അയാൾ എന്നെ കൂടുതൽ സ്നേഹിച്ചു, എനിക്ക് അത്രയും സ്നേഹം ആവശ്യമുണ്ടായിരുന്നില്ല: സംവിധായകനുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ച് അന്ന് ചിത്ര പറഞ്ഞത് ഇങ്ങനെ

151

സിനിമാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഈ കഴിഞ്ഞ ആഗസ്റ്റ് 21ന് തിരുവോണ ദിനത്തിൽ നടി ചിത്രയുടെ വിയോഗ വാർത്ത പുറത്ത് വന്നത്. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. ഇതിന് പിന്നാലെ നടിയുടെ സ്വകാര്യ ജീവിതം ഏറെ ചർച്ചയായിരുന്നു.

നേരത്തെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഒരു സംവിധായകനുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ആ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 1992 ലായിരുന്നു തമിഴിലെ ഒരു സംവിധായകനുമായി ഉറപ്പിച്ച ചിത്രയുടെ വിവാഹം മുടങ്ങി പോവുന്നത്.

Advertisements

ഇതേ കുറിച്ച് ചിത്ര തന്നെയാണ് തുറന്ന് പറഞ്ഞിട്ടുള്ളത്. അയാൾ എന്നെ കൂടുതൽ സ്നേഹിച്ചു. എനിക്ക് അത്രയും സ്നേഹം ആവശ്യമുണ്ടായിരുന്നില്ല. കൂടുതൽ വെള്ളമൊഴിക്കുമ്പോൾ ചെടികൾ വാടി പോവാറില്ലേ. അതുപോലെ അയാളുടെ സ്നേഹ കൂടുതൽ കൊണ്ട് ഞാൻ തകർന്ന് തരിപ്പണമാകുന്നു എന്ന് തോന്നിയപ്പോൾ ഞാൻ തന്നെ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് ചിത്ര പറഞ്ഞത്.

Also Read
ജന്മദിന സമ്മാനമായി മൊബൈൽ ഫോണുകൾ ഉപയോഗിച്ച് മമ്മൂട്ടിയുടെ മനോഹരമായ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്

പിന്നീട് ചെന്നൈയിലെ ബിസിനസ്സ് കാരനായ രാജശേഖരൻ ആണ് ചിത്രയെ വിവാഹം കഴിച്ചത്. ശ്രുതി എന്ന ഒരു മകളും ഇവർക്ക് ഉണ്ട്. ഈ വിവാഹത്തെ കുറിച്ചും സുനിത മനസ്സു തുറന്നിരുന്നു. നടി സുനിതയുടെ വിവാഹത്തിൽ പങ്കെടുക്കുമ്പോളാണ് ചേട്ടന്റെ കാര്യം ആരോ അച്ഛനോട് സൂചിപ്പിക്കുന്നത്. നല്ല ഫാമിലിയാണ്. ചിത്രയെ പൊന്ന് പോലെ നോക്കും. എന്നെല്ലാം കേട്ടപ്പോൾ അച്ഛൻ എന്റെ ജാതകം കൊടുത്തു.

ചേട്ടൻ എന്റെ സിനിമകളുടെ വലിയ ആരാധകനായിരുന്നു. വടക്കൻ വീരഗാഥയും അമരവും ആണ് അദ്ദേഹത്തിന്റെ ഫേവറൈറ്റ് സിനിമകൾ. ഒരു പൊരുത്തം ആണ് ഉള്ളതെങ്കിൽ പോലും വിവാഹം നടത്താം എന്ന നിലപാടിലായിരുന്നു അദ്ദേഹം. അച്ഛന്റെ രോഗം കാരണം പെട്ടെന്ന് വിവാഹിതയാവാൻ ഞാൻ തയ്യാറല്ലായിരുന്നു.

ചേട്ടനെ വിളിച്ച് കല്യാണം കഴിഞ്ഞാലും ഞാൻ അച്ഛന്റെ കൂടെ താമസിക്കും, എനിക്ക് ആഴ്ചയിൽ രണ്ട് ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോവണം അതുകൊണ്ട് നിങ്ങളുടെയും വീട്ടുകാരുടെയും കാര്യങ്ങൾ നോക്കാൻ സമയം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞ് നോക്കി.

ആലോചന മുടങ്ങുന്നെങ്കിൽ മുടങ്ങട്ടേ എന്നായിരുന്നു എന്റെ മനസിൽ. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്പോൾ എല്ലാ കാര്യങ്ങളും തനിച്ചല്ലേ ചെയ്യുന്നത്. പ്രശ്നങ്ങൾ ഷെയർ ചെയ്യാൻ ഒരാൾ കൂടി ഉള്ളത് നല്ലതല്ലേ എന്നായിരുന്നു. പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാൻ പോയില്ല.

Also Read
ഉണ്ണിയെ മതം മാറ്റാൻ താത്പര്യം ഇല്ല, ഇന്റർകാസ്റ്റ് മാര്യേജ് ആണെങ്കിലും പ്രണയമല്ല : ഉണ്ണിമായയുടേയും ലെസ്ലിയുടേയും വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതേ സമയം ഭർത്താവുമായി വേർപിരിഞ്ഞെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കുള്ള മറുപടി ചിത്ര പറഞ്ഞതിനെ കുറിച്ചും അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. ചില ഓൺലൈൻ ചാനലുകൾ ജീവിക്കാൻ സമ്മതിക്കുന്നില്ല. ഞാനും ചേട്ടനും ഡിവോഴ്സ് ആയതായി വാർത്ത കൊടുത്തത് കണ്ടു. ഇരുപത് വർഷത്തിനിടയിൽ കൊച്ച് പിണക്കങ്ങൾ പോലും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല.

ഇങ്ങനെത്തെ വാർത്തകൾ കണ്ട് സുഹൃത്തുക്കളൊക്കെ ചേട്ടനെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇതെല്ലാം സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എന്നെ കുറിച്ച് എന്ത് എഴുതിയാലും അത് കേൾക്കാൻ ഞാൻ ബാദ്ധ്യസ്ഥയാണ്. പക്ഷേ ആ പാവം മനുഷ്യനെ വെറുതേ വിട്ടൂടെ എന്നുമായിരുന്നു ചിത്ര ചോദിച്ചിരുന്നത്.

Advertisement