അന്ന് ഞാൻ മാത്രമേ പെണ്ണ് ആയിട്ടുള്ളു, നാദിർഷ എന്നെയൊക്കെ വായ് നോക്കിയിട്ടുണ്ട്: നടി തെസ്നി ഖാൻ

507

നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ കെ എസ് പ്രസാദ് എത്തിയിരുന്നു. കൂടെ നടി തെസ്നി ഖാനും ഉണ്ടായിരുന്നു. ഇവരുടെ വാക്കുകളാണിപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മ

യാളത്തിലെ മിമിക്രി ലോകത്തിന് ഒത്തിരി സംഭാവനകൾ ചെയ്തിട്ടുള്ള കലാകാരനാണ് കെ എസ് പ്രസാദ്. ദിലീപും നാദിർഷയും കലാഭവൻ മണിയും അടക്കമുള്ള താരങ്ങളെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് പ്രസാദ് ആയിരുന്നു.

Advertisements

ALSO READ
ധനുഷ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയോ സംഭവം, വിശദീകരണവുമായി നടി സംയുക്ത മേനോൻ

പരിപാടിയിൽ ഇരുവരോടും രസകരമായ ചോദ്യങ്ങളാണ് സ്വാസിക ചോദിച്ചതും. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ ചില താരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. ഇരുവരും വളരെ രസകരമായാണ് പല ചോദ്യത്തിനും ഉത്തരം നൽകിയതും.

ആദ്യം അന്തരിച്ച നടൻ അബിയെ കുറിച്ചാണ് അവതാരക ചോദിച്ചത്. ‘അബി ഇക്കയെ കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹത്തെ കണ്ട നാൾ മുതൽ പുള്ളി മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആയിരിക്കുമെന്ന് വിചാരിച്ചിരുന്നു എന്നാണ് തെസ്നി ഖാൻ പറയുന്നത്.

അത്രയും കഴിവാണ്, ഭാവനയിൽ അത്രയധികം സ്വന്തം കഴിവുകൾ കൊണ്ട് വന്ന ആളാണ്. എല്ലാവരും പലയിടത്ത് നിന്നും കടമെടുത്താണ് പറയുന്നത്. പുള്ളിയുടെ പ്രൊഡക്ട് തന്നെ ഒരുപാടുണ്ട്. ഒരു സിനിമാ നടൻ, നടി എന്നൊക്കെ പറയുമ്പോൾ പണ്ടത്തെ സങ്കൽപ്പത്തിൽ ഗ്ലാമർ ആണല്ലോ.

അതിന്റെ ഉദ്ദാഹരണമാണ് അബിക്കാ… പക്ഷേ ഇതൊക്കെ ഭാഗ്യവും തലയിൽ എഴുത്തുമൊക്കെയാണ്. എത്രയൊക്കെ കഴിവും സൗന്ദര്യവും ഉണ്ടെങ്കിലും ദൈവം ബിഗ് സ്‌ക്രീനിൽ ഒരു ഭാഗ്യം വെച്ചിട്ടുണ്ട്. അത് പുള്ളിയ്ക്ക് കുറച്ച് കുറവായി പോയി. അത് മാത്രമേ ഉള്ളു. പക്ഷേ അബിക്കാ എന്ന് പറഞ്ഞാൽ എല്ലാ മിമിക്രിക്കാർക്കും അന്നത്തെ അതേ ബഹുമാനമാണെന്നും തെസ്നി ഖാൻ സൂചിപ്പിച്ചു.

കലാഭവൻ മണിയെ കുറിച്ചുള്ള ഓർമ്മകൾ പറയാനാണ് സ്വാസിക അടുത്തതായി പറഞ്ഞത്. പ്രസാദാണ് അതിന് മറുപടി പറഞ്ഞത്. ‘കലാഭവനിലേക്ക് ആദ്യമായി ഇന്റർവ്യൂന് വരുന്ന മണിയെ ആണ് ഓർമ്മ വരുന്നത്. ഒരു കാക്കി ഷർട്ട് ഇട്ട് കൊണ്ടാണ്. അവിടെ വന്ന് പുള്ളി എലിയും കുരങ്ങനുമൊക്കെ ആയിട്ടുള്ള മിമിക്രികൾ കാണിച്ചു. ഇതെല്ലാം കണ്ട് ഒറ്റ നിമിഷം കൊണ്ട് തന്നെ പുള്ളിയെ തിരഞ്ഞെടുത്തു. മണിയെ അവിടെ ഫിക്സ് ചെയ്ത് രണ്ട് പ്രോഗ്രാം കഴിഞ്ഞപ്പോൾ തന്നെ വീഡിയോ കാസറ്റിൽ എടുത്തു. കലാഭവൻ കോമഡി എന്ന് പറയുന്ന വീഡിയോ ആയിരുന്നു. അതാണ് മണി ആദ്യമായി ക്യാമറ പേസ് ചെയ്യുന്നത്. അതിന്റെ അടുത്ത തവണയാണ് കലാഭവൻ മണി എന്ന പേര് ഞാൻ ഇട്ട് കൊടുക്കുന്നത്.

ALSO READ
സിൽക്ക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യ വാഴ്ത്തിയ സൗന്ദര്യ റാണി, ഐറ്റം ഡാൻസിൽ തിളങ്ങിയ സുന്ദരി, ലാലേട്ടനും മമ്മൂട്ടയ്ക്ക് ഒപ്പം സിനിമകളിൽ, നടി അൽഫോൺസയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

മണി സിനിമയിലേക്ക് പോയതോടെ പഴയ ആ ടച്ച് ഒക്കെ വിട്ട് പോയി. പിന്നെ അവസാന ദിവസം മണിയെ ഞാൻ കണ്ടിരുന്നു. അദ്ദേഹം മരിച്ചുവെന്ന് പറഞ്ഞപ്പോൾ ആദ്യം അങ്ങോട്ട് പോയി. ജനലക്ഷങ്ങളാണ് അവിടെ കൂടി നിന്നത്. അതിനിടയിലൂടെ ഞാൻ മുന്നോട്ട് പോയി. ആരോ വന്നിട്ട് മണിച്ചേട്ടനെ കാണണോ എന്ന് എന്നോട് ചോദിച്ചു.

ഞാൻ പോയപ്പോൾ അവിടെ ഒറ്റയ്ക്ക് കിടക്കുകയാണ്. ആദ്യം ഞാൻ മണിയെ കണ്ടപ്പോഴും അതുപോലെ കലാഭവനിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ കുറേ നേരം ഇരുന്ന് വർത്തമാനം പറഞ്ഞിരുന്നു. അവസാന ദിവസവും അങ്ങനെ തന്നെ. വേറെ ആർക്കും അങ്ങനെ ഒരു അനുഭവം ഉണ്ടാവില്ലെന്ന് പ്രസാദ് പറയുന്നു. ആ തുടക്കവും അവസാനത്തിലും ഞാൻ ഉണ്ടായിരുന്നു എന്നതാണെന്ന് പ്രസാദ് സൂചിപ്പിച്ചു.

അടുത്തത് നാദിർഷയെ കുറിച്ചായിരുന്നു ചോദ്യം. ഉഴപ്പനാണോ, വായിനോക്കിയാണോ എന്നൊക്കെയുള്ള ചോദ്യത്തിന് അതേ എന്നായിരുന്നു തെസ്നിയുടെ മറുപടി. എന്നെ പോലും നോക്കിയിട്ടുണ്ടെന്ന് നടി പറയുന്നു. ഞങ്ങള് പണ്ട് മിമിക്രി കളിച്ചപ്പോൾ ദിലീപ്, നാദിർഷ തുടങ്ങിയ താരങ്ങളുടെ കൂടെ ഞാൻ മാത്രമേ പെണ്ണ് ആയിട്ടുള്ളു. എത്ര ഭംഗി ഇല്ലെങ്കിലും നോക്കി പോവും. പിന്നെ ഗ്ലാമറുള്ളതിനെ കാണുമ്പോഴാണല്ലോ അതിന് പിന്നാലെ പോവുകയുള്ളു എന്നും തമാശ രൂപേണ തെസ്നി പറയുന്നത്.

 

Advertisement