തന്റെ കാലിൽ വീണ് ആ മനുഷ്യൻ മരിച്ചപ്പോൾ മോഹൻലാൽ അന്ന് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു, മോഹൻലാൽ ആകെ കരഞ്ഞതും ആ മരണത്തിനു മുമ്പിൽ മാത്രം

3849

പ്രശസ്തർ ആയവരുടെ വ്യാജ മരണവാർത്ത പടച്ചു വിട്ട് സംതൃപ്തി അടയുന്ന പല ആളുകളും ഈ സമൂഹത്തിലുണ്ട്. ഗാനഗന്ധർവൻ യേശുദാസിനെ പല പ്രാവശ്യം മരണത്തിലേക്കു നയിച്ചവരുടെ പിൻമുറക്കാർ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനേയും വെറുതെവിട്ടിട്ടില്ല.

അടുത്തിടെ പ്രമുഖ സീരിയൽ നടൻ മധു മോഹനെ കുറിച്ചും ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു. അതേ സമയം പല പ്രാവശ്യമാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് വ്യാജ മരണവാർത്ത പുറത്തു വന്നിട്ടുള്ളത്. അതിൽ ഏറ്റവും ഒടുവിൽ ഇത്തരം വ്യാജ മരണവാർത്ത താരത്തെ കുറിച്ച് വന്നത് 2018ൽ ആയിരുന്നു.

Advertisements

ഏവരും വിശ്വസിക്കാവുന്ന രീതിയിലായിരുന്നു ഈ വ്യാജ വാർത്ത. മാനസികരോഗം ബാധിച്ച ചിലർ നടത്തുന്ന ഇത്തരം
പ്രചരണങ്ങൾ കണ്ടും കേട്ടും മോഹൻലാൽ ചിരിക്കുകയായിരുന്നു. മരണത്തെ ഒരു രീതിയിലും ഭയപ്പെടുന്ന കലാകാരനല്ല മോഹൻലാൽ.

Also Read
മമ്മൂട്ടി നായകൻ ആവേണ്ട ചിത്രമായിരുന്നു വടക്കുംനാഥൻ, എന്നാലത് മമ്മൂട്ടിയിൽ നിന്നും മോഹൻലാലിലേക്ക് എത്തിയത് എങ്ങനെ ആണെന്ന് അറിയാമോ

മ ര ണത്തെ പേടിച്ചിരുന്നാൽ ജീവിതം തന്നെ മറന്നുപോകും എന്നാണ് മോഹൻ ലാലിന്റെ അഭിപ്രായം. ഓരോരു ത്തരുടെയും മുന്നിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നുവരുന്ന ഒന്നിനെക്കുറിച്ച് ആശങ്കപ്പെട്ട് ജീവിക്കരുത് എന്നാണ് മോഹൻ ലാൽ അഭിപ്രായപ്പെട്ടത്.

അതേ സമയം ജീവിതം ഒരു ആഘോഷമായി കാണാൻ ഇഷ്ടപ്പെടുന്ന മോഹൻലാൽ ഒരിക്കൽ മാത്രമാണ് ഒരു മ ര ണ ത്തിൽ വേദനിച്ചത്. അതും തന്റെ കൈകളിൽ കിടന്നു മരിച്ച ഒരു നടന്റെ വേർപാടിൽ. പ്രിയദർശൻ സംവിധാനം ചെയ്ത അദ്വൈതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് നടക്കുന്ന സമയം.

സന്യാസിയായി അഭിനയിക്കുന്ന മോഹൻലാലും മോഹൻലാലിന്റെ കാൽക്കൽ വീണ് സ്വാമീ എന്നെ രക്ഷിക്കണം എന്നുപറയുന്ന നടൻ ആലുംമൂടനുമാണ് ക്യാമറക്കു മുന്നിൽ. അത്തരം ഒരു രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ആലുംമൂടൻ അസ്വസ്ഥൻ ആയിരുന്നു. ടേക്ക് സമയത്ത് ആലുംമൂടൻ വിയർത്തിരുന്നു.

അപ്പോൾ മോഹൻലാൽ ധൈര്യം കൊടുത്തു. ആത്മവിശ്വാസത്തോടെ ആലുംമൂടൻ സ്വാമീ എന്നെ രക്ഷിക്കണം എന്നു പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പ് അമ്മേ എന്നുവിളിച്ച് ലാലിന്റെ കാൽക്കീഴിൽ വീണുമരിച്ചു. ആ നിമിഷം ലാൽ നിയന്ത്രണം വിട്ടു കരഞ്ഞുപോയി.

ഒരു നടനു കിട്ടാവുന്ന അപൂർവ ഭാഗ്യമാണ് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സംഭവിക്കുന്ന മരണം. അത്തരമൊരു മരണമാണ് താനും ആഗ്രഹിക്കുന്നതെന്ന് തുറന്നുപറയാനും ലാലേട്ടൻ അന്ന് മടികാണിച്ചില്ല എന്നതാണ് സത്യം.

Also Read
യഷികയുടെ ഇഷ്ട പൊസിഷൻ ചോദിച്ച് ആരാധകൻ; അശ്ലീല ചോദ്യത്തിന് കിടുക്കാച്ചി മറുപടി നല്കി താരം

Advertisement