ഈ മനുഷ്യനെ കാണിച്ച് അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകൾ ഇനി എന്നാണാവോ ചോദിക്കുക: അച്ഛനെ കുറിച്ചുള്ള ഗായിക സിത്താരയുടെ കുറിപ്പ് വൈറൽ

40

കലോലൽസവ വേദികളിലൂടെ ശ്രദ്ധേയയായി പിന്നീട് മലയാളത്തിന്റെ പ്രിയ ഗായികയായി മാറിത താരമാണ് സിത്താര കൃഷ്ണകുമാർ. ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികൾക്ക് സിത്താര പ്രിയങ്കരിയാവുന്നത്.

അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താൻ നിരവധി തവണ നേരിട്ടിരുന്നുവെന്ന് സിതാര നേരത്തെ പറഞ്ഞിരുന്നു.

Advertisements

കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്‌സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്‌സ് 2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജീവൻ ടിവിയുടെ, ഒരു വർഷം നീണ്ടുനിന്ന, 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ-2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്. തുടർന്ന്, വിനയൻ സംവിധാനം ചെയ്ത അതിശയനിൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ, പമ്മി പമ്മി വന്നേ എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമയിലെത്തി.

ഡോക്ടറായ എം സജീഷിനെയാണ് സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. താരത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോളിതാ തന്റെ അച്ഛന് വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് സിത്താര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിത്താര ആശംസയുമായി എത്തിയത്.

സിത്താര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിങ്ങനെ:

അച്ഛനാണത്രേ,ആ ഇരിപ്പുകണ്ടാ.ഏറിയാൽ ഏട്ടൻ,അതികൂടുതൽ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകൾ ചോദിക്കുക. അച്ഛനോടൊക്കെ അഷൂയ തോന്നുവോ ശേ!

എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്,എന്റെ അച്ഛക്കുട്ടന് പിറന്നാൾ ആശംസകൾ. കെട്ടിപ്പിടിച്ച് ഉമ്മ. കാർത്തികയുടെയും,അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാൾ. ഞങ്ങൾ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ്.

സിത്താരയുടെ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്.നിരവധി പേർ കൃഷ്ണകുമാറിന് പിറന്നാൾ മംഗളങ്ങൾ നേർന്നു. ഗായികയുടെ പോസ്റ്റിനു രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.സുന്ദരൻ അച്ഛന്റെ സുന്ദരി മോളാണ് സിത്താരയെന്നും അതുകൊണ്ട് അസൂയ ഒന്നും തോന്നേണ്ട എന്നാണ് ആരാധകരുടെ കമന്റുകൾ.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിനിയാണ് സിത്താര. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസറായ ഡോക്ടർ കെഎം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായ സിതാര കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്‌കൂൾ, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സികെ രാമചന്ദ്രൻ, ഉസ്താദ് ഫയാസ് ഖാൻ, വിജയസേനൻ, രാമനാട്ടുകര സതീശൻ എന്നിവരുടെ കീഴിലായിരുന്നു സംഗീത പഠനം. ഹൃദ്രോഗവിദഗ്ധനായ ഡോക്ടർ എം സജീഷാണ് ഭർത്താവ്.

വിദ്യാഭ്യാസ കാലത്ത് സ്‌കൂൾ കോളേജ് യുവജനോൽസവങ്ങളിൽ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുള്ള സിതാര, 2006, 2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലാതിലകം ആയിരുന്നു.

കലാമണ്ഡലം വിനോദിനിയുടെ കീഴിൽ നൃത്തപഠനം ചെയ്യുന്ന സിത്താര, തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലിൽ നൃത്തപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലെയും സിതാരയുടെ കഴിവുകൾ ഏറെ പ്രശംസിയ്ക്കപ്പെട്ടിട്ടുണ്ട്.

വി കെ പ്രകാശിന്റെ ‘ഐന്ത് ഒന്ത്‌ലാ ഐന്ത്’ എന്ന സിനിമയിലൂടെ, ഔസേപ്പച്ചന്റെ സംഗീതത്തിൽ കന്നഡ സിനിമയിലും, ‘മുപ്പൊഴുതും ഉൻ കർപ്പനൈകൾ’ എന്ന സിനിമയിലൂടെ, ജി വി പ്രകാശിന്റെ സംഗീതത്തിൽ തമിഴ് സിനിമയിലുമെത്തി. ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലേയും സിനിമകളിൽ പാടിയിട്ടുണ്ട് . ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളിൽ ഗസൽ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര.

ഇളയരാജ, ഔസേപ്പച്ചൻ, കെ രാഘവൻ, രാജാമണി, എം ജയചന്ദ്രൻ, ജിവി പ്രകാശ് കുമാർ, ശരത്, അൽഫോൺസ്, മെജോ ജോസഫ്, ഗോപീസുന്ദർ തുടങ്ങിയ സംഗീതസംവിധായകർക്കുവേണ്ടിയെല്ലാം പാടിയിട്ടുണ്ട് ഈ യുവഗായിക.

Advertisement