മമ്മൂട്ടി ഫാൻസിന്റെ കുറെ ചീത്തേ കേട്ടുള്ളു, രജനി ഫാൻസ് എന്നെ നെഞ്ചിൽ ഇടിച്ചു തന്നെ കൊന്നെനെ: മനോജ് കെ ജയൻ വെളിപ്പെടുത്തുന്നു

27

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ദളപതി സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. മമ്മൂട്ടിയും രജിനികാന്തും ആദ്യമായി ഒന്നിച്ച ചിത്രം കേരളത്തിലും തമിഴ് നാട്ടിലും ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു.

സൂപ്പർഹിറ്റ് സംവിധായകൻ മണിരത്‌നം ഒരുക്കിയ ദളപതിയിൽ മലയാളത്തിൽ നിന്ന് മനോജ് കെ ജയനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ദളപതിയിൽ അഭിനയിച്ചതും റിലീസിന് ശേഷമുള്ള തന്റെ അനുഭവവും ഫേസ്ബുക്ക് പേജിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്.

Advertisements

തന്റെ അഭിനയ ജീവിതത്തിലെ നാലാമത്തെ ചിത്രമായിരുന്നു ദളപതി എന്ന് അറിയിച്ചുകൊണ്ടാണ് മനോജ് കെ ജയൻ കുറിപ്പ് ആരംഭിക്കുന്നത്. സൂപ്പർസ്റ്റാർ രജിനികാന്തിനെ നെഞ്ചിൽ പിടിച്ചു തള്ളുന്ന ഒരു രംഗം ചിത്രീകരിക്കാൻ കഷ്ടപ്പെട്ടതിന് കുറിച്ചും താരം കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

ദളപതിയിലെ ആ മനോഹരമായ രംഗവും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മദ്രാസിലെ ഏതെങ്കിലും തീയറ്ററിൽ പോയിരുന്നെങ്കിൽ രജിനി ആരാധകർ തന്നെ നെഞ്ചിൽ ഇടിച്ചു കൊന്നേനെ എന്നും ഇവിടെ ആയതുകൊണ്ട് മമ്മൂട്ടി ഫാൻസിന്റെ ചീത്ത മാത്രം ഉണ്ടായിരുന്നുള്ളു എന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്.

മനോജ് കെ ജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അഭിനയജീവിതത്തിലെ നാലാമത്തെ ചിത്രം, സൂപ്പർസ്റ്റാർ രജനി സാറിന്റെ കൂടെ, പോരാത്തതിന് നമ്മുടെ മെഗസ്റ്റാർ മമ്മൂക്കയും.(ദളപതി. 1991) ഈ സീനിൽ ഞാൻ, രജനി സാറിന്റെ നെഞ്ചിൽ പിടിച്ചു തള്ളണം എന്ന് മണിരത്‌നം സർ പറഞ്ഞപ്പോൾ. കംപ്ലീറ്റ് ബ്ലാങ്ക് ഔട്ട് ആയി ശരിക്കും.

എനിക്ക് പറ്റുന്നില്ല രണ്ടു പ്രാവശ്യം ട്രൈ ചെയ്തു ശരിയാകുന്നില്ല. കാര്യം മനസ്സിലാക്കി രജനിസർ തന്നെ എന്റെ കൈയ്യ് ബലമായി പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചിൽ ഇടിച്ചു കാണിച്ചു തന്നു. വലിയ മനുഷ്യൻ (കിട്ടിയ ഗ്യാപ്പിൽ ഞാൻ പറഞ്ഞു, ഞാൻ സാറിന്റെ ഈ ലോകത്തെ ഏറ്റവും വലിയ ആരാധകനാണെന്ന്. അതുകൊണ്ട് പറ്റുന്നില്ലാന്നും)

സിനിമ കാണാൻ എറണാകുളം സരിതയിൽ ആണ് പോയത്. മറിച്ച്, മദ്രാസിലെ ഏതെങ്കിലും തീയറ്റിറിൽ ആയിരുന്നെങ്കിൽ രജനി ഫാൻസ് എന്നെ നെഞ്ചിൽ ഇടിച്ചു തന്നെ കൊന്നെനെ: രക്ഷപെട്ടു. ഇവിടെ മമ്മൂട്ടി ഫാൻസിന്റെ കുറെ ചീത്ത കേട്ടു. സാരമില്ല).

Advertisement