ഹോട്ടൽ മുറിയിൽ കോണ്ടവുമായി അധ്യാപികമാരെ കാത്തിരിക്കും, അധ്യാപികമാരോട് വാട്‌സാപ്പിൽ തുണിയില്ലാതെ വീഡിയോകോളിൽ വരാൻ ആവശ്യപ്പെടും: വിനോയ് ചന്ദ്രന്റെ ലീലകൾ ഇങ്ങനെ

351

കഴിഞ്ഞ ദിവസം കോട്ടയത്ത് പിടിയിലായ നോഡൽ ഓഫീസർ വിനോയ് ചന്ദ്രന്റെ കോണ്ടവുമായുള്ള കാത്തിരിപ്പ് ഇതാദ്യമല്ലെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ഔദ്യോഗിക ആവശ്യത്തിനായി സമീപിക്കുന്ന അധ്യാപികമാരെയെല്ലാം സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ഇയാൾ വിളിക്കുന്നതിന്റെ വിവരങ്ങളാണ് വിജിലൻസിനു ലഭിച്ചത്.

ഇയാൾ മുൻപും പല അധ്യാപികമാരെയും ഇത്തരത്തിൽ ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് അതിന്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ് പറയുന്നു. ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന് കാലതാമസം വരുത്തിയോ എന്നും ഇപ്പോൾ വിജിലൻസ് പരിശോധിക്കുന്നുണ്ട്.

Advertisements

Also Read
ഭീഷ്മരുടെ വിളയാട്ടം കർണാടക ബോക്‌സോഫിസിലും, ഒരാഴ്ച കൊണ്ട് നേടിയത് അമ്പരപ്പിക്കുന്ന കളക്ഷൻ

വ്യാഴാഴ്ചയായിരുന്നു കോട്ടയത്തെ ഹോട്ടൽ മുറിയിൽ വച്ച് ഇയാളെ വിജിലൻസ് പിടികൂടിയത്. പി എഫ് തുകയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു നൽകാനെത്തിയ അധ്യാപികയോട്, 42 സൈസിൽ ഇഷ്ട നിറമുള്ള ഷർട്ടുമായി ഹോട്ടൽ മുറിയിലേക്ക് വരണമെന്ന് വിനോയ് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന്, അധ്യാപിക വിവരം വിജിലൻസിനെ അറിയിക്കുകയും തുടർ നടപടികളിലേക്ക് നീങ്ങുകയും ആയിരുന്നു. അതേ സമയം പിഎഫ് ലോൺ പാസാക്കാനായി അധ്യാപികയെ ലൈംഗിക ബന്ധത്തിന് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥനെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.

പ്രതിയായ പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസർ കണ്ണൂർ തളിക്കാവ് സ്വദേശി ആർ വിനോയ് ചന്ദ്രൻ കൂടുതൽ സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചെന്നാണ് വിവരം. ഇയാളുടെ ഫോണിൽ നിന്നും ഇക്കാര്യം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. നിരവധി അധ്യാപികമാരെ ഇയാൾ കിടപ്പറയിലെത്തിക്കാൻ ശ്രമിച്ചു.

പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ചാറ്റുകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
നൂറ്റി അമ്പതോളം അധ്യാപികമാർ പിഎഫിൽ സമാന പ്രശ്നം നേരിടുന്നുണ്ട്. ഇവരിൽ പലരും തന്നെ ഗെയിൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടൊക്കെ വിനോയ് അ ശ്ല ീല ചാറ്റുകൾ നടത്തുകയായിരുന്നു.

മാത്രമല്ല ലൈം ഗി ക ബന്ധത്തിലേർപ്പെടാൻ ക്ഷണിക്കുകയും ചെയ്തു. ഇയാളിൽ നിന്നും ദുരനുഭവം നേരിട്ട ഒരു അധ്യാപിക വിനോയിക്ക് എതിരെ സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രതികരിച്ചെന്നും വിജിലൻസ് കണ്ടെത്തി. കോട്ടയത്തെ ഹോട്ടലിൽ നിന്നും വ്യാഴാഴ്ചയാണ് വിനോയിയിയെ പിടികൂടുന്നത്.

Also Read
ലാലേട്ടൻ വരുമ്പോൾ ഒരു ഗന്ധർവൻ വരുന്ന ഫീലായിരിക്കും, അവിടെ മുഴുവൻ ചന്ദനത്തിന്റെ മണം, ഫുൾ എനർജി; അനുഭവം വെളിപ്പെടുത്തി അന്ന രാജൻ

പരാതിക്കാരിയായ അധ്യാപിക സമ്മാനമായി നൽകിയ ഫിനോഫ്തലിൻ വിതറിയ ഷർട്ട് ഉപയോഗിച്ചാണ് വിജിലൻസ് ഇന്റലിജൻസ് സംഘം വിനോയിയെ പിടികൂടിയത്. സർക്കാർ ഉദ്യോഗസ്ഥന് നൽകുന്ന പണമോ സമ്മാനമോ മാത്രമല്ല പണം കൊണ്ട് നിർവചിക്കാത്ത ആവശ്യങ്ങളും വിജിലൻസ് അന്വേഷണ പരിധിയിൽ വരും.

കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് തളിക്കാവ് അശ്വതി അപ്പാർട്ട്മെന്റിലെ വിസ്മയ വീട്ടിലെ വിനോയ് ചന്ദ്രൻ ആർ. 41കാരനായ വിനോയ് ഗവൺമെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റിയഷ്നൽ പി.എഫ് (ഗെയിൻ) നോഡൽ ഓഫീസർ പദവിയാണ് വഹിക്കുന്നത്.

വീട് നിർമാണത്തിനായി പി എഫിൽ നിന്നും വായ്പ എടുക്കുന്നതിനായാണ് കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതിക പിഴവുകൾ വന്നതിനാൽ സംസ്ഥാന നോഡൽ ഓഫീസറെ സമീപിക്കാൻ അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതി വിനോയ് ചന്ദ്രനെ ഫോണിലൂടെ ബന്ധപ്പെട്ടത്.

പ്രശ്നം പരിഹരിക്കാമെന്ന് വിനോയ് ഉറപ്പ് നൽകി. എന്നാൽ തുടർന്ന് ഇയാൾ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ലൈം ഗി ക താത്പര്യത്തോടെ സമീപിക്കുകയായിരുന്നു. നിരന്തരം ലൈം ഗി ക ചുവയോടെ വാട്‌സാപ്പിൽ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന് പറഞ്ഞ വിനോയ് യുവതിയോട് ന ഗ് ന യാ യി വാട്‌സാപ്പ് കോളിൽ വരാൻ ആവശ്യപ്പെട്ടു.

ഇതിന് തയ്യാറാകാതെ വന്നതോടെ താൻ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും കോട്ടയത്ത് മുറി എടുത്ത് പ്രശ്‌നം പരിഹരിക്കാമെന്നും അറിയിച്ചു. വരുമ്പോൾ 44 അളവിലുള്ള ഷർട്ട് വാങ്ങി വരണമെന്നും നിർദേശിച്ചു. ഇതോടെ യുവതി വിജിലൻസ് എസ്പി വിജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.

Also Read
തുടക്കം 100 രൂപ ശമ്പളത്തിൽ, 15 വർഷം എടുത്തു ഇന്ന് കാണുന്ന ഞാനാകാൻ, പഴയ വഴികൾ ആലോചിക്കുമ്പോൾ ഇപ്പോഴും കണ്ണ് അറിയാതെ നിറഞ്ഞുപോകും; ലക്ഷ്മി നക്ഷത്ര

തുടർന്ന് വിനോയ് നിർദേശിച്ച പ്രകാരം ഷർട്ട് വാങ്ങി അതിൽ ഫിനോഫ്തലിൻ പൗഡറിട്ട് വിജിലൻസ് സംഘം യുവതിയെ ഹോട്ടൽ മുറിയിലേക്ക് അയച്ചു. യുവതി മുറിയിലേക്ക് കയറിയതിന് പിന്നാലെ വിജിലൻസ് സംഘവും അകത്തേക്ക് പ്രവേശിച്ചു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement