മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം മികച്ച നായിക വേഷങ്ങൾ ചെയ്ത നടിയാണ് ഉർവശി. ഒരു കാലത്ത് മലയാളികളുടെ പ്രിയ താരങ്ങളായിരുന്നു ജയറാമും ഉർവശിയും. നിരവധി ചിത്രങ്ങളിൽ ജോഡികളായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴകത്ത് വൻ ഹിറ്റായി മാറിയിരിക്കുകയാണ് ഉർവശി അഭിനയിച്ച രണ്ട് ചിത്രങ്ങൾ.
അതേ സമയം ഭരതന്റെ മാളൂട്ടി എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഉർവശി. റിമി ടോമി അവതാരകയായ പരിപാടിയിലാണ് താൻ മാളൂട്ടി എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് വർഷങ്ങൾക്കിപ്പുറം പങ്കുവച്ചെത്.
റൊമാന്റിക് സീനിൽ അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ മാളൂട്ടി എന്ന ചിത്രത്തിലെ റൊമാന്റിക് സീനിൽ ജയറാമിനെ കെട്ടിപ്പിടിക്കുമ്പോൾ അതൊന്ന് വേഗം തീർന്നു കിട്ടാൻ താൻ ജയറാമിനെ നഖം കൊണ്ടു കുത്തിയിരുന്നുവെന്നും ഉർവശി പറയുന്നു. 1992ൽ പുറത്തിറങ്ങിയ ‘മാളൂട്ടി’ ബേബി ശ്യാമിലിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത ചിത്രമായിരുന്നു.
സിനിമയിൽ എനിക്ക് ഏറ്റവും അഭിനയിക്കാൻ ബുദ്ധിമുട്ട് റൊമാന്റിക് സീനാണ്. അത് ഏറ്റവും നന്നായി അറിയാവുന്ന നായകനാണ് ജയറാം. ഭരതൻ അങ്കിളിന്റെ മാളൂട്ടി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അതിലെ റൊമാന്റിക് രംഗങ്ങൾ എങ്ങനെ എങ്കിലും എടുത്ത് തീർന്നാൽ മതിയെന്ന ചിന്തയിലായിരുന്നു.
ഞാൻ അന്ന് നഖം നീട്ടി വളർത്തിയിരുന്നു. അതുവച്ച് ഞാൻ ജയറാമിനെ കുത്തും. അത് എങ്ങനെയെങ്കിലുമങ്ങ് എടുത്ത് തീർത്താൽ മതിയെന്നായിരുന്നു. ഭരതനങ്കിളിനോട് നമുക്കിത് പറയാൻ പറ്റില്ലല്ലോയെന്നും ഉർവശി പറയുന്നു.
റൊമാന്റിക് സീനിൽ അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ മാളൂട്ടി എന്ന ചിത്രത്തിലെ റൊമാന്റിക് സീനിൽ ജയറാമിനെ കെട്ടിപ്പിടിക്കുമ്പോൾ അതൊന്ന് വേഗം തീർന്നു കിട്ടാൻ താൻ ജയറാമിനെ നഖം കൊണ്ടു കുത്തിയിരുന്നുവെന്നും ഒരു ചാനൽ ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ഉർവശി പറയുന്നത്.