മോഹൻലാലിന്റെ വില്ലനായി പദ്മരാജൻ, അമേരിക്കയിൽ ഷൂട്ട്; ചിത്രത്തിന് സംഭവിച്ചത് എന്ത്: തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്

50

മലയാളത്തിന്റെ വിസ്മയതാരം മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേയ്ക്കുയർത്തിയ ചിത്രങ്ങളിൽ നല്ലൊരു വിഭാഗവും ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പിറന്നതാണ്. 1986ൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ മോഹൻലാലിന് താരപരിവേഷം നേടി കൊടുത്ത ആദ്യ ചിത്രമാണെന്ന് പറയാം. അതിന്റെ തിരക്കഥ ഡെന്നിസ് ജോസഫിന്റെതാണ്.

തുടർന്ന് നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, ഇന്ദ്രജാലം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചു. ഹിറ്റു ചിത്രങ്ങളായിരുന്നു ഇവയെല്ലാം. അപ്പു എന്ന ചിത്രത്തിന് മുമ്പ് മോഹൻലാലിനെ നായകനാക്കി മറ്റൊരു വലിയ ചിത്രം താൻ പ്ലാൻ ചെയ്തിരുന്നതായി ഡെന്നിസ് ജോസഫ് പറയുന്നു. സംവിധായകൻ പദ്മരാജനായിരുന്നു ആ സിനിമയിൽ മോഹൻലാലിന്റെ വില്ലൻ.

Advertisements

ഒരു വലിയ സംഗീതജ്ഞൻ അമേരിക്കയിൽ കച്ചേരിക്ക് പോകുന്നതും തുടർന്നുള്ള അദ്ദേഹത്തിന്റെ തിരോധാനവും ഒക്കെയായിരുന്നു ഇതിവൃത്തം. സംഗീതജ്ഞനെ തേടിപോകുന്ന കൊച്ചുമകനായി മോഹൻലാലും. എന്നാൽ തിരക്കഥ പൂർത്തിയായിട്ടും ആ സിനിമ യഥാർത്ഥ്യമായില്ല.’- ഡെന്നിസ് ജോസഫ് പറയുന്നു.

പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയിൽ ബ്‌ളാക്ക് മെയിൽ ചെയ്തും അവരുടെ സൃഷ്ടികൾ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനൽ ജീനിയസിന്റെ കഥയാണ് ഞാൻ എഴുതിയത്. മുത്തച്ഛന്റെ വേഷത്തിൽ ആദ്യം നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുബിൻ മേത്തയെ പോലൊരാൾ വേണമെന്ന് തോന്നി. ഇന്ത്യൻ വംശജനായ പാശ്ചാത്യ സംഗീതജ്ഞൻ.

500 പീസ് ഓർക്കസ്ട്രയൊക്കെ വച്ച് ഭീകരമായി സംഗീതം ഒരുക്കുന്നു. ഒരു ക്രിമിനൽ ജീനിയസ്. ആ റോളിൽ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ഒരാൾ മനസിലെത്തി. തീരുമാനം സെവൻ ആർട്‌സ് വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കിൽ ഓകെ എന്നു പറഞ്ഞു. ഞാൻ മനസിൽ കണ്ടത് പദ്മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോൾ, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.’

‘ഒരുദിവസം പപ്പേട്ടൻ എന്നെ വിളിച്ചു. എനിക്ക് രാത്രിയിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോൾ ആദിമധ്യാന്തം ഉള്ള ഒരു വില്ലൻ റോൾ അഭിനയിക്കുക എന്നു പറഞ്ഞാൽ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു.

ഞങ്ങൾ നിരാശരായി വേറെ ആളെ നോക്കാൻ തീരുമാനിച്ചു. എന്നാൽ ആ സിനിമ നടന്നില്ല. എന്റെ സിനിമയ്ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങൾ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയിൽ സിനിമ ചെയ്യാൻ നിർമ്മാതാവിന്റെ സ്ഥിതിയും സന്നാഹവും പോരാതെ വന്നു. ആ പ്രോജക്ട് അങ്ങനെ ഉപേക്ഷിച്ചു എന്നും ഡെന്നിസ് ജോസഫ് ഓർക്കുന്നു.

മനു അങ്കിളിനു ശേഷം ചെയ്യാനിരുന്ന സിനിമ ഇതായിരുന്നെന്നും ഡെന്നിസ് ജോസഫ് പറഞ്ഞു. അമേരിക്കയായിരുന്നു സിനിമയുടെ ലൊക്കേഷനായി തീരുമാനിച്ചിരുന്നത്. പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ ടീമിന്റെ ‘അക്കരെ അക്കരെ അക്കരെ’ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ തന്നെ ഈ സിനിമയും ഷൂട്ട് ചെയ്യാനായിരുന്നു പ്ലാനെന്നും ഡെന്നിസ് ജോസഫ് പറഞ്ഞു.

Advertisement