ദേഷ്യം വന്നാലും അത് പുറത്ത് കാണിക്കാൻ പറ്റില്ല! ചാൻസ് പോവില്ലേ ; സിനിമ ഉപേക്ഷിച്ച് മടക്കം എന്ന് തോന്നിയ സാഹചര്യങ്ങളെ കുറിച്ച് ലാലു അലക്സ്

102

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ബ്രോ ഡാഡി. സിനിമയിൽ ലാലു അലക്സും പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരുന്നു. കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തിലൂടെ ഏറ്റവും സ്‌കോർ ചെയ്തത് ലാലു അലക്സ് ആണെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായൊരു വേഷത്തിൽ ലാലു അലക്സ് അഭിനയിച്ച സിനിമയായിരുന്നു ബ്രോ ഡാഡി. സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പല അഭിമുഖങ്ങളിലൂടെയും തന്റെ കരിയറിനെ കുറിച്ച് നടൻ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ വ്യക്തി ജീവിതത്തിൽ വലിയ വേദനകളിലൂടെയും വിഷമങ്ങളിലൂടെയുമൊക്കെ പോയതിനെ പറ്റിയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ലാലു അലക്സ് പറയുന്നത്.

Advertisements

ALSO READ

മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ഈ പെൺകുട്ടി, സാധാരണ ജനഹൃദയങ്ങളിൽ രാജകുമാരി ആയി നീണാൾ വാഴ്ക : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്

‘പ്രതിസന്ധിയിലൂടെ തന്റെ ജീവിതം കടന്നുപോയപ്പോൾ മുഴുവൻ പിന്തുണ തന്നത് ഭാര്യ ബെറ്റി ആണെന്നാണ് ലാലു അലക്സ് പറയുന്നത്. പലപ്പോഴും തനിക്ക് സിനിമ ഇല്ലാതായിട്ടുണ്ട്. മലയാള സിനിമ എന്നോട് കുറച്ചുനാൾ വീട്ടിലിരിക്കാൻ പറയും. ഞാൻ അനുസരിക്കും. സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകൾ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓർത്താൽ സങ്കടം വരും. എനിക്ക് ഒരു മോൾ ഉണ്ടായിരുന്നു. 10 മാസമേ അവൾ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കിൽ അവൾക്കിപ്പോൾ 30 വയസ്സ് ആയേനെ. പക്ഷേ അതൊക്കെ ഞാൻ മറികടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായി കൊണ്ടിരിക്കുകയാണെന്നാണ് താരം പറയുന്നത്.

അവസരങ്ങൾ തേടി താൻ ഒരുപാട് വാതിലുകൾ മുട്ടിയിട്ടുണ്ട്. മിക്കവരും തുറന്നു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ നിങ്ങൾ ഭാഗ്യവാൻ ആണോന്ന് ചോദിച്ചാൽ ആകെ മൊത്തം തൂക്കി നോക്കുമ്പോൾ ഭാഗ്യവാനാണ്. സ്വപ്നം കണ്ടതിനേക്കാൾ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി. അവഗണനകൾ പലതരത്തിലും ഉണ്ടായിട്ടുണ്ട് ഞാൻ അഭിനയിച്ച സിനിമയുടെ നൂറാം ദിന ആഘോഷങ്ങൾ ഉണ്ടായിട്ടുണ്ട്. ചിത്രത്തിൽ നല്ല റോളുകളിലായിരിക്കും ഞാൻ അഭിനയിച്ചത്. അതുകൊണ്ട് ആഘോഷത്തിൽ പങ്കെടുക്കാൻ പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കാത്തിരുന്നിട്ടുണ്ട്. പക്ഷേ വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് ലാലു അലക്സ് പറയുന്നത്.

ALSO READ

സായി പല്ലവിയെപ്പോലെ തനിക്കാവാൻ സാധിക്കില്ല, ആവുകയുമില്ല : ശ്രുതി ഹാസൻ

സിനിമ ഉപേക്ഷിച്ച് പോരണം എന്ന് വരെ തോന്നിയ പോയ നിമിഷത്തെ കുറിച്ചും ലാലു അലക്സ് പറഞ്ഞിരുന്നു. ആദ്യകാലത്ത് സിനിമാ ചിത്രീകരണത്തിനിടയിൽ എന്നെപ്പോലുള്ള അഭിനേതാക്കളെ സാവധാനമേ വിളിക്കൂ. പ്രമുഖ താരങ്ങളുടെ രംഗങ്ങളൊക്കെ വേഗം തീർക്കണം. തിരക്കുള്ള അവരൊക്കെ പോയി കഴിഞ്ഞ് നമ്മുടെ സീൻ വരുകയുള്ളൂ. അതുവരെ വെയിലും മഴയും കൊണ്ട് അങ്ങനെ നിൽക്കും. മേക്കപ്പ് ഇന്നത്തെ പോലെ ഒന്നും അല്ല അന്ന്. പലപ്പോഴും വില്ലന്മാർക്ക് താടി വേണം. താടി വളരുന്നത് വരെയൊന്നും ആരും കാത്തു നിൽക്കില്ല. ഒട്ടിക്കലാണ് പരിപാടി.

മുഖത്ത് ഒരു ഗം തേക്കും. അപ്പോഴേക്കും പുകച്ചിൽ തുടങ്ങും.. പിന്നെ പാത്രത്തിൽ കുനുകുനാ അരിഞ്ഞിട്ട് മുടി മേക്കപ്പ്മാൻ ഒരു ബ്രഷ് മുക്കി കുത്തി പിടിക്കും. നീറലും ചൊറിച്ചിലും വിട്ടുമാറില്ല. ഈ താടി വെച്ച് വൈകുന്നേരം ഷൂട്ടിന് കാത്തു നിൽക്കണം. ചിലപ്പോൾ അന്ന് കാണില്ല. എല്ലാം കഴുകി കളഞ്ഞു പിറ്റേന്നു അതുപോലെ തന്നെ ആവർത്തിക്കും. മൂന്നാല് ദിവസം വരെ ഇങ്ങനെ കാത്തു നിൽക്കേണ്ടി വന്നിട്ടുണ്ട്. ദേഷ്യം വന്നാലും അത് പുറത്ത് കാണിക്കാൻ പറ്റില്ല. ചാൻസ് പോവില്ലേ. തിരിച്ചു മുറിയിൽ എത്തിക്കഴിഞ്ഞാൽ ചുവരിൽ ആഞ്ഞടിച്ച ആ ദേഷ്യം തീർക്കും. സിനിമ ഉപേക്ഷിച്ച് മടക്കം എന്ന് തോന്നിയ സാഹചര്യങ്ങളായിരുന്നു അതൊക്കെ. പക്ഷേ അന്ന് പിണങ്ങി പോരാത്തത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നുവെന്നും ലാലു അലക്സ് പറയുന്നുണ്ട്.

Advertisement