ആദ്യം ഞാൻ നികിതയെ ലൈൻ അടിക്കാൻ നോക്കിയപ്പോൾ അവൾക്ക് വേറൊരു ലൈൻ ഉണ്ടെന്ന് പറഞ്ഞു, തകർന്നു പോയി: പ്രണയകഥ പറഞ്ഞ് അർജുൻ അശോകൻ

729

കിടിലൻ ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച നടനാണ് ഹരിശ്രീ അശോകൻ. എന്നെന്നും ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.നഅച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടനാണ് അർജുൻ അശോകൻ. പറവിയിലൂടെ അരങ്ങേറിയ അർജുൻ വളരെ പെട്ടെന്നു തന്നെ നല്ലൊരു നടനെന്ന നിലയിൽ പേരെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ അർജുൻ മനസ് തുറക്കുകയാണ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഓൾ റെഡി പ്ലാൻ ബി വച്ചിട്ടാണ് പ്ലാൻ എ ആയ സിനിമയിലേക്ക് ഇറങ്ങിയതെന്നാണ് അർജുൻ പറയുന്നത്. എനിക്കൊരു കാർ വാഷ് സെന്ററുണ്ട്.

Advertisements

അത് വച്ച് എല്ലാം സെറ്റാക്കിയ ശേഷമാണ് സിനിമയിലേക്ക് ഇറങ്ങിയതെന്നും താരം പറയുന്നു. വക്കീലാകാൻ പഠിക്കാൻ പോയിട്ട് വക്കീലായോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഇല്ല. ടെസ്റ്റ് എഴുതി അത് കഴിഞ്ഞൊരു ഇന്റർവ്യു ഉണ്ട് സെലക്ഷന് മുമ്പാായി. ഇന്റർവ്യു ദിവസം അമ്മയോട് നേരത്തെ പറയാൻ മറന്നു പോയി. അന്ന് ഞാൻ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോഴാണ് ഓർമ്മ വന്നത് ഇന്നെന്തോ പ്രത്യേകയുേേണ്ടല്ലാ എന്നോർത്തത്. ആ ഇന്റർവ്യു എന്ന് ഓർമ്മ വന്നു. അമ്മേ ഇന്നായിരുന്നു ഇന്റർവ്യു എന്ന് പറഞ്ഞു.

ആണോ എന്നിട്ടോ പോണില്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അത് കഴിഞ്ഞുവെന്ന്. ആ സന്തോഷം എന്ന് അമ്മയും. പഠിച്ചു നന്നാവില്ലെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. ബി കോം വിത്ത് ത്രീ സ്പ്ലീസ് ആണ് വിദ്യാഭ്യാസ യോഗ്യത.സപ്ലി എഴുതിയെടുക്കാൻ പോയില്ല. എഴുതിയെടുത്തിട്ട് എന്താക്കാനാണ്. ഞാൻ പഠിച്ച് ജോലിക്ക് പോകില്ലെന്ന് വീട്ടുകാർക്കും അറിയാം.

Also Read
മകൾ നൈനികയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രവുമായി നടി മീന, മകളെക്കാൾ ചെറുപ്പം അമ്മ തന്നെയാണെന്ന് ആരാധകർ

എംബിഎയ്ക്ക് പോകാൻ വച്ച കാശെടുത്താണ് അച്ഛനെ കൊണ്ട് കാർ വാഷിംഗ് സെന്ററിൽ ഇടീക്കുന്നതെന്നും അർജുൻ പറയുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനച്ച വ്യക്തി ആരെന്ന ചോദ്യത്തിന് സൗബിക്ക, ആസിയിക്ക, മമ്മൂക്ക, അച്ഛൻ എന്നിങ്ങനെയാണ് അർജുൻ പറഞ്ഞത്. നികിതയെ ഇംപ്രസ് ചെയ്യാനായി പ്രണയകാലത്ത് ചെയ്തൊരു കാര്യവും അത് വരുത്തി വച്ച അബദ്ധവുമെല്ലാം അർജുൻ പറയുന്നുണ്ട്.

സ്‌കൂളിൽ പഠിക്കുമ്പോൾ ഞാനൊരു ഹൗസിന്റെ ക്യാപ്റ്റനായിരുന്നു. അങ്ങനെ മാർച്ച് പാസ്റ്റ് നടക്കുകയാണ്. ഞാനാണ് മുമ്പിൽ. ഗ്യാലറിയുടെ അറ്റത്തായി നികിതയിരിക്കുന്നുണ്ട്. സെന്ററിലാണ് പ്രിൻസിപ്പാൾ നിൽക്കുന്നത്. ഞാൻ പ്രിൻസിപ്പാളിനെ സല്യൂട്ട് ചെയ്തിന് ശേഷം പിന്നിലുള്ള കുട്ടികൾ ഒരേസമയം കൊടി താത്തണമെന്നാണ്. അങ്ങനെ പോകുമ്പോൾ ഞാൻ നികിതയെ നോക്കി ചെറുതായൊന്നു സല്യൂട്ട് ചെയ്ത് കാണിച്ചു.

അപ്പോൾ തന്നെ പിന്നിലെ കുട്ടികൾ കൊടി താഴ്ത്തി. പണി പാളി. എന്നാണ് അർജുൻ പറഞ്ഞത്. നികിതയെ താൻ നീതുവെന്നാണ് വിളിക്കുന്നതെന്നും അർജുൻ പറയുന്നു. പിന്നാലെ തങ്ങളുടെ പ്രണയ കഥയും അർജുൻ പങ്കുവെക്കുന്നുണ്ട്. താൻ ആണ് ആദ്യം പ്രണയം പറഞ്ഞതെന്നാണ് അർജുൻ പറയുന്നത്. ഫോണിലൂടെയായിരുന്നു അത്.

ഞങ്ങൾക്കൊരു ഇന്റർമീഡിയേറ്റർ ഉണ്ടായിരുന്നു, അമീൻ. ആദ്യം ഞാൻ ലൈൻ അടിക്കാൻ നോക്കിയപ്പോൾ അവൾക്ക് വേറൊരു ലൈൻ ഉണ്ടെന്ന് പറഞ്ഞു. തകർന്നു പോയി. എന്റെ ജൂനിയർ ആയിരുന്നു അവൾ. പക്ഷെ പിറ്റേദിവസം അവൾ അവനോട് ഇഷ്ടമല്ലെന്നും എല്ലാവരും നിർബന്ധിച്ചത് കൊണ്ട് ഇഷ്ടമാണെന്ന് പറഞ്ഞതാണെന്നും.

Also Read
‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പയിൻ ; അംബാസഡറായി നടി നിമിഷ സജയൻ

അത് കേട്ടതും അമീൻ വിളിച്ചു, മച്ചാനെ ചാൻസ് ബാക്കിയുണ്ടെന്ന് പറഞ്ഞു. കുറേനാൾ അങ്ങനെ പോയി. ഒരു ദിവസം അവൾ അർജുനെ ഇഷ്ടമാണെന്ന് അമീനോട് പറഞ്ഞു. മച്ചാനെ വേണമെങ്കിൽ ഇപ്പോൾ പ്രൊപ്പോസ് ചെയ്തോ എന്ന് അമീൻ പറഞ്ഞു. വേഗം തന്നെ ഞാൻ ഫോണിൽ വിളിച്ച് ഇഷ്ടമാണെന്ന് പറയുകയായിരുന്നു എന്നും അർജുൻ വെളിപ്പെടുത്തുന്നു.

Advertisement