ഒന്നര മാസം ഗർഭിണി ആയിരുന്നപ്പോഴാണ് ആ സംഭവം, ആ ടെൻഷനിൽ അബോർഷനായി, അമ്മച്ചയും നഷ്ടമായി ചേച്ചിയുടെ മകനും പോയി അതോടെ തളർന്നുപോയി: ബീനാ ആന്റണിയും മനോജും പറയുന്നു

598

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് ബീനാ ആന്റണി. ഇപ്പോൾ സീരിയൽ രംഗത്ത് ആണ് താരം സജീവമായിട്ടുള്ളത്. പ്രശസ്ത സീരിയൽ നടൻ മനോജ് കുമാറിനെയാണ് ബീനാ ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടയും പ്രണയ വിവാഹം ആയിരുന്നു.

ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. പ്രണയിച്ച് വിവാഹിതരായ ഇരുവരും അന്നത്തെ ആ പ്രണയം ഇപ്പോഴും നിലനിർത്തിയാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇവരുടെ മകനായ ശങ്കരുവും പ്രേക്ഷകർക്ക് സുപരിചിതനാണ്. യൂട്യൂബ് ചാനലിലൂടെയായും മനോജും ബീനയും വിശേഷങ്ങൾ പങ്കിടാറുണ്ട്.

Advertisements

ജഗദീഷ് അവതരിപ്പിക്കുന്ന പരിപാടിയായ പണം തരും പടത്തിലേക്ക് ഇരുവരും അതിഥികളായി എത്തിയിരുന്നു. അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടേണ്ടി വന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. കല്യാണം വരെ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഞങ്ങളേറ്റവും സന്തോഷമായിരിക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്. ഒന്നര മാസം ഗർഭിണിയായിരുന്നു ഞാൻ.

കല്യാണം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമായിരുന്നു ഗർഭിണിയായത്. അന്ന് ഒരു സീരിയലിൽ ഹീറോയിനായി ഒരു വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അത് തീരാനായി കാത്തിരിക്കുകയായിരുന്നു. ഗർഭിണിയായിരുന്ന സമയത്തായിരുന്നു ജീവിതത്തിലെ ആദ്യത്തെ ആഘാതം. അപ്പച്ചൻ ആക്സിഡന്റിൽ മ രി ച്ച ത് അപ്പോഴായിരുന്നു. അപ്പച്ചൻ സുഹൃത്തിന്റെ വണ്ടിയിൽ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. വീട്ടിലേക്ക് വരുന്നതിനിടെ തൊട്ടടുത്ത് വെച്ചായിരുന്നു അപകടം.

കെഎസ്ആർടിസി ബസ് സിഗ്‌നൽ ഒന്നും ഇടാതെ വന്നു, വണ്ടി അങ്ങോട്ടും പോയി, അപ്പച്ചൻ ഇങ്ങോട്ടും. സ്പോട്ടിൽ തന്നെ ആൾ പോയി. നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. വീട്ടുകാരോട് എങ്ങനെ പറയുമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അപ്പച്ചൻ പോയെന്നറിഞ്ഞതോടെ അമ്മയും ഇവളും ചേച്ചിയുമെല്ലാം ആകെ ബഹളമായിരുന്നു.

Also Read
സല്ലാപത്തിൽ നായകൻ ആയി ആദ്യം തെരഞ്ഞെടുത്തത് എന്നെ ആയിരുന്നു, പക്ഷേ പിന്നീട് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി വിനീത്

ബീന ഗർഭിണിയാണെന്ന് അറിയാവുന്നവർ അവളെ അവിടെ നിന്ന് മാറ്റി ഇപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുവന്നൂടേ എന്ന് ചോദിച്ചിരുന്നു. ഞാൻ മാറ്റില്ല, അവൾ കരയട്ടെ, ദൈവമല്ലേ എല്ലാം തീരുമാനിക്കുന്നത്. ഞാൻ കരയരുത് എന്നൊന്നും പറയില്ലെന്നായിരുന്നു അവരോട് പറഞ്ഞത്. അത് അബോർഷൻ ആവുകയായിരുന്നു. 2 വർഷത്തിന് ശേഷമാണ് പിന്നെ മോനെ കിട്ടുന്നത്.

ആത്മസഖി ചെയ്തോണ്ടിരിക്കുന്ന സമയത്തായിരുന്നു അമ്മച്ചിയുടെ മരണം. അമ്മച്ചി ബാത്ത്റൂമിൽ നിന്നും വീണ് കിടപ്പിലായിരുന്നു. രാവിലെ വിളിച്ച് ചോദിച്ചപ്പോൾ ആഹാരമൊക്കെ കഴിച്ചെന്നായിരുന്നു പറഞ്ഞത്. അതിനിടയിലാണ് ചേട്ടനും ചേച്ചിയും വിളിച്ച് അമ്മച്ചി അനങ്ങുന്നില്ലെന്ന് പറഞ്ഞത്. പിന്നീട് വിളിച്ച് അമ്മച്ചി പോയെന്ന് പറഞ്ഞു.

ഇതെങ്ങനെ ബീനയെ അറിയിക്കുമെന്ന് ഓർത്തായിരുന്നു എനിക്ക് ടെൻഷൻ. ഈ രണ്ട് സന്ദർഭങ്ങളിലും ഞാൻ അനുഭവിച്ച വിഷമങ്ങളുണ്ടല്ലോ, എന്റെ ചേട്ടാ പറഞ്ഞറിയിക്കാൻ ആവില്ലെന്നായിരുന്നു മനോജ് പറഞ്ഞത്. ഞങ്ങളുടെ മോനെ രണ്ട് വയസ് മുതൽ നോക്കിയത് അമ്മച്ചിയായിരുന്നു. അനാഥയായത് പോലെയാണ് എനിക്ക് ആ സമയത്ത് തോന്നിയത് എന്നുമായിരുന്നു ബീന ആന്റണി.

അമ്മച്ചിക്ക് പിന്നാലെ ചേച്ചിയുടെ മൂത്ത മോനും ഞങ്ങളെ വിട്ട് പോയി. കൊവിഡായിരുന്നു. ഞങ്ങൾ മൂന്ന് പെണ്ണുങ്ങൾക്ക് ശേഷം ജനിച്ച ആദ്യത്തെ മോനാണ്. ദൈവത്തിന്റെ തീരുമാനങ്ങളല്ലേ എന്നായിരുന്നു ബീന പറഞ്ഞത്. ജീവിച്ചല്ലേ പറ്റുള്ളൂ. ഞങ്ങളെ കാര്യങ്ങളെല്ലാം ഓർമ്മിപ്പിക്കുന്നത് അമ്മച്ചിയായിരുന്നുവെന്നും മനോജും ബീനയും പറയുന്നു.

Also Read
തന്റെ അച്ഛനെ അപമാനിച്ചവനെ കണ്ടം വഴി ഓടിച്ച് ഗോകുൽ സുരേഷ്, കൊലമാസ്സെന്ന് ആരാധകർ, അച്ഛന്റെ മകൻ തന്നെയെന്ന് നാദിർഷ അടക്കമുള്ള സിനിമാലോകം

Advertisement