അച്ഛൻ ഓട്ടോ ഡ്രൈവർ ആയിരുന്നതു കൊണ്ട് അയൽവീട്ടിൽ ഒക്കെ ഒരു ചടങ്ങു നടന്നാൽ ഞങ്ങളെ വിളിക്കാറില്ലായിരുന്നു: വേദനയോടെ നടൻ ആന്റണി വർഗീസ്

30

മലയാളത്തിലെ സൂപ്പർഹിറ്റുകളായിരുന്ന അങ്കമാലി ഡയറീസിലെ പെപ്പെ, സ്വന്തന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ് ഈ രണ്ടു കഥാപാത്രങ്ങളെയും അങ്ങനെ പെട്ടന്നൊന്നും സിനിമാ പ്രേമികൾക്ക് മറക്കാൻ കഴിയില്ല. ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച താരമായിരുന്നു ആന്റണി വർഗീസ്.

സിനിമയിൽ എത്തിയ ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഒരു ഇന്റർവ്യൂവിൽ ആന്റണി പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നതു കൊണ്ട് അയൽവീട്ടിൽ ഒക്കെ ഒരു ചടങ്ങു നടന്നാൽ ഞങ്ങളെ വിളിക്കാറില്ലായിരുന്നു വെന്നായിരുന്നു ആന്റണി അന്ന് പറഞ്ഞത്.

Advertisements

ആന്റണി വർഗീസിന്റെ വാക്കുകൾ ഇങ്ങനെ

എന്റെ അപ്പുപ്പൻ ഒരു എല്ലു പൊടി കമ്പനിയിൽ ജോലി ചെയ്തിരുന്ന സാധാരക്കാരനാണ്. അമ്മുമ്മ പാടത്തു പണിക്ക് പോയിരുന്ന ഒരാളാണ്. അച്ഛൻ ഓട്ടോഡ്രൈവറും ആണ്. സിനിമ പുറത്തിറങ്ങിയിട്ടു അവരെയെല്ലാം കൊണ്ട് ഇന്റർനാഷണൽ ടൂർ പോകാൻ കഴിഞ്ഞു.

അപ്പൂപ്പനൊക്കെ ഒരുപാട് സന്തോഷമായി, ദുബായയിൽ വച്ച് ചേർത്ത് പിടിച്ചു പറഞ്ഞു ഒരുപാട് അഭിമാനമുണ്ട് നിന്നെ ഓർത്തെന്നു ഞാൻ ഇന്നും പഴയ പോലെ തന്നെയാണ് ഒരു ഡിയോ ഉണ്ട് അതും ഓടിച്ചു ജംഗ്ഷനിൽ പോയൊക്കെ ചായ കുടിക്കാറുണ്ട്.

ഫുട്ബാൾ കളിക്കാൻ പോകാറുണ്ട്. പിന്നെ ഒരു മാറ്റം എന്നുപറഞ്ഞാൽ പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാൽ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല. ചിലപ്പോ എന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആയതു കൊണ്ടായിരിക്കും, ‘അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മൾ സാധാരണക്കാർ ആയതു കൊണ്ടാകും വിളിക്കാതതു എന്ന്.

പക്ഷെ ഇപ്പോൾ പത്തു പതിനഞ്ചു കിലോമീറ്റർ ദൂരെ നിന്നൊക്കെ ആളുകൾ കല്യാണവും മാമോദീസയും വീട്ടിൽ വന്നു വിളിക്കാറുണ്ട് ആന്റണിയുടെ ഈ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

Advertisement