നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവും, സ്വപ്നങ്ങൾ എല്ലാം തകർന്നു,പത്തനാപുരം ഗാന്ധി ഭവനത്തിലെ അന്തേവാസിയായി, നടൻ ടിപി മാധവന്റെ ജീവിതം ഇങ്ങനെ

225

നാടകരംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനായിരുന്നു
ടിപി മാധവൻ. വില്ലനായും, സഹനടനായും, അച്ഛനായും, കൊമേഡിയനായും ഒക്കെ തികച്ചും വ്യത്യസ്തമായി വേഷങ്ങളിലൂടെ ആയിരുന്നു ടിപി മാധവന്റെ സിനിമാ ജീവിതം. 600ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടൻ കൂടിയാണ് ടിപി മാധവൻ.

മളയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങളുടേയും നായകനടൻമാരുടേയും ഒപ്പം അവരുടെ സിനിമകളിൽ ചെറുതും വലുതുമായി വേഷങ്ങൾ ചെയ്ത് സജീവമായിരുന്നു ടിപി മാധവൻ. വലിപ്പം ചെറുപ്പം നോക്കാതെ തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയിരുന്നു അദ്ദേഹം.

Advertisements

അതേ സമയം തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യക്ഷനായ അദ്ദേഹം ഇപ്പോൾ ആരോരുമില്ലാതെ അവശനിലയിൽ ആണ് കഴിയുന്നത്. കൊല്ലം ജില്ലയിലെ പത്താനപുരത്തെ ഗാന്ധി ഭവനിലാണ് ടിപി മാധവൻ ഇപ്പോൾ താമസിക്കുന്നത്.

നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2016 തൊട്ട് ഗാന്ധി ഭവനിലെ അന്തേവാസിയാണ് താരം. കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻപി പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7ന് തിരുവനന്തപുരത്ത് ആണ് ടിപി മാധവൻ ജനിച്ചത്.

പ്രശസ്ത സാഹിത്യ കാരൻ പികെ നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടിഎൻ ഗോപിനാഥൻ നായർ അമ്മാവനും ആയിരുന്നു. 1975 ൽ പുറത്തിറങ്ങിയ രാഗം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

ശേഷം സിനിമയിൽ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക. ചെറുപ്പം മുതലേ നാടകങ്ങളിൽ സജീവമായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പൊൻകുന്നം വർക്കിയുടെ ജേതാക്കൾ എന്ന നാടകത്തിൽ അഭിനയിച്ച പെൺവേഷത്തിലൂടെ ബെസ്റ്റ് ആക്ടർ ആയി തിരഞ്ഞെടുത്തിരുന്നു.

തിരുവനന്തപുരത്തെ പഠനത്തിനശേഷം ആഗ്ര യൂണിവേഴ്സിറ്റിയിൽ എംഎ ചെയ്തു. അതിനു ശേഷം ഫ്രീ പ്രസ്സ് ജേർണലിൽ ജോലി ചെയ്തു. കൂടാതെ ആ സമയത്ത് കേരള കൗമുദിയുടെ ബ്യൂറോ ചീഫ് കൂടി ആയിരുന്നു അദ്ദേഹം. അതിനൊപ്പം തന്നെ പരസ്യമേഖലയിലും അദ്ധേഹം പ്രവർത്തിച്ചിരുന്നു. നിരന്തരമായ പരിശ്രമത്തിന്റെ ഭലമായി അദ്ദേഹത്തിന് ആർമിയിേക്ക് സെലക്ഷൻ ലഭിച്ചിരുന്നു.

എന്നാൽ കൈയ്ക്ക് പറ്റിയ പരിക്കിനാൽ അന്ന് ആർമിയിലേക്ക് പോവാൻ സാധിച്ചില്ല. അവിടെ മുതലാണ് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു തുടങ്ങിയത്. ഇതിനിടിയിൽ വിവാഹം കഴിഞ്ഞ് വീണ്ടും കൊൽക്കത്തയിലേക്ക് തിരിച്ചുപോയി. ആ സമയത്തുതന്നെ ബാംഗ്ലൂരിൽ ഇംപാക്റ്റ് എന്ന പരസ്യകമ്പനി ആരംഭിച്ചു.പക്ഷെ ആ കമ്പനി വിചാരിച്ചത്ര വിജയം കണ്ടിരുന്നില്ല. ആ സമയത്താണ് പ്രശസ്ത സിനിമാതാരം മധു ബാംഗ്ലൂരിൽ എത്തുന്നത്.

അന്ന് മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹൻ ഇദ്ദേഹത്തിന്റെ രണ്ടു ഫോട്ടോകൾ സ്‌ക്രീൻ ടെസ്റ്റിനായി എടുക്കുകയും തുടർന്ന് അക്കൽദാമ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള താൽപര്യം കൂടി വന്നു. അങ്ങനെ സിനിമ മോഹം തലയ്ക്ക് പിടിച്ചപ്പോൾ മദ്രാസിലേക്ക് വണ്ടി കയറി.

പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. 1994-1997 കാലഘട്ടത്തിൽ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു. പക്ഷെ ഈ അമിതമായ സിനിമ മോഹം കൊണ്ട് അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം തകർന്നു. ഭാര്യ സുധ വിവാഹം മോചനം നേടി അകന്നുപോയിരുന്നു. എല്ലായിടത്തും തടസങ്ങളും വിഷമങ്ങളും അദ്ദേഹത്തിനെ വേട്ടയാടി.

മാനസികമായും ശരീരകമായും അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, അങ്ങനെ ഒരിക്കൽ 2015 ഒക്ടോബർ 23 ന് ഹരിദ്വാറിലെ ക്ഷേത്ര ദർശനത്തിനിടെ അദ്ദേഹം കുഴഞ്ഞു വീണു. അവിടെനിന്നും ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി പറയപ്പെടുന്നു. പിന്നീട് അദ്ദേഹത്തെ പത്തനാപുരം ഗാന്ധിഭവനിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേ സമയം അദ്ദേഹത്തിന്റെ മകൻ രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകൻ ആണ്.

Advertisement