക് പഠിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നു. ചേട്ടന്റെ കല്യാണം നടത്തിയതൊക്കെ വീണയായിരുന്നു.
അന്നും സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും അസുഖങ്ങൾ ആയതോടെ ചുമതല മുഴുവൻ വീണയ്ക്കായിരുന്നു. 2014 ജൂൺ 21 നായിരുന്നു സ്വാതി സുരേഷ് ഭൈമിയുമായി താരത്തിന്റെ വിവാഹം. 2011 ലാണ് ഫോണിലൂടെ ആദ്യം സംസാരിക്കുന്നത്. കുവൈറ്റിൽ ആർജെയായി സ്വാതിയെ സെലക്ട് ചെയ്ത സമയം. ആ സമയത്ത് റിക്രൂട്ട് മെന്റ് ചെയ്ത് കൊണ്ടിരുന്നത് സ്വാതിയാണ്. സെലിബ്രിറ്റികളെ ആർജെയായി വേണമെന്ന സാഹചര്യത്തിൽ വീണയെയാണ് വിളിക്കുന്നത്.
എന്നാൽ വർഷങ്ങൾക്ക് മുൻപ് കലാത്സവ വേദികളിൽ വീണ ആരാധിച്ചിരുന്ന വ്യക്തിയാണ് സ്വാതി സുരേഷ് ഭൈമി. തുടർച്ചയായി കോട്ടയം ജില്ലയിൽ അഞ്ചുവർഷത്തെ കലാപ്രതിഭയായിരുന്നു. പാട്ടുകാരനാണ് നർത്തകനാണ് സുരേഷ്. കലാകാരനും പഠിക്കാനും മിടുക്കനായിരുന്നു. ബിടെക് ഐടിയാണ് സ്വാതി സുരേഷ് ഭൈമി പഠിച്ചത്.
സ്വാതി ഭൈമിയെക്കുറിച്ച് വീണ കണ്ടിട്ടുണ്ട് തന്റെ കുടുംബക്കാർക്കും പത്രങ്ങളിലൂടെ അറിയാം. തനിക്ക് ഇൻട്രസ്റ്റ് ഇല്ലായിരുന്നു. വീണ വൈകുന്നേരങ്ങളിലൊക്കെ തന്നെ വിളിക്കുമ്പോൾ ആർജെ ആകാനാണെന്നായിരുന്നു കരുതിയത് നല്ല കൂട്ടാവുകയായിരുന്നു ഇരുവരും. പിന്നീട് ആദ്യമായി കാണാനായി പ്ലാൻ ഇട്ടു.
അങ്ങനെ വീണയെക്കാണാനായി സ്വാതി കോട്ടയത്തേക്ക് പോയി. അന്ന മുഴുവൻ സംസാരിച്ചു. പിന്നീട് ഇഷ്ടം മനസ്സിലാക്കി. വീട്ടിൽ പറയാമെന്ന് തീരുമാനിക്കുകയായിരുന്നു. കോട്ടയത്ത് വച്ചായിരുന്നു വിവാഹനിശ്ചയം.
2014 ജൂൺ 21 ന് കോട്ടയത്ത് വച്ചായിരുന്നു കല്യാണം. അമ്പലത്തിലായിരുന്നു വിവാഹം. വലിയ ആഡംബരകല്യാണം എന്നൊരു ആശയം ഉണ്ടായിരുന്നു.
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ മണ്ഡപമായ ഒരു റിസോർട്ടിലെ കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹം തീരുമാനിച്ചിരുന്നപ്പോഴാണ് അമ്മ മരിക്കുന്നത്. പെട്ടെന്ന് അമ്മയ്ക്ക് വീണ്ടും അസുഖം വന്ന് ആശുപത്രിയിലാക്കി. സുരാജ് ഏട്ടൻ ഇത് അറിഞ്ഞ് ഓടി വന്ന് തനിക്ക് പൈസ തന്നുവെന്നും വീണ പറഞ്ഞിരുന്നു.
ആ ദിവസങ്ങളിലൊന്നും ഉറങ്ങിയിട്ടില്ല. അമ്മയ്ക്ക് ചികിൽസയ്ക്കായി പൈസയുണ്ടാക്കാൻ വേണ്ടി താൻ ഓടി നടന്നു. പതിനഞ്ച് ദിവസത്തോളം അമ്മ ആശുപത്രിയിൽ കഴിഞ്ഞു. കിഡനി കൊടുത്തിട്ടാണെങ്കിലും അമ്മയെ വീണ ചികിത്സിക്കാൻ നോക്കി. 15 ദിവസത്തിൽ വെന്റിലേറ്ററിലായി പിന്നീട് അമ്മ മരിച്ചു. ശേഷം സിനിമാക്കാരെല്ലാം വന്നാണ് സഹായിച്ചത്.
എന്നെന്നേക്കുമായി അമ്മ തന്നെ വിട്ട് പോയത് വീണയെ തളർത്തി കളഞ്ഞിരുന്നു. ആ നാളുകളിൽ ഒന്ന് കരയാൻ പോലും പറ്റാതെ, ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസിലാവാതെ അച്ഛന്റെ മനസ് തളരരുത് എന്ന പ്രാർഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയമായിരുന്നു. പിന്നീട് കല്യാണം അവിടെ വച്ച് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ അമ്മയുടെ ആഗ്രഹമായിരുന്നില്ലേ കല്യാണം നല്ല രീതിക്ക് നടത്തണം എന്നത് അതുകൊണ്ട് അവിടെ തന്നെ നടത്താനമെന്ന് അച്ഛൻ പറഞ്ഞു.
എന്നാൽ ഡേറ്റിന്റെ പ്രശ്‌നം കാരണം മണ്ഡപം കിട്ടിയല്ല. പിന്നീട് ഇന്ദ്രപ്രസ്ഥം കല്യാണമണ്ഡപം ബുക്ക് ചെയ്തു. വിവാഹത്തിനായി മൂന്ന് രീതിയിൽ കാർഡും അടിച്ചു. ആർഭാടമായിട്ടാണ് വിവാഹത്തിന് കാര്യങ്ങൾ ചെയ്തത്. എല്ലാം തീരുമാനിച്ച് വയ്ക്കുമ്പോഴാണ് വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് അച്ഛന്റെ മരണം. അന്നും പൈസയ്ക്ക് വേണ്ടിയാണ് താൻ ബുദ്ധിമുട്ടിയതെന്ന് വീണ പറഞ്ഞിരുന്നു.
അച്ഛന്റെ ബോഡി വിട്ട് കിട്ടാൻ വേണ്ടി ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി കൈനീട്ടേണ്ടി വന്നിരുന്നു. എന്റെ വിവാഹത്തിന് 44 ദിവസം മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴായിരുന്നു അച്ഛൻ പോയത്. അച്ഛനും അസുഖമായിരുന്നു. അച്ഛനും മരിച്ചതോടെ രണ്ടു തവണ മാറ്റിവച്ച വിവാഹം അമ്പലത്തിൽ വച്ച് നടത്തുകയായിരുന്നു. ചേട്ടൻ ദുബായിൽ ആയിരുന്നതിനാൽ വീണ ഒറ്റയ്ക്കായിരുന്നു. വീണയാണ് കല്യാണത്തിന് മുഴവൻ ഇറങ്ങി നിന്നത്. അച്ഛനും അമ്മയും മരണപ്പെട്ടതോടെ സാമ്പത്തീകമായും തകർന്നിരുന്നു വീണ.
എല്ലാത്തിനും സ്വാതി ഭൈമിയും കുടുംബവും ഒപ്പം നിന്നിരുന്നു. സ്വന്തം അച്ഛനും അമ്മയും ചേട്ടനും ആരുമില്ലാതെയായിരുന്നു വീണയുടെ വിവാഹം നടന്നത്. കുടുംബം നോക്കാനുള്ള തിരക്കിനിടെ അച്ഛനും അമ്മയെയും സ്നേഹിക്കാൻ പറ്റാതെ പോയിയെന്നും വീണ പറഞ്ഞിരുന്നു. ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ അതീവ സന്തുഷ്ടയാണ വീണ. വീണയുടെ ഭർത്താവ് ആർജെ അമാൻ എന്നറിയിപ്പെടുന്ന സ്വാതി സുരേഷ് ഭൈമി ഇപ്പോൾ ക്ലബ്ബ്എഫ്എം ദുബായ് റേഡിയോയിലാണ്.
ധൻവിൻ എന്ന ഒരു മകനാണ് വീണയ്ക്കുള്ളത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട വീണയ്ക്ക് എല്ലാം ഇപ്പോൾ ഭർത്താവിന്റെ അമ്മയാണ്. ജീവിതത്തിൽ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമം മാത്രമേ തനിക്കുളളുവെന്നും വീണ പറയുന്നു.