ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് നടി പരിണീത ചോപ്ര. നിരവധി സുപ്പർഹിറ്റ് സിനിമകളിലെ വ്യത്സാതമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ ഏറെ ശ്രദ്ധ നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു.ഒരു നടി എന്നതിലുപരി മികചച ഒരു ഗായിക കൂടിയാണ് പരിണീതി.
ഇപ്പോൾഴിതാ ജീവിതത്തിൽ നേരിടേണ്ടി വന്ന പാട്രിയാർക്കിയുടെ ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. പുരുഷാധിപത്യം വിവിധ തലങ്ങളിൽ നിലനിൽക്കുന്നതിനെ കുറിച്ച് പുതിയ ചിത്രമായ സന്ദീപ് ഔർ പിങ്കി ഫരാറിന്റെ റിലീസിനോടനുബന്ധിച്ച് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്. ചിത്രത്തിലൂടെ നേരിട്ട് അനുഭവിച്ച പല കാര്യങ്ങളുടെയും പ്രതിഫലനം കാണാമെന്നും നടി വെളിപ്പെടുത്തുകയാണ്.
ചിത്രത്തിലേത് പോലെ തന്നെ തന്റെ വീട്ടിലും പുരുഷന്മാർ കഴിച്ചതിന് ശേഷമോ അല്ലെങ്കിൽ അവർ ഉറങ്ങിയതിന് ശേഷമോ മാത്രമേ സ്ത്രീകൾക്ക് കഴിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു എന്നാണ് താരം പറയുന്നത്. സന്ദീപ് ഔർ പിങ്കിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ പറാത്ത അച്ചാർ ആണ്.
അതിൽ എല്ലാ പുരുഷന്മാരും ഇരിക്കുകയും സ്ത്രീകളെല്ലാം നിൽക്കുയുമാണ്. ഇതിൽ നീന ഗുപ്തയുടെ കഥാപാത്രവും നിൽക്കുകയാണ്. പാട്രിയാർക്കിയുമായി അത്രയും പൊരുത്തപ്പെട്ടു കഴിഞ്ഞതു കൊണ്ട് അവർ ഒരിക്കലും അർജുന്റെ കഥാപാത്രത്തിനോട് ആ അച്ചാറൊന്ന് എടുക്കാൻ പറയില്ല.
പക്ഷെ, ഞാൻ മേശയിൽ ഇരുന്നതിനെ ചോദ്യം ചെയ്യും. ഈ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ വളർന്ന വന്ന വീടും പരിസരവുമാണ് ഓർമ്മ വന്നത്. പുരുഷന്മാർ ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങിയതിന് ശേഷമേ എന്റെ വീട്ടിലെ സ്ത്രീകൾക്ക് കഴിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു.
അത്താഴം കഴിഞ്ഞും പുരുഷന്മാർ മേശയിലുണ്ടെങ്കിൽ സ്ത്രീകൾക്ക് അവിടെയിരുന്ന് കഴിക്കാൻ സാധിക്കില്ല. എന്റെ അമ്മയ്ക്കും മേശയിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്റെ അച്ഛൻ അമ്മയെകൊണ്ട് ഇതൊന്നും നിർബന്ധിച്ച് ചെയ്യിപ്പിച്ചതല്ല. പക്ഷെ അവിടെ അങ്ങനെ ഒരു അലിഖിത നിയമമുണ്ടായിരുന്നു എന്നും പരിനീതി ചോപ്ര പറയുന്നു.