നായിക കത്തിമുനയിൽ നഗ്‌നയാക്കപ്പെടുന്നു, സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു; ഈ സിനിമയ്ക്ക് എതിരെ വിമർശനം ശക്തം

33

തെന്നിന്ത്യൻ സിനിമാ ആരാധകർ ആവേശത്തോടെ സ്വീകരിച്ച ചിത്രമാണ് അർജുൻ റെഡ്ഡി.

വിജയ് ദേവര്‌കൊണ്ട എന്ന നായകന് വൻ വിജയം സമ്മാനിച്ച ചിത്രം തമിഴിൽ വർമ്മ എന്ന പേരിലും ഹിന്ദിയിൽ കബീർ സിങ് എന്ന പേരിലും പ്രദർശനത്തിനു എത്തുകയാണ്.

Advertisements

ഹിന്ദിയിൽ ഷാഹിദ് കപൂറും കിയാരാ അധ്വാനിയും അഭിനയിച്ച കബീർ സിങ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

എന്നാൽ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം അത്ര മികച്ചതല്ലെന്നു റിപ്പോർട്ട്.

അർജുൻ റെഡ്ഡിയുടെ ചുംബനങ്ങളും ബലം പ്രയോഗിച്ചുള്ള ശാരീരിക ബന്ധത്തിനായുള്ള നിര്ബന്ധവും വീട്ടുവേലക്കാരിയെ തല്ലാൻ ഓടിക്കുന്നതുമൊക്കെ തെന്നിന്ത്യൻ പ്രേക്ഷകർ ആസ്വദിച്ചു.

എന്നാൽ ചിത്രം ബോളിവുഡിൽ എത്തിയപ്പോൾ അർജുൻ റെഡ്ഡി എന്ന സ്ത്രീവിരുദ്ധ കഥാപാത്രത്തിനെതിരെ എത്തുകയാണ് നിരൂപകരും ആസ്വാദകരും.

1.5 മാത്രമാണ് ചിത്രത്തിന് റേറ്റിങ് നൽകിയിരിക്കുന്നത്. ഇതിനെല്ലാം കാരണം ചിത്രത്തിലെ സ്ത്രീ വിരുദ്ധതകളാണ്.

നായികയുടെ സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നതും കത്തിമുനയിൽ നഗ്‌നയാക്കപ്പെടുന്നതും തെരുവുപട്ടികളെ പോലെ കൈയ്യേറ്റം ചെയ്യപ്പെടുന്നു.

കബീർ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാൾ നന്നായി പരിഗണിക്കപ്പെടുന്നുവെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Advertisement