മോഹൻലാലുമായി എന്താണ് പ്രശ്‌നം; ആദ്യമായി തുറന്ന് പറഞ്ഞ് ശ്രീനിവാസൻ

94

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാിരുന്നു. ശ്രീനിവാസൻ മോഹൻലാലിന് വേണ്ടി രചിച്ച ചിത്രങ്ങളിൽ തൊണ്ണൂറു ശതമാനവും സൂപ്പർ ഹിറ്റുകളാണ്. അതുപോലെ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും സൂപ്പർ വിജയം നേടിയവയാണ്.

സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ ടീമും അതുപോലെ പ്രിയദർശൻ ശ്രീനിവാസൻ മോഹൻലാൽ ടീമും മലയാള സിനിമയ്ക്കു ഒട്ടേറെ സൂപ്പർ വിജയങ്ങൾ നൽകിയ ടീമുകളാണ്. മോഹൻലാൽ ശ്രീനിവാസൻ ടീമിന്റെ ദാസനും വിജയനും എന്നീ കഥാപാത്രങ്ങൾ എന്നും മലയാള സിനിമാ പ്രേമികൾ ഒരുപാടിഷ്ട്ടത്തോടെ കാണുന്ന രണ്ടു സിനിമാ കഥാപാത്രങ്ങളാണ്.

Advertisements

എന്നാൽ 2012 ഇൽ റിലീസ് ചെയ്ത പദ്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയെല്ലാം ശ്രീനിവാസൻ കളിയാക്കുകയും ആക്ഷേപ ഹാസ്യം എന്നതിൽ നിന്ന് മാറി ആ കളിയാക്കൽ വ്യക്തിഹത്യ എന്ന നിലയിലേക്ക് മാറി എന്നും വിമർശകർ പറഞ്ഞിരുന്നു.

തീയേറ്ററിൽ പരാജയപെട്ടുപോയ ആ ചിത്രം സൂപ്പർ വിജയം നേടിയ മോഹൻലാൽ ശ്രീനിവാസൻ റോഷൻ ആൻഡ്രൂസ് ടീമിന്റെ ഉദയനാണു താരത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുറത്തു വന്നത് തന്നെ. അതിനാൽ 2012 നു ശേഷം മോഹൻലാൽ ശ്രീനിവാസൻ ടീമിൽ നിന്ന് പിന്നീട് ചിത്രങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല അവർ തമ്മിൽ വ്യക്തിപരമായി അടുപ്പത്തിലല്ല ഇപ്പോൾ എന്നും വാർത്തകൾ പരന്നു. എന്നാൽ മോഹൻലാൽ പല തവണ അത് പരസ്യമായി നിഷേധിച്ചിട്ടുമുണ്ട്.

തനിക്കു ശ്രീനിവാസനോട് യാതൊരു വിരോധവുമില്ല എന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനു ശ്രീനിവാസനും ആദ്യമായി പരസ്യമായി മറുപടി പറഞ്ഞിരിക്കുകയാണ്. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തിൽ സംവിധായകൻ സത്യൻ അന്തിക്കാടാണ് അത് ചോദിച്ചത്. ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഒന്നുമില്ല എന്ന് തനിക്കറിയാമെങ്കിലും പലർക്കും ഈ കാര്യത്തിൽ സംശയമുണ്ടെന്നും എന്നാൽ ശ്രീനിവാസൻ അതിനു നേരിട്ട് മറുപടി പറയണമെന്നും സത്യൻ പറഞ്ഞു.

അപ്പോൾ ശ്രീനിവാസൻ പ്രതികരിച്ചത് താനും ലാലും തമ്മിൽ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാത്ത സ്ഥിതിക്ക് ഇതുപോലത്തെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ്. ഇവർ മൂന്നു പേരുമൊന്നിക്കുന്ന ഒരു ചിത്രം അടുത്ത് തന്നെയുണ്ടാവുമെന്നും സത്യൻ അന്തിക്കാട് വേദിയിൽ പ്രഖ്യാപിച്ചു.

Advertisement