ആ നാട്ടുകാർക്ക് ബീവിയെ കാണാൻ ഉള്ളതിനേക്കാൾ മോഹം ഈ സിനിമ കാണുന്ന ഓരോരുത്തർക്കും ഉണ്ടായി: മലയാളത്തലെ ആ കിടിലൻ ഗസ്റ്റ് റോളിനെ കുറിച്ച് വൈറൽ കുറിപ്പ്

407

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് 1988 ൽ ജയറാം, ശ്രീനിവാസൻ, ഉർവ്വശി തുടങ്ങിയവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സിനിമയിയാരുന്നു പൊൻമുട്ടയിടുന്ന താറാവ്. സൂപ്പർഹിറ്റായിരുന്ന ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

കൃഷ്ണൻകുട്ടി നായരും, ഒടുവിൽ ഉണ്ണികൃഷ്ണനും, ഇന്നസെന്റും കെപിഎസി ലളിതയും, കരമന ജനാർദ്ദനൻ നായരുമെല്ലാം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ ഈ ചിത്രത്തിൽ മറ്റൊരു കഥാപാത്രം കൂടി ഉണ്ടായിരുന്നു. കരമന അവതരിപ്പിച്ച ഹാജിയാരുടെ ചെറുപ്പക്കാരിയായ ഭാര്യ. മറ്റാരെയും കാണിക്കാതെ രഹസ്യമായി വീടിനുള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഈ ബീവിയെ ആർക്കും കാണാൻ കഴിഞ്ഞിരുന്നില്ല. സിനിമയുടെ ക്ലൈമാക്‌സ് വരെ.

Advertisements

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഹാജിയാരുടെ ഭാര്യ പ്രത്യക്ഷപ്പെടുന്ന രംഗമുണ്ട്. അതുവരെ ശബ്ദമായി മാത്രം സാനിധ്യമറിയിച്ച ഖൽമയി താത്ത പാർവതിയായിരുന്നു എന്നു പ്രേക്ഷകർ തിരിച്ചറിയുന്ന നിമിഷം. പച്ചപ്പാടത്തിലൂടെ മഞ്ഞ തട്ടമിട്ട് പാർവതി ഓടി വരുന്ന കാഴ്ചയാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനെ ഇപ്പോഴും പുതുമ നഷ്ടപ്പെടുത്താതെ നിലനിറുത്തുന്നത്

ഇപ്പോഴിതാ ഇതിനെ കുറിച്ച് ജംഷാദ് കെപി എന്ന യുവാവ് മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആ കുറിപ്പ് ഇങ്ങനെ:

ബീവി:ഞാൻ പറഞത് നിങ്ങള് കേട്ടില്ലേ?, ഹാജിയാർ: പുറത്ത് പോകുന്ന കാര്യം ഒഴിച്ച് ഇജ്ജ് എന്ത് വേണേ പറഞോ ഞമ്മള് കേൾക്കാം. ബീവി:ഞമ്മക്ക് രണ്ട് പേർക്കുംകൂടി എന്റെ എളാപ്പാന്റെ വീട് വരെ ഒന്നുപൊയ്ക്കൂടെ.അവിടെ നേർച്ചയില്ലേ. പിന്നാമ്പുറത്തെ കുന്നിന്റെ മുകളിൽ പോയി ഇരുന്നാൽ എന്തു ഭംഗിയാ. മഴ പെയ്യുന്നതിന്റെ മുമ്പാണെങ്കിൽ രണ്ടു മഴവില്ലും കാണാം.

ഹാജിയാർ: കൊന്നുകളയും ഞാൻ. അനക്ക് ഇവിടെ എന്താണൊരു കുറവ്. അന്നെ ഞമ്മള് നല്ലോണം നോക്കണില്ലേ, തിന്നാൻ തരണില്ലേ. ഈ കാണുന്നതൊക്കെ അനക്ക് ഉള്ളതല്ലേ. പിന്നെ ഒന്നിച്ചു കയ്യും പിടിച്ചു പോകാനും മറ്റും ഞമ്മളന്തേ പ്രേമിക്കാണോ. അന്നെ കെട്ട്‌ണേന്റെ മുന്നെ രണ്ടണ്ണത്തിനെ ഞമ്മള് കെട്ടി. ഉത്സവത്തിന് കൊണ്ടുപോയി, നേർച്ചക്ക് കൊണ്ടുപോയി,സിനിമക്ക് കൊണ്ടുപോയി.ഒടുവിൽ എന്തുണ്ടായി രണ്ട് പേരും രണ്ട് നായിന്റ മക്കളെ കൂടെ ഞമ്മള് അറിയാതെ ഒളിച്ചോടിപ്പോയി.

ബീവി: ഇങക്ക് ഞമ്മളെ വിശ്വാസമില്ലേ? ഹാജിയാർ: അള്ളോ ന്റെ പുന്നാര മുത്തേ അന്നെ ഞമ്മക്ക് ആയിരം വെട്ടം വിശ്വാസമാണ് എന്നാലും ഒരു പേടി. അതുകൊണ്ട് അന്നെ ഞമ്മള് എവിടെയും കൊണ്ടുപോകില്ല. ഈ നാട്ടിലുള്ള ഒരു ഹമുക്കും അന്നെ കാണാൻ ഞമ്മള് സമ്മദിക്കില്ല.

പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ ഹാജിയാരുടെ ബീവിയെ കാണാൻ ആ നാട്ടുകാർക്ക് ഉള്ളതിനേക്കാൾ മോഹം ഈ സിനിമ കാണുന്ന ഓരോരുത്തർക്കും ഉണ്ടായി എന്നുള്ളതാണ് ഈ സിനിമയുടെ മാറ്റ് കുട്ടുന്നത്.

ക്ലൈമാക്‌സിൽ കഥാഗെതിയെ നിയന്ത്രിക്കുന്ന അതിഗംഭീര ഗസ്റ്റ് റോൾ. മലയാളത്തിൽ വന്ന് പോയ കുറേയധികം ഗസ്റ്റ് റോളുകളിൽ കൽമയി താത്ത എന്ന പാർവതിയുടെ ഈ ഗസ്റ്റ് റോളിന്റെ തട്ട് താഴ്ന്നു തന്നയിരിക്കും.

അവിസ്മരണീയമാക്കിയ ഗസ്റ്റ് റോളുകളെ കുറിച്ച് ഒരുപാട് പോസ്റ്റ് കണ്ടിട്ടുണ്ട്. എവിടെയും ഹാജിയാരുടെ ബീവിയുടെ റോൾ ചെയ്തു ഗംഭീരമാക്കിയ പാർവതി യുടെ ഈ കഥാപാത്രത്തെ പറഞ്ഞു കേട്ടിട്ടില്ല.
മലയാളത്തിൽ വന്ന് പോയ ഗസ്റ്റ് റോളുകളിൽ എന്റെ ഏറ്റവും ഫേവറേറ്റ് ആണ് ഖൽമയി താത്തയുടെ ആ അതിഗംഭീര എൻട്രി.

Advertisement