കുഞ്ചാക്കോ ബോബൻ മലയാള സിനിമയുടെ ആമിർ ഖാൻ ആണ്, നായാട്ട് കണ്ട് രാഹുൽ ഈശ്വർ

44

അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളിളുടെ ചോക്ലേറ്റ് നായകനായി മാറിയ നടൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചന് ആരാധകരും ഏറെയാണ്.

എന്നാൽ നിരന്തരം ചോക്ലേറ്റ് റൊമാന്റിക് വേഷങ്ങൾ മാത്രം ചെയ്ത കുഞ്ചാക്കോ ബോബന് തുടർ പരാജയങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. ഇതോടെ സിനിമയിൽ ചാക്കോച്ചൻ ഒരു ചെറിയ ഇടവേളയെടുത്തു. 2 വർഷത്തോളം മാറിനിന്ന ശേഷം ശക്തമായ തിരിച്ചു വരവായിരുന്നു ചാക്കോച്ചൻ നടത്തിയത്.

Advertisements

ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളിലൂടെ ചാക്കോച്ചൻ പിന്നീട് ശക്തനായ നായകനായി മാറുകയായിരുന്നു. ട്രാഫിക്ക്, അഞ്ചാംപാതിര, തുടങ്ങി തികച്ചും വേറിട്ട സിനിമകളിലൂടെ ചാക്കോച്ചൻ ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ ചാക്കോച്ചൻ നായകനായ 2 വ്യത്യസ്ത ചിത്രങ്ങളാണ് വിജയകരമായി പ്രദർശനം തുടരുന്നത്. നിഴലും നായാട്ടും. അതേ സമയം നായാട്ട് സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത് തുടങ്ങിയത്.

ചിത്രത്തെക്കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനിയത്തിപ്രാവ് എന്ന സിനിമ കണ്ട് താൻ അസൂയയോടെ നോക്കിയ കുഞ്ചാക്കോ ബോബൻ നായാട്ടിൽ എത്തിയപ്പോഴേക്കും ഒരു അസാധ്യ നടനായി വളർന്നുവെന്ന് രാഹുൽ ഈശ്വർ പറയുന്നു. മലയാളത്തിൻന്റെ ആമിർ ഖാനാണ് അദ്ദേഹമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഈശ്വർ കുഞ്ചാക്കോ ബോബനെയും നായാട്ടിനേയും പ്രശംസിച്ച് രംഗത്തെത്തിയത്. രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ:

മലയാള സിനിമയുടെ ആമിർ ഖാൻ ആണ് കുഞ്ചാക്കോ ബോബൻ. 1997 ൽ തിരുവനന്തപുരം കൃപ തിയേറ്ററിൽ അനിയത്തിപ്രാവ് കണ്ട് ഒരു പുതിയ ചോക്ലേറ്റ് ഹീറോയെ അസൂയയോടെ നോക്കിയത് ഇന്നും ഓർമ്മയുണ്ട്.

2021 ൽ നായാട്ട് കണ്ടപ്പോഴാണോർത്തത് കുഞ്ചാക്കോ ബോബൻ എന്തൊരു അസാധ്യ നടനായാണ് വളർന്നത് എന്ന്. നായാട്ടിലെ മറ്റു കഥാപാത്രങ്ങളെ പോലെ ആയിരുന്നില്ല, സിപിഓ പ്രവീൺ മൈക്കിൾ. തന്റെ കൂടെ തന്നെ ഉള്ള മറ്റു രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ പോലെ ലൗഡ് ആയി പെർഫോം ചെയ്യാനുള്ള സാധ്യത പ്രവീണിനുണ്ടായിരുന്നില്ല.

എന്നാൽ തന്റെ കൂടെയുള്ള രണ്ടു പേരുടെ സംഘർഷങ്ങളിലും വേദനകളിലും കൂടെ നിൽക്കാനും ഏത് അവസ്ഥയിലും അവരെ ചേർത്തു നിർത്തി കൂടെ കൊണ്ട് പോകാനും പ്രവീണിനായി. ഇതിനൊപ്പം തന്നെ അയാളുടെ സ്വപനങ്ങളും പ്രതീക്ഷകളും നിരാശകളും ആശങ്കകളും നിസ്സഹായതയുമെല്ലാം വളരെ പതിഞ്ഞു അതെ സമയം തന്നെ ആഴത്തിൽ കാണികളിലേക്കെത്തിക്കണമായിരുന്നു.

ഒരു നടനെ സംബന്ധിച്ച് അതൊട്ടും എളുപ്പമല്ല, ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയാൽ ആ കഥാപാത്രവും സിനിമയും തന്നെ കൈവിട്ട് പോകും. അവിടെ കുഞ്ചാക്കോ ബോബൻ അങ്ങേയറ്റം കൈയൊതുക്കത്തോടെ കാണികളെ പിടിച്ചിരുത്തി കൊണ്ട് തന്നെ ആ കഥാപാത്രമായി സിനിമയെ മുന്നോട്ട് നയിച്ചു.

അയാൾ അമ്മയുടെ വസ്ത്രങ്ങൾ കഴുകിയിടുന്ന രംഗമുണ്ട്. നായാട്ടിൽ ഭയങ്കര ലൗഡ് ആയി എടുത്ത് കാണാൻ, ഒരുപക്ഷെ മറ്റൊരു രീതിയിൽ ആഘോഷിക്കാൻ പാകത്തിനുള്ള ആ രംഗവും ഇതേ പതിഞ്ഞ താളത്തിലാണ് അയാൾ ചെയ്യുന്നത്. സഹപ്രവർത്തകയോട് അയാൾ പിന്നീട് കാണിക്കുന്ന പരിഗണന ഇതിന്റെ തുടർച്ചയാണ്.

24 വർഷമായി മലയാളികളുടെ മുന്നിൽ അയാളുണ്ട് . ഒരു കാലത്തെ പെൺകുട്ടികളുടെ പ്രിയപ്പെട്ട കാമുകനായി വന്നു നമുക്ക് മുന്നിൽ വന്നയാളാണ്. ഇതിനിടക്ക് ട്രാഫിക്കിലൂടെ ഹൌ ഓൾഡ് ആർ യു വിലൂടെ, സ്പാനിഷ് മസാലയിലൂടെ വിശുദ്ധനിലൂടെ ഒക്കെ തന്നിലെ നടന്റെ വ്യത്യസ്തതകൾ അവതരിപ്പിച്ച് അയാൾ കയ്യടി വാങ്ങി.

അഞ്ചാം പാതിരയും നിഴലും അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. 24 വർഷത്തെ കരിയറിൽ ഇദ്ദേഹത്തിലെ നടന്റെ സാധ്യതകളുടെ ഒരംശം മാത്രമേ ഈ സിനിമകൾ ഉപയോഗിച്ചിട്ടുള്ളു എന്ന് തോന്നും.
വളരെ മസ്‌കുലിൻ ആയ, വില്ലനിസ്റ്റിക് ആയ കുഞ്ചാക്കോ ബോബനെയും സ്‌ക്രീനിൽ കാണാൻ ആഗ്രഹമുണ്ട്.

നായാട്ടിലെ പോലെ ഒരേ സമയം സൂക്ഷ്മവും തീവ്രവുമായി അയാളിലെ നടനെ ഉപയോഗിക്കാൻ മലയാള സിനിമക്ക് വരും കാലങ്ങളിൽ സാധിക്കട്ടെയെന്നും രാഹുൽ ഈശ്വർ കുറിക്കുന്നത്.

Advertisement