ചാറ്റിങ്ങിലൂടെ തുടങ്ങി ഫോൺ വിളിയിലെത്തി, ചേച്ചിക്ക് സംശയം തോന്നിയതോടെ ചെയ്തത് ഇങ്ങനെ: പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും രസ്‌ന പവിത്രൻ

366

വളരെ പെട്ടെന്ന് ഒരു പിടി മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് രസ്‌ന പവിത്രൻ. പൃഥ്വിരാജിന്റെ സഹോദരിയായി ഊഴം എന്ന ചിത്രത്തിലും ദുൽഖറിന്റെ അനുജത്തിയായി ജോമോന്റെ സുവിശേഷങ്ങളിലും തിളങ്ങിയ വളരെ പെട്ടെന്ന തന്നെ ആരാധകരുടെയും പ്രയങ്കരിയായി മാറി.

അതേ സമയം ഇടക്കാലത്ത് സോഷ്യൽ മീഡിയകളിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു താരം. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗ്ലാമർ ഫോട്ടോഷൂട്ടിനെയുമൊക്കെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

Advertisements

അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രസ്നയുടെ വിവാഹം. എയർ ഏഷ്യയിലെ ഉദ്യോഗസ്ഥനായ ഡാലിൻ സുകുമാരനാണ് രസ്നയുടെ ഭർത്താവ്. വിവാഹ ശേഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് രസ്ന. കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ ആണ് രസ്‌ന വിശേഷങ്ങൾ പറഞ്ഞ് എത്തിയത്.

ഭർത്താവിനെ കുറിച്ചും ഗ്ലാമറിനെ കുറിച്ചും രസ്ന പവിത്രന്റെ വാക്കുകൾ ഇങ്ങനെ:

ഡാലിൻ എന്റെ ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു. ഫേസ്ബുക്കിൽ ഞാനത്ര ആക്ടീവൊന്നുമായിരുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യാൻ തുടങ്ങുന്ന സമയത്താണ് ഞാനിട്ട ഒരു ഫോട്ടോയ്ക്ക് ഡാലിൻ കമന്റ് ചെയ്തത്. ഞാനാ കമന്റിന് മറുപടി നൽകി അങ്ങനെ ചാറ്റിംഗ് തുടങ്ങി.

പിന്നീട് ഫോൺ നമ്പർ കൈമാറി നന്നായി സംസാരിക്കുന്നയാളാണ് ഡാലിൻ. ചാറ്റ് ചെയ്യുമ്പോൾ തോന്നിയ പോസിറ്റീവ് നെസ് തന്നെ ഡാലിനോട് സംസാരിക്കുമ്പോഴും എനിക്ക് തോന്നി. ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാത്ത മിതഭാഷിയായ ഒരാൾ. എന്നാൽ തമാശകൾ പറഞ്ഞ് എന്നെ ചിരിപ്പിക്കുകയും ചെയ്യും. ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് സിനിമയും കടന്നുവരുമായിരുന്നു.

ഞാൻ സുരേഷ് ഗോപിയുടെ വലിയ ഫാനാണ്; ഡാലിനുമതേ. മണിച്ചിത്രത്താഴിലെ ഗംഗേ എന്ന സുരേഷ് ഗോപി ഡയലോഗൊക്കെ ഞാൻ അനുകരിക്കുമായിരുന്നു. ഡാലിനും സുരേഷ് ഗോപി ഡയലോഗുകൾ അനുകരിച്ച് എന്നെ ചിരിപ്പിക്കുമായിരുന്നു. രാവിലെ ആറ് മണിക്കൊക്കെ ഞങ്ങളുടെ ഫോൺ വിളി തുടങ്ങുമായിരുന്നു.

സംസാരം ചിലപ്പോൾ രണ്ട് രണ്ടര മണിക്കൂറൊക്കെ നീളും. അങ്ങനെ ചേച്ചി ശ്രദ്ധിച്ചു നിത്യയെന്നാണ് ചേച്ചിയുടെ പേര്. ചേച്ചിക്ക് സംശയം തോന്നിയപ്പോൾ ഞാൻ ഒരുദിവസം ചേച്ചിക്ക് ഫോൺ കൊടുത്തു. ചേച്ചിയും ഡാലിനുമായി സംസാരിച്ചു. ഡാലിന് അന്ന് ഹൈദരാബാദിലായിരുന്നു ജോലി.

ഞാൻ കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഡാലിൻ ഒന്നും പറഞ്ഞില്ല. പക്ഷേ ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഡാലിനുണ്ടായിരുന്നു. അത് എനിക്കൊരു സർപ്രൈസായിരുന്നു. അന്നാണ് ഞങ്ങൾ തമ്മിൽ നേരിൽ കണ്ടത്. വളരെ ഫോർമലായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച.

ഡാലിന് അല്പം മസില് പിടുത്തമൊക്കെ ഉണ്ടായിരുന്നു. പരസ്പരം പഞ്ചാര വർത്തമാനമൊന്നും പറയാത്ത ഒരു മെച്വേഡ് പ്രണയമായിരുന്നു ഞങ്ങളുടേതെന്നും താരം പറുന്നു. അതേ സമയം ഗ്ലാമർ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ:

ഒരു തീം ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. ബാത്ത് ടബിൽ വച്ചുള്ള ആ ഷൂട്ടിൽ മൂടിപ്പൊതിഞ്ഞ വേഷം ധരിക്കാൻ പറ്റില്ലല്ലോ അനിയത്തിക്കുട്ടിയെന്ന ഇമേജും എന്നെ അങ്ങനെ മോഡേൺ വേഷത്തിൽ കണ്ടിട്ടില്ലാത്തതും കൊണ്ടായിരിക്കാം പലർക്കും അതിശയം തോന്നിയത്.

എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെൺകുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആൾക്കാരല്ലേ. സിനിമയിൽ നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ചെയ്യാം. ഗ്ലാാമറിന് വേണ്ടി ഗ്ലാമർ ചെയ്യാൻ എന്തായാലും തയ്യാറല്ല.

കല്യാണം കഴിഞ്ഞിട്ട് കഴിഞ്ഞ മാസം ഒരുവർഷമായി. കല്യാണം കഴിച്ച സമയത്തും സിനിമയിൽ തുടരണമെന്നുതന്നെയായിരുന്നു ആഗ്രഹം. ഇപ്പോഴും സിനിമ തന്നെയാണ് എന്റെ ഫോക്കസെന്നും താരം പറയുന്നു.

Advertisement