മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ വെച്ച് ആ ക്ര മി ച്ച കേ സി ൽ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാനൊരുങ്ങി പൊലീസ്. നടൻ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് കോടതിയിൽ മൊഴി മാറ്റിയിരുന്നത്.
20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേർന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും. ആ ക്ര മി ക്ക പ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാ ഗ്യത്തെ കുറിച്ചായിരുന്നു സിനിമ താരങ്ങളിൽ നിന്ന് പൊലീസ് ശേഖരിച്ച മൊഴി.
എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സൽ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചാ യിരുന്നു സിദ്ദിഖ് ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിട്ടുണ്ട്. റിപ്പോർട്ടർ ടിവിയാണ് ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടത്. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
സാഗറിന്റെ മനസു മാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരൻ അനൂപ് പറയുന്ന തിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിൽ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടൽ രജിസ്റ്ററിന്റെ പകർപ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ശബ്ദരേഖയും റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിട്ടുണ്ട്.
നടിയെ ആ ക്ര മി ക്കുന്ന ദൃ ശ്യ ങ്ങൾ ദിലീപിന്റെ കൈയിൽ എത്തിയിട്ടുണ്ട് എന്നതിന്റെ പ്രധാന സാക്ഷി ആയിരുന്നു സാഗർ. മാത്രമല്ല കാവ്യയ്ക്കും ഇതിൽ പങ്കുണ്ടെന്ന രീതിയിലായിരുന്നു സാഗർ നേരത്തെ നൽകിയ മൊഴി. നടിയെ ആ ക്ര മി ച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് താൻ കണ്ടിരുന്നതായാണ് സാഗർ നേരത്തെ നൽകിയിരുന്ന മൊഴി.
എന്നാൽ ഇയാൾ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാൻ സാഗറിനുമേൽ സ്വാധീനം ചെലുത്തിയിരുന്നു എന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉൾപ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണ വും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.