റിലേഷൻഷിപ്പിനെയും കുടുംബത്തെയും ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കണ്ട ആവശ്യമില്ല: വെളിപ്പെടുത്തലുമായി ദിയാ കൃഷ്ണ

49

വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ കൃഷ്ണരുമാർ. ചെറുതും വലുതും വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടേയും തിളങ്ങിയ കൃഷ്ണകുമാർ മിനിസ്‌ക്രീൻ സീരിയൽ രംഗത്തും തിളങ്ങിയ താരമാണ്.

ഇപ്പോൾ രാഷ്ട്രീയത്തിലേക്കും ഇറങ്ങിയ കൃഷ്ണകുമാർ ഇക്കഴിഞ്ഞ കേരള നിയമസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി കൂടി ആയിരുന്നു. അതേ സമയം കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. ഭാര്യ സിന്ധുവും നാല് പെൺമക്കളും യൂട്യൂബ് വീഡിയോകളിലും മറ്റുമായി തിളങ്ങി നിൽക്കുകയാണ്.

Advertisements

മൂത്ത മകൾ അഹാന അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തി. താരം നായികയായി തളങ്ങി നിൽക്കുകയാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്.

ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു. അതേ സമയം അടുത്തിടെ ദിയയ്ക്ക് എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ഇതിനു മറുപടിയുമായി ഇൻസ്റ്റഗ്രാമിലൂടെ ദിയ കൃഷ്ണ രംഗത്ത് വന്നിരിക്കുന്നു . ഞാൻ ആരുടേയും പണം പറ്റിച്ച് തട്ടിയെടുക്കുകയോ വാങ്ങിയ പണത്തിന് ജോലി ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ദിയ പറയുന്നു

ഞാൻ ഈ ലൈവ് വന്നത്, ആരെയും തെറി പറയാനോ ഡീ ഫെയിം ചെയ്യാനോ അല്ല. മുൻപൊരിക്കൽ എന്നെ ഡീ ഫെയിം ചെയ്യാൻ ഒരാൾ വന്നിരുന്നു. പിന്നെ ലീഗലി മൂവ് ചെയ്യും എന്ന ഘട്ടം ആയപ്പോൾ ആണ് അയാൾ വന്ന വഴി പോയത്.

ഇപ്പോൾ വീണ്ടും മനഃപൂർവ്വം കരി വാരിതേക്കാൻ ഒരാൾ എത്തിയിട്ടുണ്ട് അയാളുടെ പേരും വിവരങ്ങൾ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല. എന്ന് പറഞ്ഞു തുടങ്ങുന്ന ലൈവിൽ പെയ്ഡ് പ്രമോഷന്റെ ഇടയിൽ സംഭവിച്ച ഒരു പ്രശ്‌നത്തെക്കുറിച്ചാണ് ദിയ സംസാരിക്കുന്നത്. ദിയയുടെ വാക്കുകൾ ഇങ്ങനെ:

സാലറി ഇല്ലാതെ ആരും എവിടെയും ജോലി ചെയ്യില്ല. ചെയ്യുന്ന ജോലിക്ക് കിട്ടുന്ന പ്രതിഫലം ആണത്. ഞാനും അതാണ് ചെയ്തത്. ഞാൻ എന്തെങ്കിലും പ്രമോട്ട് ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുന്ന പണിക്ക് പ്രതിഫലവും വാങ്ങിക്കാറുണ്ട്. എന്റെ സാലറി ആണ് അതിനു ലഭിക്കുന്നത്.

ഏറ്റവും ഒടുവിലായി ഒരു മാസം മുൻപായി ഞാൻ ഒരു പേജുമായി കൊളാബറേറ്റ് ചെയ്തു. അവരുമായി രണ്ടരവർഷം മുൻപത്തെ ബന്ധമാണ് എനിക്ക് ഉള്ളത്. അവർക്ക് എന്റെ കൂടെ മുൻപ് ചെയ്തപ്പോൾ നല്ല റീച്ചാണ് ലഭിച്ചത്. അങ്ങനെയാണ് വീണ്ടും എന്റെ അടുത്തേക്ക് അവർ എത്തിയത്. ഞാൻ എന്റെ ശമ്പളം പറഞ്ഞപ്പോൾ അത് അല്പം കൂടുതൽ ആണെന്ന് അവർ പറഞ്ഞു.

എന്നാൽ ഒരു വർഷം മുൻപത്തെ റേറ്റ് ആയിരിക്കില്ല, എന്ന് പറഞ്ഞപ്പോൾ അവർ ഒക്കെ ആയി. എന്നാൽ ഓരോ ഇൻസ്റ്റാൾമെന്റായിട്ടേ തുക തരികയുള്ളു എന്ന് അവർ എന്നോട് വ്യക്തമാക്കി. പലതവണയായി എനിക്ക് പണം തന്നു. എന്നാൽ വിചാരിച്ചത്ര റീച്ച് കിട്ടിയില്ല എന്ന് അവർ പരാതി പറഞ്ഞു. പക്ഷെ അത് എന്റെ തെറ്റല്ല. ഞാൻ കിട്ടിയ പൈസക്കുള്ള ജോലി ചെയ്തു.

എന്നാൽ ഈ സംഭവം പുറത്തുവന്നത് ഞാൻ തുക എടുക്കുകയും ചെയ്തു അവരുടെ ചാറ്റ് ഓപ്പൺ ചെയ്തിട്ടുമില്ല എന്നുമുള്ള രീതിയിലാണ്. പക്ഷെ ഇതിന്റെ ഇടയിൽ ഒരു സ്‌കാമർ ഉണ്ട്. അയാൾ മലയാളിയല്ല. ഇയാൾ ഓരോ ആളുകളെയും കുറിച്ച് തെറി പറയുന്നുണ്ട്. പേജിനെ സഹായിക്കുന്നതിൽ എന്നെ ബാധിക്കുന്ന കാര്യമല്ല, പക്ഷേ എന്റെ കുടുംബത്തെയും ബന്ധത്തെയും ഇതിന്റെ ഇടയിൽ വലിച്ചിഴക്കേണ്ട കാര്യമില്ല.

ഞാൻ ഇത് വരെ പണം വാങ്ങിച്ചിട്ട് ജോലി ചെയ്യാതെ ഇരുന്നിട്ടില്ല. ഞാൻ മോശം സ്വഭാവം കാട്ടിയിട്ടില്ല. അയാൾ എന്റെ അച്ഛന്റെ പാർട്ടിയെ വരെ കളിയാക്കിയിട്ടുണ്ട്. ഞാൻ ഒരു പൊളിറ്റിക്‌സിലും ഉള്ള ആളല്ല. പക്ഷെ സ്വന്തം അച്ഛൻ പൊളിറ്റിക്സിൽ നിൽക്കുമ്പോൾ മറ്റൊരാളെ എനിക്ക് പിന്തുണക്കാൻ സാധിക്കുമോ. സ്വന്തം അച്ഛനെ എന്തിന് സപ്പോർട്ട് ചെയ്യണം എന്നാണ് പലരും ചോദിക്കുന്നത്.

എന്തിനാണ് ഇതൊക്കെ സംസാരിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഞാൻ ആരുടേയും പണം പറ്റിച്ച് തട്ടിയെടുക്കുകയോ വാങ്ങിയ പണത്തിന് ജോലി ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം വാങ്ങുന്നു. അല്ലാതെ ആരെയും പറ്റിച്ചില്ല. ഞാൻ പണം മോഷ്ടിച്ചു എന്നും പലരും പറയുന്നു. തമിഴന്മാർ വരെ വന്ന് തെറി പറയുകയാണ്. ആരുടെയും പണം ഞാൻ മോഷ്ടിച്ചിട്ടില്ല. അപവാദം പ്രചരിപ്പിച്ചാൽ കേസ് ഫയൽ ചെയ്യാവുന്നതേ ഉള്ളൂവെന്നും ദിയ പറയുന്നു.

Advertisement