മികച്ച നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് സിത്താര കൃഷ്ണകുമാർ. കലോൽസവ വേദികളിൽ നിന്നും എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി സിത്താര കൃഷ്ണകുമാർ മാറിയത്.
നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ സിത്തു എന്ന് ഓമനപേരിട്ട് ആരാധകർ വിളിക്കുന്ന സിത്താര ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജായും എത്തുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോൽസവത്തിൽ കലാതിലകമായിരുന്നു സിത്താര പിന്നീട് ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്.
അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിത്താര തെളിയിച്ചിട്ടുണ്ട്. പ്രശസ്ത ഡോക്ടറായ എം സജീഷിനെയാണ് സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ സിത്താര തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമയി മാറുന്നത്. സംഗീത സംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്നാണ് സിത്താരയുടെ പോസ്റ്റ്. തനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് മിഥുനെന്നു സിത്താര കുറിപ്പിൽ പറയുന്നു. മിഥുൻ ജയരാജിനൊപ്പമുള്ള ചിത്രങ്ങളും സിത്താര പങ്കുവച്ചിട്ടുണ്ട്.
സിത്താര കൃഷ്ണകുമാറിന്റെ ഇൻസ്റ്റഗ്രാമ പോസ്റ്റ് ഇങ്ങനെ:
ഏത് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒടുക്കം സിത്തുവേ എന്നൊരു വിളി ഇന്നെന്റെ ശീലമായിരിക്കുന്നു. വർഷങ്ങൾക്കപ്പുറം കലയിലെ മഹാരഥന്മാരുടെ ഒരു കണക്കെടുപ്പ് വരുമ്പോൾ ഞങ്ങളുടെ തലമുറയിൽ നിന്നും ബാക്കിയാവുന്ന പേരുകളിൽ ഒന്ന് മിഥുൻ ജയരാജ് എന്നതായിരിക്കും.
എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾക്ക്, എന്റെ കൂട്ടുകാരനും, കൂടെപ്പിറപ്പും, ഗുരുനാഥനും എല്ലാം ആയ എന്റെ മിത്തുവിന് പിറന്നാൾ സ്നേഹം. ചുരുങ്ങിയ സമയത്തിനകം സിത്താരയുടെ കുറിപ്പ് വലിയ ചർച്ചയായി. നിരവധി പേർ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്നു രംഗത്തെത്തി.
വർഷങ്ങൾ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മിൽ. മിഥുന്റെ സംഗീതത്തിൽ സിത്താര നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും വലിയ ആത്മബന്ധം ആണുള്ളത്.