നാഷണൽ അവാർഡ് കിട്ടിയ ആ സിനിമ ചെയ്യാൻ എന്നെ സമീപിച്ചതായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: ആരാധകരെ ഞെട്ടിച്ച് ദുൽഖർ സൽമാന്റെ വെളിപ്പെടുത്തൽ

118

സെക്കൻഡ്‌ഷോ എന്ന സിനിമയിലൂടെ അരങ്ങേറി പിന്നീട് ബോളവുഡ് അടക്കമുള്ള ഒട്ടുമിക്ക ഇന്ത്യൻ ഭാഷാ സിനിമകളിലും നായകനായി വേഷമിട്ട മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പാൻ ഇന്ത്യൻ സൂപ്പർ താരമായി മാറുകയായിരുന്നു.

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ റിലീസിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ് ആരാധകർ. സുകുമാരകുറിപ്പിന്റെ ജീവിത കഥയെ ആദാരമാക്കി ഒരുക്കുന്ന ചിത്രമാണ് കുറുപ്പ്. നവംബർ 12ന് ആണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

Advertisements

ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കവേ ദുൽഖർ സൽമാൻ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. തനിക്ക് നഷ്ടപ്പെട്ട ഒരു ചിത്രത്തെ കുറിച്ചാണ് ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്.

ആയുഷ്മാൻ ഖുറാന നായകനായി എത്തിയ അന്ധാദുൻ എന്ന ചിത്രം തനിക്ക് ചെയ്യാൻ കഴിയാതെ പോയ ചിത്രം ആണെന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. ചിത്രത്തിന് വേണ്ടി അണിയറ പ്രവർത്തകരുടെ വിളി വന്നിരുന്നുവെങ്കിലും പിന്നീട് അത് തന്നിൽ നിന്ന് പോയെന്നാണ് ദുൽഖർ പറഞ്ഞത്.

ശ്രീരാം രാഘവൻ സംവിധാനം ചെയ്ത അന്ധാധുന്നിൽ ആയുഷ്മാൻ ഖുറാനയാണ് പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

ഈ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.ഭ്രമം എന്ന പേരിലായിരുന്നു മലയാളത്തിൽ ചിത്രം ഇറങ്ങിയത്. പൃഥ്വിരാജാണ് ചിത്രത്തില് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം ദുൽഖറിന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Advertisement