ബാംഗ്ലൂരിൽ പഠിച്ചു എന്ന് പറഞ്ഞിട്ടൊന്നുംകാര്യമില്ല, അങ്ങനെ കാണിക്കാനൊന്നും എനിക്ക് പറ്റില്ല: തുറന്നു പറഞ്ഞ് ലിയോണ ലിഷോയ്

449

ഈയടുത്തകാലത്തായി മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പേരെടുത്ത നടിയാണ് ലിയോണ ലിഷോയ്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം മികച്ചതാക്കുന്ന നടിക്ക് ആരാധകരും ഏറെയാണ്. പ്രമുഖ സിനിമാ സീരിയൽ താരം ലിഷോയ്യുടെ മകളാണ് ലിയോണ.

Also Read
ചേച്ചിക്ക് കരയാൻ അതിന്റെയൊന്നും ആവശ്യമില്ല, മഞ്ജു വാര്യരെ കുറിച്ച് സാനിയ ഇയ്യപ്പൻ പറഞ്ഞത് കേട്ടോ

Advertisements

കലികാലം എന്ന സിനിമയിലൂടെ ആയിരുന്നു ലിയോണ ലിഷോയ്. അഭിനയരംഗത്തേക്ക് എത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മമ്മൂട്ടി ചിത്രം ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അതേ സമയം സിനിമയെ ആഗ്രഹിച്ച് നടിയായ ആളല്ല താൻ എന്ന് പറയുകയാണ് ലിയോണ ഇപ്പോൾ.

ഒരു ഓഫർ വന്നപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോയെന്ന്. നൂറുപേർ നോക്കി നിൽക്കുന്നയിടത്ത് കോപ്രായം കാണിക്കാനൊന്നും പറ്റില്ല എന്നായിരുന്നു താൻ പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം അതായിരുന്നു സിനിമ. ബാംഗ്ലൂർ പഠിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ലിയോണ പറയുന്നു.

കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലിയോണയുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
അജിത്തിന്റെയും ശാലിനിയുടെയും മകൾ കുഞ്ഞ് അനൗഷ്‌കയെ കൈകളിലെടുത്ത് കൊഞ്ചിച്ച് വിജയ്, വീഡിയോ വൈറൽ

ഓഫർ വന്നപ്പോൾ അച്ഛൻ പറഞ്ഞത് നീ ഒന്ന് ശ്രമിച്ച് നോക്കൂ എന്നായിരുന്നു. പറ്റില്ല എന്ന് തന്നെ പറഞ്ഞു. പിന്നെയും കുറേ ഓഫറുകൾ വന്നപ്പോൾ അച്ഛൻ തന്നെ പിടിച്ചിരുത്തി സമാധാനമായി പറഞ്ഞത് ഒന്ന് നോക്കി നോക്കൂവെന്ന്. ഇത് എല്ലാവർക്കും കിട്ടുന്ന ഓഫറല്ല. ചെയ്ത് നോക്കിയിട്ട് ഇഷ്ടമായില്ലെങ്കിൽ നിർത്തിക്കോളു എന്നായിരുന്നു അച്ഛൻ പറഞ്ഞത്. കലികാലം എന്ന സിനിമയായിരുന്നു ആദ്യം ചെയ്തത്.

അച്ഛന്റെ സുഹൃത്തിന്റെ പടമായിരുന്നു അത്. എല്ലാവരും അറിയുന്ന ആൾക്കാരാണ്. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നൊക്കെ അച്ഛൻ പറഞ്ഞു. അച്ഛനും കൂടെ വരാം ക്യാമറയ്ക്ക് പിന്നിൽ എന്നൊക്കെ പറഞ്ഞു. കുട്ടികളെ ലോലിപോപ്പ് കാട്ടി കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു എന്നും ലിയോണ പറഞ്ഞു. അതേ സമയം അച്ഛന് വേണ്ടി നല്ല സിനിമകൾ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം എന്നും ലിയോണ വെളിപ്പെടുത്തി.

Also Read
അമ്പലനടയിൽ വെച്ച് കാമുകനും താലി ചാർത്തി, ഭർത്താവ് കെട്ടിയ താലിക്ക് പകരം കഴുത്തിലുണ്ടായിരുന്നത് മറ്റൊന്ന്, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വഴിവിട്ട ബന്ധത്തിന്റെ തെളിവ് പുറത്ത്

Advertisement