എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു, അപ്പോൾ ഞാൻ ചോദിക്കും ഞാനൊരു അരമണിക്കൂർ നടന്നോട്ടെയെന്ന്: വെളിപ്പെടുത്തലുമായി ഫറ ഷിബ്‌ല

330

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ഫറ ഷിബ് ല. മലയാളത്തിന്റെ യുവനായകൻ ആസിഫലി നായകനായി കക്ഷി അമ്മിണിപിള്ള എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ യാണ് ഫറ ഷിബ് ല പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നായികമാർ കുറവാണ്. എന്നാൽ, കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി മലയാളികളെ ഞെട്ടിച്ച കക്ഷിയാണ് ഫറ ഷിബ്ല.

Advertisements

തന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. അതേ സമയം തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നേരത്തെ നടി രംഗത്ത് എത്തിയതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് വേണ്ടി ശരീര ഭാരം വർധിച്ചപ്പോഴുണ്ടായ സാഹചര്യമാണ് നടി വെളിപ്പെടുത്തിയത്.

Also Read
അങ്ങനെയൊക്കെ ചെയ്ത് മോഹൻലാലും മമ്മൂട്ടിയും തങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു: തുറന്നു പറഞ്ഞ് സിബി മലയിൽ

അനാരോഗ്യകരമായ രീതിയിലാണ് ഞാൻ സിനിമയ്ക്കു വേണ്ടി ഭാരം വർധിപ്പിച്ചത്. അടിസ്ഥാനപരമായി ഞാൻ ഒരു ഇമോഷണൽ ഈറ്ററാണ്. ചെറുപ്പം തൊട്ടുതന്നെ അത്യാവശ്യം വണ്ണം ഉള്ള ആളാണ്. അമ്മിണിപ്പിള്ളയുടെ കാസ്റ്റിങ് കോളിൽ ഉണ്ടായിരുന്നത് വണ്ണമുള്ള നായികയെ തേടുന്നു എന്നായിരുന്നു. ഞാൻ വണ്ണമുള്ള ആളായതു കൊണ്ട് ഓഡിഷൻ അറ്റൻഡ് ചെയ്തു.

പക്ഷെ അവിടെ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും എന്നേക്കാൾ വണ്ണമുള്ളവർ ആയിരുന്നു. കിട്ടില്ലെന്ന് വിചാരിച്ച റോൾ എന്നെ തേടിയെത്തി. സിനിമ ഷൂട്ടിങ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞത് പറഞ്ഞത് ഒരു ഫുട്‌ബോൾ പോലെയിരിക്കണം എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിന് ഉള്ളിൽ. അതുകൊണ്ടാണ് വണ്ണംവെക്കാൻ കുറച്ച് റിസ്‌കെടുക്കേണ്ടി വന്നത്.

രാത്രി ഭക്ഷണം വൈകി കഴിക്കരുതെന്ന് പറയുമല്ലോ. പക്ഷെ ഞാൻ വണ്ണംകൂട്ടാൻ ഇതിന്റെയെല്ലാം ഓപ്പസിറ്റാണ് ചെയ്തത്. ഞാൻ കഴിച്ചിരുന്നത് ചിക്കനും ഗോതമ്പ് പലഹാരങ്ങളുമായിരുന്നു. അതും മിക്കവാറും കിടക്കുന്നതിന് അരമണിക്കൂർ മുമ്പായിട്ടൊക്കെയാണ് കഴിച്ചിരുന്നത്. അതുപോലെ മിക്ക ദിവസവും ഐസ്‌ക്രീമും ചോക്ലേറ്റും സ്വീറ്റ്‌സും കഴിക്കുമായിരുന്നു.

ഒരുമാസം കഴിഞ്ഞപ്പോൾ അഞ്ച് കിലോ കൂടി. ഓഡീഷൻ നടത്തിയപ്പോൾ ഇതുപോരാ ഇനിയും വണ്ണം വെക്കണമെന്ന് സംവിധായകൻ പറഞ്ഞത്. പെർഫോമൻസ് ഓകെയാണ് പക്ഷെ ലുക്ക് വൈസ് ഇനിയും വെയ്റ്റ് ഗെയിൻ ചെയ്യണമെന്ന് പറഞ്ഞു. ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി.

Also Read
ആവശ്യത്തിന് സാമ്പത്തികം ഉള്ള ആളാണ് ഞാൻ, രണ്ടാമതൊരു വിവാഹം കഴിക്കാതെ മകനെ ഒറ്റയ്ക്ക് വളർത്താൻ ആയിരുന്നു തീരുമാനം, പക്ഷെ; മഹാലക്ഷ്മി പറയുന്നു

ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയിൽ വെച്ചായിരുന്നു. അവിടെ സീഫുഡും ഫിഷുമൊക്കെ കിട്ടും. ഞാനതെല്ലാം വലിച്ചുവാരി കഴിച്ചു. അങ്ങനെയാണ് എന്റെ വണ്ണം കൂടിയത്. ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു. അപ്പോൾ ഞാൻ ചോദിക്കും ഞാനൊരു അരമണിക്കൂർ നടന്നോട്ടെയെന്ന്. കാരണം ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്നെനിക്ക് തന്നെ തോന്നിയിരുന്നു.

അപ്പോൾ അവർ പറയും ഒന്നും ചെയ്യരുതെന്ന്. ഷൂട്ടിനിടയിൽ ഒരുമാസം ഇടവേളയും വന്നു. ആ ഒരുമാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാൻ നിലനിർത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി. വണ്ണം വെച്ചതിനെ കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിർത്തുകയെന്നത്.

കാരണം എനിക്ക് ഹോർമോണൽ ഇംബാലൻസ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഒരുവിധം ഷൂട്ട് തീർന്ന ഉടനെ ഞാൻ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. പിസിഒഡിക്കുള്ള മെഡിസിൻ എടുത്തു. ജിമ്മിൽ പോയി ഒരു ട്രെയിനറെ ഫിക്‌സ് ചെയ്തു. കൃത്യമായി ഡയറ്റിങ് തുടങ്ങി മൂന്നുമാസം ലോ കാർബ് ഹൈ പ്രോട്ടീൻ ഡയറ്റായിരുന്നു പിന്തുടർന്നത്.

മൂന്ന് മാസം വളരെ കൃത്യമായി ഡയറ്റ് നോക്കി. ഓരോ മാസവും 5 6 കിലോ വീതം വെയ്റ്റ് കുറഞ്ഞു. അടുത്ത വെല്ലുവിളി ഭാരം 73 ആയപ്പോൾ സ്റ്റക്ക് ആയി പോയതാണ്. ഇത് സ്വാഭാവികമായ പ്രക്രിയയാണ്.
നമ്മൾ മനസ് മടുക്കാതെ പ്രയത്‌നം തുടരുക എന്നതാണ് പരിഹാരം. എന്നെ സംബന്ധിച്ച് ആദ്യത്തെ ഒരു മാസം വെയ്റ്റ് കുറയാൻ എളുപ്പമായിരുന്നു.

ശേഷം 73 ൽ എത്തിക്കഴിഞ്ഞ് പിന്നെ അനക്കമില്ല. അപ്പോൾ മാനസികമായി വിഷമമായി. പിന്നെ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോൾ 85 കിലോയിൽ നിന്ന് 68 കിലോയിലെത്തി. 17 കിലോയാണ് കുറച്ചതെന്നും താരം പറയുന്നു.

Also Read
മോഹന്‍ലാലിനെ തൊട്ടുരുമ്മുന്ന സില്‍ക്ക് സ്മിതയെ കണ്ടതോടെ ചിത്രത്തിന്റെ ഇമേജ് മാറി, കാര്യങ്ങളെല്ലാം മാറി മറിഞ്ഞു, സ്ഫടികത്തില്‍ സംഭവിച്ചത് ഇതായിരുന്നു

Advertisement