മലയാളത്തിന്റെ സൂപ്പർഹിറ്റ് ഡയറക്ടർ വൈശാഖ് മധുരരാജ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാർച്ച് 11 ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയതത്. മാസ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖിന്റെ ത്രില്ലർ ചിത്രമാണ് നൈറ്റ് ഡ്രൈവ്.
ഇന്ദ്രജിത്ത്, അന്ന ബെൻ, റോഷൻ മാത്യൂ, സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ശ്രീവിദ്യ മല്ലച്ചേരിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോഷൻ മാത്യൂസിന്റെ കഥാപാത്രമായ ജോർജിന്റെ സുഹൃത്ത് അമ്മിണി അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.
ഇതുവരെ കണ്ട ശ്രീവിദ്യയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. മുടി മുറിച്ച് ടോം ബോയി ഗെറ്റപ്പിലായിരുന്നു താരം എത്തിയത്. ഇപ്പോഴി ശ്രീവിദ്യയിൽ നിന്ന് അമ്മിണിപ്പിള്ളയായതിനെ കുറിച്ച് പറയുകയാണ് നടി. മുടി മുറിച്ചപ്പോൾ തന്നെ പകുതി ഗേളിഷ് ലുക്ക് മാറി എന്നാണ് ശ്രീവിദ്യ പറയുന്നത്. ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ശ്രീവിദ്യ മുല്ലച്ചേരിയുടെ വാക്കുകൾ ഇങ്ങനെ:
തിരക്കഥാകൃത്ത് അഭിലാഷേട്ടൻ മുഖേനെയാണ് ഞാൻ നൈറ്റ് ഡ്രൈവിൽ എത്തുന്നത്. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അഭിയേട്ടൻ. നേരിട്ട് കണ്ട് പരിചയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ‘പത്താം വളവ്’ എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ കുറിച്ച് എന്നോട് മുമ്പ് സംസാരിച്ചിരുന്നു. ആ ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ ഒരിക്കൽ ചേട്ടൻ വിളിച്ച് വൈശാഖ് സാറിന്റെ ഫിലിമിൽ ഇങ്ങനെയൊരു ക്യാരക്ടർ ഉണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. കേട്ടപ്പോൾ തന്നെ ഞാൻ ത്രില്ലിലായി. പിന്നാലെ കഥയും ക്യാരക്ടറും പറഞ്ഞ ശേഷം മുടിവെട്ടാൻ പറ്റുമോന്ന് ചോദിച്ചു. മുടിവെട്ടാമെന്ന് സമ്മതിച്ചെങ്കിലും ബോബ് ചെയ്യാനായിരുന്നു എന്ന് ചിന്തിച്ചില്ല. മുടി വെട്ടിക്കഴിഞ്ഞാൽ എങ്ങനെയാകും എല്ലാവരുടെയും റിയാക്ഷൻ എന്ന് ഒന്ന് ആലോചിച്ച ശേഷം സമ്മതം അറിയിക്കുക ആയിരുന്നു.
അമ്മിണി അയ്യപ്പൻ ആയതിനെ കുറിച്ചും ശ്രീവീദ്യ പറയുന്നുണ്ട്. ശ്രീവീദ്യയുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് അമ്മിണി അയ്യപ്പൻ. ഒരു ടോം ബോയ് ക്യാരക്ടറാണ്. സിഗരറ്റ് വലിക്കുന്ന, മ ദ്യ പി ക്കുന്ന, ബിവറേജിൽ ക്യൂ നിന്ന് മദ്യം വാങ്ങിക്കുന്നൊരു ക്യാരക്ടറാണ്. അമ്മിണി അയ്യപ്പന് വേണ്ടി വൈശാഖേട്ടൻ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു.
നിൽക്കുമ്പോഴും നടക്കുമ്പോഴും എങ്ങനെ ആയിരിക്കണം എന്നൊക്കെ. ഗേളിഷ് ലുക്കൊരിക്കലും വരരുതെന്ന നിർബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുടി വെട്ടിയപ്പോൾ തന്നെ പകുതിയും ഞാൻ മാറിയിരുന്നു. മുണ്ടൊക്കെ ഉടുത്ത് കുറേ റിഹേഴ്സലുകൾ ചെയ്തു. ‘അമ്മിണി അയ്യപ്പനെ’ പോലെ ഞാനും വളരെ കെയർലസ് ആയിട്ടുള്ള ആളാണ്.
ഒരു വിഷയവും എന്നെ ബാധിക്കാറില്ല. ആ ഒരു സാമ്യം ഞാനും ആ ക്യാരക്ടറും തമ്മിലുണ്ട്. സിനിമയ്ക്ക് ആയുള്ള തയ്യാറെടുപ്പിനെ കുറിച്ചും ശ്രീവിദ്യ പറയുന്നുണ്ട്. സാധാരണ ബോബ് ചെയ്യുമ്പോൾ മുടിക്കൊരു അച്ചടക്കമുണ്ടാകുമല്ലോ. അതില്ലായിരുന്നു. മുടി ചുരുളനാക്കിയാണ് ഇട്ടത്. മൂക്ക് കുത്തി, കണ്ണട വച്ച് കെയർലസ് ആയി ഷർട്ടൊക്കെ ഇടുന്ന ഒരാളായിരുന്നു.
മൂക്ക് കുത്തിയതിന്റെ പെയിനും കാര്യങ്ങളുമൊക്കെ ആദ്യം ഉണ്ടായി. സിഗരറ്റിന്റെ സ്മെൽ എനിക്ക് അലർജി ഉണ്ടാക്കുന്നതായിരുന്നു. അതൊക്കെ വലിയൊരു ടാസ്‌ക്ക് ആയിരുന്നു എന്ന്് ശ്രീവീദ്യ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. റോഷന്റെ കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ശ്രീവിദ്യ എത്തിയത്. മികച്ച പിന്തുണയായിരുന്നു നൽകിയതെന്നാണ് ശ്രീവിദ്യ പറയുന്നത്.
സിനിമയിൽ ‘അമ്മിണി അയ്യപ്പനെ ജോർജ് ട്രീറ്റ് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെ ആയിരുന്നു സെറ്റിലെല്ലാം തന്നോട് പെരുമാറിയത്. സെറ്റിൽ വച്ചാണ് ഞാൻ ആദ്യമായി റോഷൻ ചേട്ടനെ കാണുന്നത്. എന്റെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. കുറേ നാളുകൾക്ക് ശേഷം സിനിമ ചെയ്തപ്പോഴുള്ള ടെൻഷൻ ഉണ്ടായിരുന്നു എനിക്ക്.
റോഷൻ ചേട്ടനോടാണ് അതെല്ലാം ഞാൻ പറഞ്ഞത്. വളരെ റിയലിസ്റ്റിക് ആയിട്ട് അഭിനയിക്കുന്നൊരു നടനാണ് അദ്ദേഹം. നമ്മളൊക്കെ ഒരുപാട് കണ്ടുപഠിക്കേണ്ട ആളാണ്. ഒപ്പം നിൽക്കുന്ന ആർട്ടിസ്റ്റിന് അഭിനയിക്കാൻ വേണ്ടി, ഒരു സുഹൃത്തെന്ന പോലെ കാര്യങ്ങളൊക്കെ പറഞ്ഞുതരും. മികച്ച അഭിപ്രായമാണ് അമ്മിണി അയ്യപ്പന് ലഭിക്കുന്നതെന്നും ശ്രീവിദ്യ മുല്ലച്ചേരി പറയുന്നു.