മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാണ് നടി തെസ്‌നി ഖാൻ. 1988 മുതൽ താരം സിനിമയിലുണ്ട്. ഡെയ്‌സി എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തുടക്കം. ബ്ലാക്ക് കോഫിയാണ് ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. നിരവധി സിനിമകളിൽ നർമ്മരസപ്രധാനമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചു. ഇരുന്നൂറോളം സിനിമകളിൽ തെസ്‌നി ഖാൻ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. അറേബ്യൻ സഫാരി, ചെക്കൻ, ഗോൾഡ് തുടങ്ങി നിരവധി സിനിമകളാണ് തെസ്‌നിയുടേതായി ഇറങ്ങാനിരിക്കുന്നത്.
തൻറെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ചില കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. സിനിമകളിൽ ഇപ്പോഴും ചാൻസ് ചോദിക്കുന്നതിന് തനിക്കൊരു മടിയുമില്ലെന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തെസ്നി ഖാൻ പറഞ്ഞത്.
ALSO READ
അവർക്ക് എന്നെക്കൊണ്ടുള്ള കാര്യം കഴിഞ്ഞപ്പോൾ ഞാൻ ബിഗ് സീറോ ആയി മാറി; പൊട്ടിക്കരഞ്ഞ് നടി യമുന
ബീനയുമായുള്ള സൗഹൃദമാണ് തെസ്ബീൻസ് എന്ന യൂട്യൂബ് ചാനലിലേക്ക് നയിച്ചതെന്നും താരം പറഞ്ഞിരിക്കുകയാണ്. ഒരിക്കൽ ഒരു പരിപാടിക്കിടെ വേദിയിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയതായും തെസ്‌നി പറയുന്നുണ്ട്. സംതിങ് സ്‌പെഷൽ എന്ന ബാലചന്ദ്രമേനോൻ ഷോയിൽ ഡാൻസിങ് സ്റ്റിക് പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ആ സംഭവമുണ്ടായതെന്നും ഒരു പാകിസ്ഥാനി ലൈറ്റ് ആൻഡ് സൗണ്ട് കാരൻ പറ്റിച്ച പണിയാണെന്നും തെസ്‌നി പറഞ്ഞിരിക്കുകയാണ്.
ബ്യൂട്ടിഫുള്ളിലെ കന്യക മേനോനെയാണ് ന്യൂജനറേഷൻ ഏറ്റെടുത്തത്. മലയാളത്തിൽ ഏറ്റവും വലിയ നടിമാരായ ഷീലാമ്മ, ശാരദ, സീമയൊക്കെ അത്തരത്തിലുള്ള കഥാപാത്രം ചെയ്തിട്ടുണ്ട്. പക്ഷേ ഡ്രെസ്സിങ്ങിൽ വ്യത്യാസമുണ്ടെന്ന് തെസ്‌നി. ഒരിക്കൽ കൂടെ അഭിനയിച്ചിട്ടുള്ളൊരാൾക്ക് തനിക്ക് തല്ല് കൊടുക്കാൻ തോന്നിയിട്ടുണ്ട്, പക്ഷേ പേര് പറയില്ലെന്നും തെസ്‌നി ഖാൻ പറഞ്ഞു.
ചില കോമഡി റിയാലിറ്റി ഷോകളിൽ വിധികർത്താക്കളായെത്തുന്നവരിൽ പലരും മത്സരാർഥികളേക്കാൾ കഴിവു കുറഞ്ഞവരായാണ് തോന്നിയിട്ടുള്ളത്. കോമഡിയോ അഭിനയമോ എന്താണെന്നറിയാത്തവർ അക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു കഴിവുള്ള മത്സരാർഥികളോട് പറയുമ്പോൾ വിഷമം തോന്നാറുണ്ട്, അതിനാൽ ഇനി താൻ അത്തരം പരിപാടികളിൽ മത്സരാർഥിയായി പോകുമെന്നുമാണ് തെസ്‌നി ഖാൻ പറയുന്നത്.