മെഗാസ്റ്റാർ മമ്മൂട്ടിയുട നായികയായി അനശ്വരം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താരസുന്ദരിയാണ് ശ്വേതാ മേനോൻ. മലയാളം, ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക് ഉൾപ്പടെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രി കൂടിയാണ്.
റിയാലിറ്റി ഷോകളിൽ ജഡ്ജിയായും മത്സരാർത്ഥിയായും ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത ഇപ്പഴും സജീവമാണ്. ഭർത്താവ് ശ്രീവൽസൽ മേനോനൊടൊപ്പവും മകൾ സബൈനയ്ക്കൊപ്പവും നടി ഇപ്പോൾ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്.
എന്നാൽ ഇപ്പോൾ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. എല്ലാം നല്ല രീതിയിലായിരുന്നു ആദ്യത്തെ ലോക് ഡൗൺ സമയത്ത്. കുക്കിങും ബേക്കിങ്ങുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. എനിക്കും ശ്രീക്കും മെയ് ആയപ്പോഴായിരുന്നു ബോറടിച്ചതെന്ന് ശ്വേത പറയുന്നു.
ഞങ്ങളെല്ലാവരും ശെരിക്കും തൊട്ടാവാടിയായി മാറുകയായിരുന്നു. കരിയറിൽ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നുവെനന്നും ശ്വേത പറയുന്നു.
അച്ഛന്റെ വിയോഗത്തെക്കുറിച്ച് ഇപ്പോഴും ഓർക്കാറുണ്ട്. ഇപ്പോഴും കൂടെയുണ്ടെന്നാണ് കരുതുന്നത് ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓർത്ത് ഞാൻ തന്നെ ചിരിക്കാറുണ്ട്. ഇത് ഞാൻ ഉണ്ടാക്കിയെടുത്ത ശീലമാണെന്ന് താരം പറയുന്നു.
ഒരു രക്ഷയമില്ലാത്ത കുസൃതികൾ ഒപ്പിക്കാറുണ്ട് സിനിമയിലേക്ക് വരുന്നതിന് മുൻപും പിൻപുമായി ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചും അഭിമുഖത്തിനിടെ ചോദ്യമുയർത്തിയിരുന്നു. എന്നാൽ താനൊരു വികാരജീവിയാണ്. അത് കൊണ്ട് തന്നെ കുറേ പേരോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു.
അതേസമയം ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട 3 കാര്യങ്ങളെക്കുറിച്ചും ശ്വേത മേനോൻ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. കുടുംബം, ആരോഗ്യം, സമ്പത്ത് ഇതിനാണ് പ്രധാന്യം നൽകുന്നത്. അമ്മയും കുഞ്ഞും ഭർത്താവുമാണ് ആദ്യത്തെ കാര്യം. അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ല. അതും വേണം, ആരോഗ്യവും വേണം. ഈ മുന്ന് കാര്യങ്ങളില്ലാതെ ജീവിക്കാനാവില്ലെന്നും ശ്വേത മേനോൻ തുറന്നു പറയുന്നു.
കുറച്ച് മടിയുള്ള കൂട്ടത്തിലാണ് വിവാഹത്തിന് മുൻപ് അച്ഛനും അമ്മയും നന്നായി ലാളിച്ചാണ് വളർത്തിയത്. ഇരുന്ന് എല്ലാം ഓർഡർ ചെയ്യുന്ന തരത്തിലുള്ള സ്വഭാവമുണ്ട്. ഇത് കേൾക്കുമ്പോഴോ ശ്രീക്ക് ദേഷ്യം വരാറുണ്ട്. ആ സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല. ചില സിനിമകൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ സാമ്പത്തികം മാത്രം നോക്കി ചില സിനിമകൾ ചെയ്തിട്ടുണ്ടെന്നും ശ്വേതാ മേനോൻ വ്യക്തമാക്കുന്നു