അതെന്നെ ശരിക്കും വേട്ടയാടി, അന്ന് രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല: വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ

137

മലയാളത്തിന്റ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിങ്ങിയ അനശ്വരം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളി മനസിലിടം പിടിച്ച താരസുന്ദരിയാണ് ശ്വേതാ മേനോൻ.

അനശ്വരത്തെ തുടർന്ന് നിരവധി സിനികളിൽ വേഷമിട്ട ശ്വേതാ മേനോൻ എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേസമയം അധികം ആരും ചെയ്യാത്ത വേഷങ്ങൾ തന്നെയായിരുന്നു സിനിമയിൽ ശ്വേത മേനോന്റെ മുഖമുദ്ര. സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ആക്ടീവാണ് താരം.

Advertisements

ഇപ്പോഴിതാ താരത്തിന്റെ ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. നായാട്ട് എന്ന ചിത്രത്തെക്കുറിച്ചുള്ളതായിരുന്നു താരത്തിന്റെ പോസ്റ്റ്. അതിൽ താരം പറയുന്നത് ഇങ്ങനെയാണ്.

ഇന്നലെ നെറ്റ്ഫ്ളിക്‌സിലൂടെ നായാട്ടു കണ്ടു. ആ ചിത്രം എന്നെ സീറ്റിൽ തന്നെ പിടിച്ചിരുത്തി എന്ന് പറയണം. വെളുപ്പിനാണ് ചിത്രം കണ്ടു കഴിഞ്ഞത്. എനിക്ക് തീരെ ലാഗ് ഫീൽ ചെയ്തില്ല എന്ന് പറയണമല്ലോ. തുടക്കം മുതൽ അവസാനം വരെ സസ്‌പെൻസ് നില നിർത്തി കൊണ്ടുള്ള നല്ല വിശ്വസനീയമായ സ്റ്റോറി ഉള്ള ഒരു വേറെ ലെവൽ പടം.

അതിൽ എല്ലാവരും മികച്ച രീതിയിൽ തന്നെ അഭിനയിച്ചു. ചാക്കോച്ചനയോ നിമിഷയെയോ ജോജുവിനെയോ അവരുടെ സ്റ്റർഡമോ ഒന്നും കാണാൻ സാധിക്കില്ല. കഥാപാത്രങ്ങളെ മാത്രമേ കാണുന്നുള്ളൂ. മികച്ച പ്രകടനം. ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണിത്. പക്ഷേ ഇക്കുറി മറ്റൊരു തരം സിനിമ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

അവസാനം വരെയും എല്ലാവരും മുൾ മുനയിൽ നിർത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഏറ്റവും ഇഷ്ടപ്പെട്ടത് നായാട്ടിന്റെ ക്ലൈമാക്‌സ് ആയിരുന്നു. ക്ലൈമാക്‌സ് എന്നെ ശരിക്കും വേട്ടയാടി. ഒരു ട്രാൻസ് അവസ്ഥയിൽ എന്നെ എത്തിച്ചു. രാത്രി ഉറക്കം പോലും കിട്ടിയില്ല. മൊത്തത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ഇത്. ഗ്രേറ്റ് ജോബ് ടീം നായാട്ട് എന്നായിരുനനു ശ്വേത കുറിച്ചത്.

അതേ സമയം മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം. ഷാഹിർ കബീർ തിരക്കഥയൊരുക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണിത്. കോവിഡ് കാരണം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കേണ്ടി വന്നതിനാൽ ചിത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയായിരുന്നു.

Advertisement