മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങൾ മൂന്ന് ഭാഷകളിൽ നിന്നായി ഇത്തവണ ഫിലിംഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മമ്മൂട്ടിയുടെ ഔദ്യോഗിക ഫാൻസ് വൃത്തങ്ങൾ. മലയാളത്തിൽ നിന്ന് ഉണ്ട, തമിഴിൽ നിന്ന് പേരൻപ്, തെലുങ്കിൽ നിന്ന് യാത്ര എന്നീ മമ്മൂട്ടി ചിത്രങ്ങൾ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിന് പരിഗണിച്ചെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.
ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും ആരുടെയോ വ്യാജസൃഷ്ടിയാണെന്നും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രതികരിച്ചു. വിഷ്ണു സുഗതൻ എന്ന മമ്മൂട്ടി ആരാധകൻ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
വിഷ്ണു സുഗതന്റെ ഫേസ്ബുക്ക് കുറിപ്പിൻെ പൂർണരൂപം.
മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങൾ ഇത്തവണ ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിലുൾപ്പടെ പരക്കെ പ്രചാരത്തിലെത്തിയ വാർത്ത തികച്ചും അടിസ്ഥാന രഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണ്. ഈ വർഷം ഇനിയും അവസാനിക്കാനിരിക്കെ ഈ പറയപ്പെടുന്ന ചിത്രങ്ങളെല്ലാം അടുത്ത വർഷത്തെ പുരസ്‌കാര പരിധിയിൽ പരിഗണിക്കപ്പെട്ടേക്കാവുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചാൽ ബോധ്യപ്പെടാവുന്നതേയുള്ളു.
ഇത്തരം തെറ്റായ വാർത്തകൾ പടച്ചു വിടുകയും ഉറവിടം പോലും നോക്കാതെ അതേപടി അച്ചടിച്ച് കോളം തികക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ അല്പം കൂടി ഉത്തരവാദിത്വ ബോധ്യത്തോടെ വാർത്തകളെ സമീപിക്കണമെന്നും കാണുന്നതെന്തും അതേപടി ഷെയർ ചെയ്യുന്ന പ്രവണത ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ എങ്കിലും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു.
Note : അവാർഡ് പ്രഖ്യാപന സമയം ജൂറിയെ പോയി സ്വയമ്പൻ തെറി വിളിച്ചു ആ മഹാ നടനെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്താൻ നമ്മളൊരു കാരണമാകരുതെന്നു സ്വയം പറഞ്ഞുറപ്പിക്കുക