കാമുകിയായിരുന്ന പെണ്‍കുട്ടിയും താനുമായുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രതിശ്രുത വരന് അയച്ചുകൊടുത്ത് കാമുകന്റെ പക വീട്ടില്‍, ഇയാള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്തത് പെണ്‍കുട്ടി ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രണയിച്ച് വാടക വീട്ടിലെത്തിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍

26

കോട്ടയം: പ്രണയം പലപ്പോഴും പെണ്‍കുട്ടികള്‍ക്കു ചതിക്കുഴിയാകാറുണ്ട്. ഇന്നത്തെ കാലത്ത് അതിനു പറ്റിയ നിരവധി മേഖലകളും സജീവമാണ്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ എല്ലാം ഇത്തരം ചതിക്കുഴികള്‍ ആകാറുണ്ട്.

Advertisements

വീട്ടുകാരോട് പോലും പറയാത്ത രഹസ്യങ്ങള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ടെക്സ്റ്റ് മെസേജുകളായും പിക്ചര്‍ മെസേജുകളായും കാമുകനുമായി പങ്കുവെക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മനസ്സിലാക്കാറില്ല അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ച്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പ്രണയം ചതിക്കുഴിയായത്. പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തും ബന്ധുക്കള്‍ക്ക് മാനക്കേട് ഉണ്ടാക്കിയും ഒരു ദുരന്ത പ്രണയംകൂടി.

പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച യുവാവിനെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നീലഗിരി സ്വദേശി മുകിലന്‍ സെല്‍വകുമാറിനെയാണ് (24) കോയമ്പത്തൂരിനടുത്തുള്ള പെരിയനായ്ക്കന്‍ പാളയത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി ബിരുദത്തിന് പഠിക്കുന്ന സമയത്താണ് ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. കോയമ്പത്തൂരിലെ വാടക വീട്ടില്‍ എത്തിച്ച് ഇയാള്‍ പലവട്ടം പീഡിപ്പിച്ചതായും പെണ്‍കുട്ടി അറിയാതെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.ഇയാളുടെ സ്വഭാവദൂഷ്യം മനസിലാക്കിയ പെണ്‍കുട്ടി പിന്നീട് പിന്മാറി. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതറിഞ്ഞ യുവാവ് വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന് വാട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നിര്‍ദ്ദേശാനുസരണം സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട് എം. ഇക്ബാലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ പിബി വിനോദ്കുമാര്‍, എസ്‌ഐ അനീഷ്‌കരീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍, സിപിഒമാരായ അരുണ്‍കുമാര്‍, ഷിബു പി, അനീഷ് വികെ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement